1 GBP = 104.08

മിയാമിയിൽ കെട്ടിടം തകർന്ന് ഒരാഴ്ചയായെങ്കിലും അവശിഷ്ടങ്ങളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നത് 121 പേർ

മിയാമിയിൽ കെട്ടിടം തകർന്ന് ഒരാഴ്ചയായെങ്കിലും അവശിഷ്ടങ്ങളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നത് 121 പേർ

വാഷിങ്ടൺ: യു.എസ് തീരദേശ നഗരമായ മിയാമിയിൽ കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടം തകർന്ന് നാളുകളേറെയായെങ്കിലും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് 121 പേർ. 24 മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും ജീവനോടെ ഇനി ആരെയെങ്കിലും പുറത്തെടുക്കാനാവുമോ എന്ന് രക്ഷാ പ്രവർത്തകർക്ക് പ്രതീക്ഷ കുറവാണ്. നിരവധി കുടുംബങ്ങൾ താമസിച്ച കെട്ടിടത്തിെൻറ ഒരു ഭാഗമാണ് ജൂൺ 24ന് തകർന്നുവീണത്. നേരെത്ത ഒഴിപ്പിച്ച അവശേഷിച്ച ഭാഗം ഞായറാഴ്ചയോടെ പൊളിച്ചുനീക്കി.

രക്ഷാ പ്രവർത്തനത്തിെൻറ ആദ്യ മണിക്കൂറുകളിലൊഴിച്ചാൽ ആരെയും ജീവനോടെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്കായിരുന്നില്ല. യു.എസിനെ ഭീതിയിലാഴ്ത്തി ചൊവ്വാഴ്ച എൽസ കൊടുങ്കാറ്റ് തീരം തൊടുേമ്പാൾ തകർന്ന കെട്ടിടത്തോടു ചേർന്നുള്ള ഭാഗവും പൊളിഞ്ഞുവീഴുമെന്ന് ഭയന്നാണ് അടിയന്തരമായി പൊളിച്ചുനീക്കിയത്. ദുരന്ത ശേഷം ഇവിടെ താമസക്കാരുണ്ടായിരുന്നില്ല. 

40 വർഷം പഴക്കമുള്ള ചാപ്ളെയ്ൻ ടവേഴ്സ് ആണ് അപ്രതീക്ഷിതമായി പുലർച്ചെ തകർന്നുവീണത്. ആളുകൾ ഉറങ്ങിക്കിടക്കെയായിരുന്നു ദുരന്തം. അതിനാൽ രക്ഷപ്പെടാനുള്ള സാധ്യത പോലും നഷ്ടപ്പെട്ടതാണ് ആളപായം കൂട്ടിയത്. ഇനിയും ആളുകളെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷയുള്ളതായി പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രതീക്ഷ നൽകിയിരുന്നു. 2018ലെ പരിശോധനയിൽ നിർമാണ തകരാർ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more