- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
- ‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
- ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും കരുത്തേകുന്ന പുത്തന്‍ നേതൃത്വവുമായി ‘ബ്രിസ്ക’യുടെ അഞ്ചാം കമ്മറ്റി ചുമതലയേല്‍ക്കുന്നു .
- Jan 03, 2017
ബ്രിസ്റ്റോള്‍ -: എണ്ണൂറില്‍ പരം മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ബ്രിസ്റ്റോളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പൊതു സംഘടനയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന് പുത്തന്‍ നേതൃത്വമുമായി മുന്നോട്ട്. ‘ബ്രിസ്ക’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്രസ്തുത സംഘടന അംഗബലം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും യുകെയിലെന്നല്ല പ്രവാസ മലയാള ലോകം മുഴുവന്‍ പ്രസിദ്ധമാണ് .
വര്‍ഷങ്ങളായി ആയിരത്തോളം പേര്‍ക്കായി അംഗങ്ങള്‍ തന്നെ തയ്യാറാക്കുന്ന ഓണസദ്യ, ഗവണ്മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്കുന്ന സ്വന്തം ഡാന്‍സ് സ്കൂള്‍, ഇംഗ്ലീഷ് ക്ലബ്ബുമായി കരാര്‍ അടിസ്ഥാനത്തില്‍ ലീഗ് ഫുട്ബോള്‍ ടീം , ബ്രിസ്റ്റോള്‍ ലീഗ് ക്രിക്കറ്റിലെ നിറ സാന്നിധ്യമായ ബ്രിസ്ക ക്രിക്കറ്റ് ടീം , ബാട്മിന്ടണ് ക്ലബ്, മലയാളം ക്ളാസ്സുകള്‍ തുടങ്ങിയവ ‘ബ്രിസ്ക’യെ ബ്രിസ്റ്റോള്‍ മലയാളികളുടെ ജീവവായുവാക്കുന്നു.
ബ്രിസ്റ്റോളില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാളി അസ്സോസിയേഷനുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നാണ് ബ്രിസ്കയുടെ കമ്മറ്റി രൂപീകരിക്കുന്നത് . അസോസിയേഷന് ഓഫ് സൗത്തമേഡ് കേരളൈറ്റ്സ് (ആസ്ക് -സൗത്തമേട് ), ഹെന്‍ബറി &ബെന്ററി മലയാളി അസോസിയേഷന്, ഷെറമ്പ്റ്റന് മലയാളി അസോസിയേഷന്, യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് (യു .ബി .എം.എ- ഹോര്‍ഫീല്‍ഡ് ), സ്നേഹ അയല്‍ക്കൂട്ടം -ഫിഷ്പോണ്ട്സ്, കേരളൈറ്റ്സ് ആര്‍ട്സ് & ലിറ്റററി ക്ലബ് (കല -സെന്റ് ജോര്‍ജ്), ബ്രാഡ്ലിസ്റ്റോക്ക് മലയാളി അസോസിയേഷന്, സാന്ത്വനം -ഫ്രഞ്ചയ്, സിറ്റി സെന്റര്‍ മലയാളി അസോസിയേഷന്, ബ്രെസ്ലിങ്ങ്ടണ്, വിറ്റ്ചര്ച്, ബിഷപ് വര്‍ത്ത്, നോള്‍ മലയാളി അസ്സോസിയേഷനുകള്‍ എന്നിവയില്‍ നിന്നും അംഗബല അനുപാതികമായിട്ടാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ബ്രിസ്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നത് പ്രസ്തുത അസോസിയേഷനുകളും അയല്‍ക്കൂട്ടങ്ങളുമാണ് .
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ബ്രിസ്കയുടെ വാര്‍ഷിക പൊതുയോഗമാണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് . തുടര്‍ന്ന് നവംബര്‍ 11 ഞായറാഴ്ച സൗത്തമേഡ് കമ്മ്യൂണിറ്റി ഹാളില്‍ നിലവിലുള്ള പ്രസിഡന്റ് തോമസ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി ), ട്രഷറര്‍ റെജി മാണികുളം, കമ്മറ്റിക്കാര് എന്നിവരും യോഗത്തില്‍ പങ്കെടുത്തു .
യുകെ മലയാളികള്‍ക്കിടയിലും കേരളത്തിലും ധാരാളം സുഹൃത്ത് ബന്ധമുള്ള മാനുവല്‍ മാത്യു (സ്നേഹ -ഫിഷ്പോണ്ട്സ്) ആണ് പുതിയ പ്രസിഡന്റ്. കോട്ടയം ജില്ലയില്‍ കടപ്ലാമറ്റം പഞ്ചായത്തു കൂടല്ലൂര്‍ കുറിച്ചിയേല്‍ കെ,എം, മാത്യുവിന്റെ മകനായ മാനുവല്‍ കേരളത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്മെന്റില്‍ എം.എ, എം.ഫില്‍ പഠനങ്ങള്‍ക്കുശേഷം റിസര്‍ച് സ്കോളര്‍ (പി.എച്ച്.ഡി) ആയിരിക്കുമ്പോഴാണ് 2004 ല്‍ യുകെയിലെ വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെത്തിയത്. 2006ല്‍ ബ്രിസ്റ്റോളിലെത്തി. കെ.എസ.സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, എം.ജി. യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ്സ് യൂണിയന് ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫിഷ്പോണ്ട്സിലെ സ്നേഹ അയല്‍ക്കൂട്ടത്തിന്റെ മുന്‍ പ്രസിഡന്റുകൂടിയായ മാനുവല്‍, ജോജി കുര്യാക്കോസ് പ്രസിഡന്റായ മുന്‍ ബ്രിസ്ക കമ്മറ്റിയില്‍ പി.ആര്.ഓ. ആയിരുന്നു. വയലാ പാണ്ടമ്പടത്തില് പാപ്പച്ചന്റെ മകള്‍ സിന്ധുമോള്‍ അഗസ്റ്റിന് ആണ് ഭാര്യ. മാത്യൂസ് മാനുവല്‍ , ആന്‍സ് മരിയ മാനുവല്‍ എന്നിവര്‍ മക്കള്‍ .
പ്രശസ്ത ഐ .ടി. വിദഗ്ദ്ധനും സാമൂഹ്യ -സാംസ്കാരിക വിഷയങ്ങളില്‍ തല്പരനുമായ പോള്‍സണ്‍ മേനാച്ചേരി (കല -സെന്റ്. ജോര്‍ജ്) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ ഞാറക്കല്‍- വൈപ്പിനില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പേ യുകെയിലേക്ക് കുടിയേറിയ പോള്‍സണ്‍ ഇപ്പോള്‍ ബ്രിസ്റ്റോളില്‍ സെന്റ് ജോര്‍ജ്-വൈറ്റ് ഹാള്‍ ഏരിയായില്‍ സ്ഥിര താമസക്കാരനാണ് . ബാംഗ്ലൂരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ ജോലി ചെയ്യവേയാണ് യുകെയിലെത്തിയത്. ഇപ്പോള്‍ സീനിയര്‍ സോഫ്റ്റ്വെയര് ടെസ്റ്റ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന പോള്‍സന്റെ ഭാര്യ ബീന മേനാച്ചേരി. മക്കള്‍ ആരണ് മേനാച്ചേരി ,ഓസ്റ്റിന്‍ മേനാച്ചേരി.
മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ സോഷ്യല്‍ വര്‍ക്കറായി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ബിജു അബ്രാഹം (ആസ്ക്-സൗത്ത്മേട്) ആണ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ . കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ നിന്നും 2006ല്‍ യൂകെയിലെത്തിയ ബിജു ഇപ്പോള്‍ സൗത്ത്മേടില് സ്ഥിര താമസക്കാരനാണ് . സൗത്ത്മേട് എന്‍ .എച് .എസ് ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സ് ആയ കുറുപ്പന്തറ മാക്കീല്‍ വിജിയാണ് ഭാര്യ. മക്കള്‍ വില്യം ബിജു, ലിയാ ബിജു, മരിയ ബിജു. ക്നാനായ കാത്തലിക് അസോസിയേഷന്റെ ബ്രിസ്റ്റോള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് ബിജു എബ്രഹാം .
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി .ഐ.എസ്.എഫിന്റെ സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് (എസ്.എസ്.ജി) കമാന്‍ഡോ ട്രെയിനര്‍ ആയി ദീര്‍ഘകാലം സുരക്ഷാ മേഖലയില്‍ സേവനം ചെയ്ത ബിജു പപ്പാറില്‍ വര്‍ക്കി (യു.ബി.എം.എ )യാണ് വൈസ് പ്രസിഡന്റ്. എറണാകുളം ജില്ലയിലെ കോലഞ്ചേരി -കടയിരുപ്പു ദേശത്തു നിന്നും കുടുംബസമേതം യുകെയിലേക്ക് കുടിയേറിയ ബിജു ഇപ്പോള്‍ ബ്രിസ്റ്റോള്‍ ഹോര്ഫീല്ഡില് താമസിക്കുന്നു . പ്രശസ്തമായ ഗ്രീന്‍ കോര്‍ കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബിജുവിന്റെ ഭാര്യ റീന ബിജു. മക്കള്‍ മരിയ പപ്പാറില്‍,ഏലിയാസ് പപ്പാറില്‍ .
മുവാറ്റുപുപുഴ -പാമ്പാക്കുട ശ്രീ നിലയത്തില്‍ നിന്നും ബ്രിസ്റ്റോളിലേക്കു കുടിയേറിയ ശ്രീനിവാസ് മാധവന് (സിറ്റി സെന്റര്‍ ) ജോയിന്റ് സെക്രട്ടറി പദത്തില്‍ ബ്രിസ്കയ്ക്ക് മുതല്‍ക്കൂട്ടാവും. എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മറ്റി മെമ്പര്‍, മുവാറ്റുപുഴ ഏരിയ കമ്മറ്റി സെക്രട്ടറി , എം.ജി യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ജേസീസ് മുവാറ്റുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് , കേരളാ ശാസ്ത്ര സാഹിത്യ പരിഷത് കൂത്താട്ടുകുളം മേഖല കമ്മറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് , ഇപ്പോള്‍ എം . കോര്‍ യുകെ ഫസിലിറ്റീസില് സൈറ്റ് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന ശ്രീനിവാസിന്റെ ഭാര്യ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ സി.ഐ.സി.യുവില്‍ സ്റ്റാഫ് നേഴ്സ് ആയ ശുഭ ശ്രീനിവാസ് ആണ്. മക്കള്‍ അരവിന്ദ് ശ്രീനിവാസ് ,ശ്രേയ ശ്രീനിവാസ് .
കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ സ്വദേശിയായ ബിനു അബ്രാഹം (സാന്ത്വനം -ഫ്രഞ്ചയ്) ജോയിന്റ് ട്രഷറര്‍ ആയി പ്രവര്‍ത്തിക്കും. ഡല്‍ഹി ബഹുരാഷ്ട്ര കമ്പനിയില്‍ (സീമെന്‍സ് ) എം.ആര് .ഐ ആപ്ലിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ആയി ജോലി നോക്കവേയാണ് യുകെയിലെത്തിയത്. ഇപ്പോള്‍ സൗത്ത്മേഡ് എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ എം.ആര് .ഐ റേഡിയോഗ്രാഫര്‍ ആയ ബിനുവിന്റെ ഭാര്യ പ്രീതി ജോണ്‍ അതെ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആണ്. മക്കള്‍ സെറീന, ഇസബെല്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടുകൂടി ചെയ്യുന്ന ബിനു, 2013ല്‍ ബ്രിസ്റ്റോളില്‍ നടന്ന ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ബ്രിസ്റ്റോള്‍ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനായി .
ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി പട്ടത്തുപറമ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ ലോനപ്പന് (സ്നേഹ അയല്‍ക്കൂട്ടം ഫിഷ്പോണ്ട്സ്) നെടുമ്പാശ്ശേരി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സന്ദീപ് കുമാര്‍ (ബ്രാഡ്ലി സ്റ്റോക്ക് ) എന്നിവരാണ് ആര്‍ട്സ് ക്ലബ് സെക്രട്ടറിമാര്‍. സംഗീത ഉപകരണ വിദഗ്ദ്ധനും മികച്ച സംഘാടകനുമായ സെബാസ്റ്റ്യന്‍ പല തവണ ഫിഷ്പോണ്ട്സ് അയല്‍ക്കൂട്ടത്തിന്റെ ആര്‍ട്സ് വിഭാഗം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീറോ-മലബാര്‍ പള്ളിയുടെ ക്വയര്‍ മാസ്റ്റര്‍ ആയും സേവനം ചെയ്തിട്ടുണ്ട് . ഇപ്പോള്‍ റോയല്‍ മെയിലില്‍ ജോലി ചെയ്യുന്ന സെബാസ്റ്റ്യന്റെ ഭാര്യ ഷാജി സെബാസ്റ്റ്യന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ സ്റ്റാഫ് നേഴ്സ് ആണ്. മക്കള്‍ എഡ്വിന് , ഗോഡ്വിന്, മെറിന് റോസ് .
യുകെയില്‍ ആകമാനം അറിയപ്പെടുന്ന സുപ്രസിദ്ധ ഗായകന് കൂടിയായ സന്ദീപ് കുമാര്‍, കഴിഞ്ഞ സീസണില്‍ നടന്ന യുക്മ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതനായി. മികച്ചതും ജനപ്രിയവുമായ സംഗീത പരിപാടികളില്‍ പലതിന്റെയും മുഖ്യ സംഘാടകനായ സന്ദീപ് , ഇപ്പോള്‍ ഭാര്യ സ്മിത , മകന് ആരവ് സന്ദീപ് എന്നിവരോടൊപ്പം ബ്രാഡ്ലി സ്റ്റോക്കില്‍ സ്ഥിര താമസമാണ് .
ജി.വി .രാജ സ്കൂളിലൂടെ കേരളാ അത്ലറ്റിക് താരമായി അറിയപ്പെട്ടിരുന്ന സുബിന് സിറിയക്(ബ്രാഡ്ലി സ്റ്റോക്ക് ) ആണ് ബ്രിസ്കയുടെ പുതിയ സ്പോര്‍ട്സ് സെക്രട്ടറി . പാലാ – മാനത്തൂരില്‍ നിന്നും സുബിന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാര്യ കാണക്കാരി നമ്പ്യാകുളം സ്വദേശിനിയായിരുന്ന ജൂലി (സ്റ്റാഫ് നേഴ്സ് )യോടൊപ്പം വെയില്‍സിലെ സ്വാന്‍സിയില്‍ എത്തിയത് . സ്വാന്‍സി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സുബിന് അടുത്ത കാലത്താണ് ബ്രിസ്റ്റോളില്‍ താമസം തുടങ്ങിയത് . ഇപ്പോള്‍ അസ്ദ യില്‍ ജോലി ചെയ്യുന്ന സുബിന് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് കൂടിയാണ് . മക്കള്‍ ജെഫ് , ലിയോണ .
പ്രമുഖ ഓണ്‍ലൈന്‍ പത്രാധിപര്‍ കൂടിയായ ജെഗി ജോസഫ് (യു.ബി എം.എ) ആണ് പി,ആര് .ഒ. ശ്രീ. തോമസ് ജോസഫ് പ്രസിഡന്റായ കമ്മറ്റിയിലും ജെഗി ജോസഫ് ഇതേ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട് . പാലക്കാട് ജില്ലയിലെ മണ്ണാര്‍കാടു നിന്നും ആണ് യുകെയിലേക്ക് കുടിയേറിയത് . പാലക്കാട് വിക്ടോറിയ കോളേജ് മുതല്‍ സജീവ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ആയിരുന്ന ജെഗി കെ .എസ്.യുവിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ബ്രിസ്റ്റോള്‍ യു.ബി.എം.എ മുന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം സീറോ- മലബാര്‍ പള്ളി ട്രസ്റ്റി ആയിരുന്ന കാലയളവിലാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം തുടക്കം കുറിച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വന്തം ബിസിനസ് നടത്തുന്ന ജെഗിയുടെ ഭാര്യ ഷൈനി (സ്റ്റാഫ് നേഴ്സ്, സൗത്തമേഡ് ). മക്കള്‍ ഏയ്ഞ്ചല്‍ , എഡ്വിന്, എമില്‍ .
വരും തലമുറയെ ഒരുക്കുന്നതിനും മെരുക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ബ്രിസ്ക, പുതിയ വര്‍ഷത്തില്‍ കൂടുതല്‍ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്. ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥനായ ജോജി മാത്യു (സ്നേഹ ഫിഷ്പോന്‍ഡ്സ്) ആണ് യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ആയി നിയമിതനായിരുക്കുന്നത്. തത്വ ശാസ്ത്രത്തിലും, ദൈവ ശാസ്ത്രത്തിലും അതോടൊപ്പം മനശാസ്ത്രത്തിലും പ്രത്യേകമായ അറിവ് നേടിയിട്ടുള്ള ജോജി മാത്യു ബ്രിസ്റ്റോളില്‍ ടീനേജേഴ്സിനും യൂത്തിനും ഒരു മാര്‍ഗ നിര്ദേശകനാകാന് പര്യാപ്തനാണ് . ജോജിയുടെ ഭാര്യ മിനി സൗത്തമേഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആണ് . മക്കള്‍-ജെറോം ,ജോഷ് ,ജസ്റ്റീന .
ബ്രിസ്കയുടെ പ്രഥമ കമ്മറ്റി അംഗവും ബ്രിസ്റ്റോളില്‍ സാമൂഹ്യ -സാംസ്കാരിക- സാമുദായിക മേഖലകളിലെ സ്ഥിര സാന്നിധ്യമായ അപ്പു മണലിത്തറ (ഷറമ്പ്റ്റന് അസ്സോസിയേഷന് ), രജിസ്റ്റേര്‍ഡ് നേഴ്സ് ആയി എന്‍.എച് .എസില്‍ ജോലി ചെയ്യുന്ന അങ്കമാലി കുത്തിയതോട് സ്വദേശിയായ ജസ്റ്റിന് മഞ്ഞളി (സെബാസ്റ്റ്യന്‍ തോമസ് – ഹെന്ബെറി & ബെന്റി) , ബ്രിസ്ക ക്രിക്കറ്റ് ബോര്‍ഡ് ട്രഷററും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുമായ യുവ പ്രതിഭ ജെറിന് മാത്യു ചക്കാലപ്പടവില്‍ ഉഴവൂര്‍ (വിറ്റ് ചര്‍ച്- ബിഷപ് വര്‍ത്ത് ), ബ്രിസ്ക മുന്‍ വൈസ് പ്രസിഡന്റ് ജോണ്സന് തോമസ് ( കല -സെന്റ് ജോര്‍ജ് ), ജോഷി പോള്‍ ( ഹെന്‍ബറി& ബെന്റി) , ലാളിത്യവും ജനകീയതയും കൈമുതലാക്കിയ ജിനേഷ് ബേബി (ആസ്ക്-സൗത്തമേഡ് ), നാട്ടിലും യുകെയിലും അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പിറവം സ്വദേശി റോയ് കെ. ഔസേപ്പ്(ആസ്ക് -സൗത്തമേഡ്), എല്‍ദോ വര്‍ഗീസ് (ആസ്ക്- സൗത്തമേഡ് ), കലാകാരനും റോയല്‍ മെയില്‍ ഉദ്യോഗസ്ഥനുമായ റെജി തോമസ് (യു.ബി .എം.എ ) എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മറ്റു കമ്മിറ്റിയംഗങ്ങള്‍. ഭരണഘടനയനുസരിച്ചു ബ്രിസ്ക മുന്‍ കമ്മറ്റി പ്രസിഡന്റ് തോമസ് ജോസഫ് , ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി മാറാമാറ്റം ) , ട്രഷറര്‍ റെജി തോമസ് മാണികുളം എന്നിവര്‍ എക്സ് -ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കും.
Latest News:
ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിര...ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ആ...സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയു...
തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രചരിച്ച വിഡിയോയില്‍ പലസ്തീന് അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതും കാണാം. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് പലസ്തീന് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിയതില്‍ യുവതികള്‍ക്കെതിരെ
click on malayalam character to switch languages