1 GBP = 103.90

നാദിര്‍ഷയെയും കാവ്യയെയും വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ഷയെയും കാവ്യയെയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്തമാസം ആദ്യ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനിടയില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ വിചാരണത്തടവുകാരനായി ദിലീപിന് ജയിലില്‍ കഴിയേണ്ടി വരും. ഒക്ടോബര്‍ ഏഴാകുന്നതോടെ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകും. ഇതിന് മുമ്പ് കുറ്റപത്രം നല്‍കിയാല്‍ സ്വാഭാവിക ജാമ്യമെന്ന അവകാശം ഇല്ലാതാകും.

അന്വേഷണഘട്ടത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് നാദിര്‍ഷയുടെ പങ്കിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ നാദിര്‍ഷയുടെ മറുപടി പരസ്പരവിരുദ്ധമായിരുന്നു. ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞത് പലതും കളവാണെന്ന് പിന്നീട് കണ്ടെത്തി. അതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

പള്‍സര്‍ സുനി വസ്ത്രശാലയായ ‘ലക്ഷ്യ’യില്‍ എത്തിയതുമായി ബന്ധപ്പെട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നാദിര്‍ഷ, കാവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

ജയിലിലെ ഫോണ്‍വിളി, ദിലീപിനെഴുതിയ കത്ത് എന്നിവയുമായി ബന്ധപ്പെട്ട് വിഷ്ണു, മേസ്തിരി സുനില്‍, വിപിന്‍ ലാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു മാത്യു എന്നിവര്‍ക്കെതിരെയും അന്വേഷണം പൂര്‍ത്തിയായി. കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെന്ന പരാമര്‍ശത്തോടെയാകും കുറ്റപത്രം സമര്‍പ്പിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more