1 GBP = 103.33

ബ്രിട്ടന് മൈക്കിൾ ബാർണിയരുടെ അന്ത്യശാസനം; 48 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണം; രണ്ടും കല്പിച്ച് തെരേസാ മേയ് ബ്രെസ്സൽസിലേക്ക്

ബ്രിട്ടന് മൈക്കിൾ ബാർണിയരുടെ അന്ത്യശാസനം; 48 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണം; രണ്ടും കല്പിച്ച് തെരേസാ മേയ് ബ്രെസ്സൽസിലേക്ക്

ലണ്ടൻ: ബ്രെക്സിറ്റ്‌ ചർച്ചകൾക്ക് മങ്ങലേൽപിച്ച് കൊണ്ട് കഴിഞ്ഞയാഴ്ച ബ്രെസ്സൽസിൽ നടന്ന സംഭവ വികാസങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ തെരേസ മെയ് നടത്തിയ ശ്രമം ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടി നേതാക്കൾ വേരോടെ പിഴുതെറിയുകയായിരുന്നു. നോർത്തേൺ അയർലണ്ടിനെ സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും നിലനിറുത്തി യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്കാണ് ഡി യു പി നേതാക്കൾ തടയിട്ടത്. ബ്രെക്സിറ്റ്‌ ചർച്ചകൾ പുനഃരാരംഭിക്കുന്നതിന് മുൻപ് തന്നെ അയർലൻഡ് അതിർത്തി വിഷയത്തിൽ തങ്ങൾക്കനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് റിപ്പബ്ലിക് ഓഫ് അയർലൻഡ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളിൽ തെരേസാ മെയ് അനുകൂല തീരുമാനമെടുത്തെങ്കിലും ഡി യു പി നേതാക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

വീണ്ടും ചർച്ചകൾ ആരംഭിക്കാനിരിക്കെ യൂറോപ്യൻ യൂണിയൻ ചീഫ് നോഗോഷ്യേറ്റർ മൈക്കിൾ ബാർനിയർ ഇന്നലെ ബ്രിട്ടന് അന്ത്യശാസനം നൽകുയായിരുന്നു. 48 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നാണ് ബാർനിയർ പറഞ്ഞിരിക്കുന്നത്. ഇരു കൂട്ടർക്കും സമ്മതമാകുന്ന ഫോർമുലയാണ് ബാർനിയർ മുന്നോട്ട് വച്ചിരിക്കുന്നത്. ഫോർമുലയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അടുത്തയാഴ്‌ച ആരംഭിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുൻപായി ഒരു സമവായം ഉണ്ടാക്കണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും. ഇന്ന് രാവിലെ തന്നെ മെയ് ബ്രസ്സൽസിലേക്ക് പോകുന്നുണ്ട്. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷൻ ജീൻ ക്ലൗഡ് ജങ്കാറും യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷൻ ഡൊണാൾഡ് ടാസ്കുമായി നടത്തുന്ന ചർച്ചകൾ ഫലപ്രാപ്തിയെലെത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more