1 GBP = 103.90
breaking news
- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയയോ? മീ. ടു. പുരുഷന്മാരെ പൊളിച്ചടുക്കുമോ? – കാരൂർ സോമൻ
- Oct 12, 2018
ലൈ൦ഗികത ഒരു വ്യക്തിയുടെ സംസ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് കാലാകാലങ്ങളിലായി സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി ഉപയോഗിക്കുന്നത് ഒരു യാഥാർഥ്യമാണ്. ഇത് ഒരു വ്യക്തിയെ അപമാനിക്കാനും രാഷ്ട്രീയ പകപോക്കൽ, ഗുഡാലോചനകളായി മാറരുത്. കുറെ പകൽ മാന്യന്മാരിൽ ഒളിഞ്ഞിരിക്കുന്ന ഗുഢമായ വാസനയാണ് മത ഭ്രാന്തുപോലുള്ള കാമ ഭ്രാന്ത്. സൂര്യനെല്ലി-ഐസ്ക്രീം-വിതുരയിൽ നിന്നും നമ്മൾ പഠിച്ചത് ഇതൊന്നും അവര്ക് പുത്തരിയല്ല എന്നതാണ്. ഈ മാലിന്യ൦ കഴുകിക്കളഞ്ഞു കോടതി വഴി കുമ്പസാരം നടത്തി ശുദ്ധി ചെയ്തവർ പുറത്തുവരും. അധികാരത്തിന്റ, പ്രശസ്‌തിതിയുടെ ശീതളച്ഛായയിലിരുന്നാൽ അങ്ങനെ ചില അനുഗ്രഹവരങ്ങൾ ലഭിക്കും. ഇവർ കരുതിയിരിക്കുന്നത് സ്ത്രീകൾ ഇന്ധനം നിറക്കാനുള്ള ഒരു പെട്രോൾ പമ്പ് ആണെന്നാണ്. അവർ വീണ്ടും അനുരാഗസമുദ്രത്തോണിയിൽ മൽസ്യത്തൊഴിലാളികളെപോലെ മാദകലഹരിപൂണ്ട സുന്ദരികളെ തേടി വഞ്ചി തുഴയുന്നു. അവരുടെ വലയിൽ കുടുങ്ങുന്ന സുന്ദരമത്സ്യങ്ങൾ അവരുടെ നഗ്‌നത വെളിപ്പെടുത്തുന്നു. കാമനുരാഗ ത്തിൽ ഇതുപോലെ ഉ ന്നതന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്തു വേട്ടയാടപ്പെടുന്ന ധാരാളം സ്ത്രീകൾ എല്ലാ മേഖലകളിലുമുണ്ട്. അതിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് കലാ രംഗത്തുള്ളവരാണ്. പേരും പ്രശസ്തിയും സമ്പത്തുമുണ്ടാക്കിയ ഹോളിവുഡ് നടിമാർ ഇതിന് തുടക്കം കുറിച്ചു എന്നുമാത്രം. ഇത്തരത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു ദുരന്തമാണ്. പേരിനും പണത്തിനുമായി മനസ്സും ശരീരവും പണയപ്പെടുത്തി ജീവിതത്തിന്റ അടിത്തറ തകർക്കുന്നവർ. സിനിമ ഒരാസ്വാദനമെന്നപോലെ അവർക്ക് ഇതും ഒരാസ്വാദനമാണ്. മനസ്സും ശരീരവും കൂടുതൽ അല്മനാശത്തിലേക് പോകുന്നത് കണ്ടപ്പോഴാണ് ചിലർ ആഞ്ഞടിക്കാൻ തയ്യാറാകുന്നത്. ആ ചതിക്കുഴിയിൽ വീഴാത്തവർ മന്ദസ്മിതം പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരാകട്ടെ ജീവിതത്തിൽ വളർച്ച ഉണ്ടാക്കിത്തന്നവരെ സമൂഹത്തിൽ താറടിക്കാൻ തയ്യാറല്ല. ലൈ൦ഗികതയെ വാടകക് എടുത്തവർ. സ്ത്രീത്വ൦ എന്തെന്ന് തിരിച്ചറിയാതെ അന്തസ്സുള്ള സ്ത്രീകൾക് അപമാനമായി നിറപ്പകിട്ടിൽ പൊങ്ങച്ചം കാട്ടി നടക്കുന്നവർ. അവർക്ക് കുട്ടിന്കുറെ ചാനലുകളും മാധ്യമങ്ങളുമുണ്ട്. ഈ കൂട്ടരേ അവർ ആകാശത്തോളമുയർത്തും. മത-രാഷ്ട്രിയ അരാജകത്വം പോലെ ലൈ൦ഗിക അരാജകത്വവും ഇന്ത്യയിൽ വളരുകയാണോ?
തിരശീലക്കുള്ളിൽ അരങ്ങുവാഴുന്ന വീര-ശൂര-പ്രണയ-കാമ വേഷങ്ങൾ കെട്ടിയാടുന്ന സൂപ്പർമാന്മാരുടെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി അധികം പുറത്തുവരാറില്ല. പലതും ഒത്തുതീർപ്പിൽ അവസാനിക്കുന്നു. സതി എന്ന ദുരാചാരത്തിൽ വെന്തെരിഞ്ഞ ജീവനുള്ള മാംസംപോലെ എത്രയോ വർഷങ്ങളായി ചുഷണം ചെയ്യപ്പെട്ട സ്ത്രീകൾ അവരുടെ കദന കഥകൾ കൊണ്ടുനടക്കുന്നു. സ്വയം തുറന്നുപറഞ്ഞവർ കുമ്പസാരിക്കട്ടെ. മനഃസമാധാനം നേടട്ടെ. എത്ര സ്ത്രീകൾ ഇത് തുറന്നു പറയും? സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയാണ്. പലതും തുറന്നു പറയില്ല. സ്ത്രീകളുടെ ഈ മനോഭാവത്തിന് മാറ്റമുണ്ടാകണം. ഞാനിത് എഴുതിയതുകൊണ്ടു ആദ്യരാത്രി കിടന്നുറങ്ങി വെള്ളപ്പുടവയിൽ രക്‌തം കണ്ടില്ല എന്ന് പറഞ്ഞു നിന്റ കന്യകാത്വ൦ ആര് കൊണ്ടുപോയെന്നു നവവധുവിനോട് ചോദിക്കരുത്. അങ്ങനെ ചോദിച്ചാൽ നിങ്ങൾ കന്യകാനാണോയെന്നു തെളിയിക്കണം എന്ന മറുചോദ്യ൦ ചോദിക്കാൻ എത്ര പെൺകുട്ടികൾക്ക് ധൈര്യമുണ്ട്? സ്വന്ത൦ വിടുകളിൽപോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ഇത് ഇന്ത്യയിൽ കാണുന്ന പുരുഷാധിപത്യമാണ് വെളിപ്പെടുത്തുന്നത്. അധികാരവും, പേരും പ്രശസ്തിയും എന്തുകൊണ്ട് പാവങ്ങളെ, സ്ത്രീകളെ ചുഷണം ചെയുന്നു. വേട്ടയാടുന്നു?
ഞാൻ 1983 ൽ എന്റ ഭാര്യയുടെ സൗദിയിലേക്കുള്ള ഡോക്ടർസ്, നഴ്സസ്, പാരാമെഡിക്കൽ ഇന്റർവ്യൂമായി ബന്ധപ്പെട്ടു കനോട്ട് പ്ലസിലെ ഏകാന്ത് ഹോട്ടലിൽ എനിക്ക് പോലീസിനെ ഇടപെടുത്തേണ്ട ഒരു കാര്യമുണ്ടായി. പോലീസ് തിരച്ചിലിൽ നേരിട്ട് മനസ്സിലാക്കിയത് അന്ന് ഇരുപതിനായിരം രൂപ ഏജന്റിന് കൊടുത്തു പോകാൻ നിവർത്തിയില്ലാത്ത പല പെൺകുട്ടികളും മുതാളിമാർക് കിടക്ക വിരിച്ചത് ഓര്മയിലെത്തി. ഇതുപോലെ പലവിധത്തിൽ സാമൂഹിക സമ്മർദങ്ങൾക് വഴങ്ങി ഇരയാക്കപ്പെടുന്ന, ചുഷണം ചെയ്യപ്പെടുന്ന എത്രയെത്ര സ്ത്രീകൾ. നാം വാർത്തകൾ എത്രമാത്രം വളച്ചൊടിച്ചാലും, പണം വാങ്ങി ഒരാളെ വെള്ള പൂശിയാലും ഒരിക്കൽ സത്യ൦ തെളിയും. ഇന്ന് പുറത്തു വരുന്നത് ആയിരത്തിൽ ഒരാൾ മാത്രമാണ്. ഓരോരുത്തരുടെ സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി സ്വയം കുഴിയിൽ ചാടുന്നവർ പുരുഷന്മാരെ മാത്രം അപമാനിച്ചിട്ട് കാര്യമില്ല. വ്യക്തിത്വ൦ നഷ്ടപെട്ട സ്ത്രീകൾ എന്തിനും തയ്യാറാകും. ആ കുട്ടത്തിൽ എല്ലാ സ്ത്രീകളും വരില്ല. ഒരു സ്ത്രീയുടെ ഇച്ഛക് വിരുദ്ധമായി അവളുടെ ശരീരത്തെ മലിനപ്പെടുത്തിയാൽ അത് തുറന്നു പറയാനുള്ള ആർജ്ജവം ആള്മഭിമാനമുള്ള സ്ത്രീകൾ കാണിക്കണം. അതുപോലെ എത്രയോ പുരുഷന്മാരെ സ്ത്രീകൾ വഞ്ചിച്ചു, പീഡിപ്പിച്ചു. അവർക്കും മി ടു പോലെ ഒരു സംഘടന ആവശ്യമല്ലേ?
ഇന്ത്യയിലെ നീതി പീഠങ്ങൾ കുറച്ചുകൂടി ജാഗ്രത ഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ സ്ത്രീകൾ ഇത്രമാത്രം അപമാനിക്കപ്പെടില്ലായിരുന്നു. 2013 ന് മുൻപും ശേഷവും എത്രയോ സ്ത്രീപീഡകർ രംഗത്തു വന്നു. ഈ കോടതികൾക്ക് എത്രപേരെ ജയിലിൽ അടക്കാൻ സാധിച്ചു? എത്രപേര്ക് ജാമ്യ൦ നിഷേധിച്ചു? എത്രയോ കുറ്റവാളികളെ വിശുദ്ധന്മാരായി പുറത്തുവിട്ടു? രാജ്യ-ലോകസഭയിൽ എത്രയോ ജനപ്രതിനിധികൾ സ്ത്രീ പീഡകരായിട്ടുണ്ട്? ഈ സ്ത്രീലമ്പടൻമാർക് കഠിനശിക്ഷ കിട്ടാറില്ല. അതിനാൽ സ്ത്രീകൾ പരാതി പറയാൻ മടിക്കുന്നു. പല മേഖലകളിലും അവർ അടിമകളാണ്. പോലീസ് സ്റ്റേഷനിൽ പോയാലോ അവിടെയും കാമകണ്ണുമായിരിക്കുന്നു കഴുകന്മാരാണ്. എന്തുകൊണ്ട് പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി ഒരു പ്രത്യക സെൽ പ്രവർത്തിക്കുന്നില്ല? നീതിക്കായി അവര്ക് മുട്ടാൻ വാതിലുകളില്ല. കന്യാസ്ത്രീകളെപോലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ തെരുവിലിറങ്ങി നീതി വാങ്ങുന്ന ഒരു സമൂഹം സാക്ഷര കേരളത്തിന് അപമാനമല്ലേ? പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക് തുണയായി ആരാണുള്ളത്? സമൂഹത്തിലെ ഉന്നതർക് എതിരെ ആരെങ്കിലും മുന്നോട്ടു വന്നാൽ അവര്ക് കുടപിടിക്കുന്ന ഭരണകൂടങ്ങൾ, നീതിന്യായ വകുപ്പുകളുണ്ടായാൽ അവിടെയുള്ളത് ഏകാധിപതികളല്ലേ? എന്ത് ജനാധിപത്യ൦? നമ്മുടെ നീതിപീഠങ്ങൾ കുടത്തിൽവെച്ച വിളക്കുപോലെ കത്തികൊണ്ടിരുന്നാൽ സ്ത്രീ പീഡനം ആളികത്തുക തന്നെ ചെയ്യും. പൈശാചികമായ ഈ മൃഗീയതക് കഠിന ശിക്ഷ ഉറപ്പാക്കണം. രക്ഷപ്പെടാനുള്ള വഴികൾ തുറന്നുകൊടുക്കരുത്. മിക്ക ഗൾഫ് രാജ്യങ്ങളിലും ബലാത്സംഗത്തിനുള്ള ശിക്ഷ തല വെട്ടലാണ്. വികസിത രാജ്യങ്ങളിൽ ശിക്ഷകൾ കഠിനമാണ്/. ഇന്ത്യ മഹാരാജ്യത്തു സ്ത്രീ പീഡകർ കൊട്ടാരപൊയ്കയിലെ ഉദ്യാനത്തിൽ പരിചാരകരുമായി ഉല്ലസിക്കുന്ന. ഇത് സ്ത്രീ സമൂഹത്തോടു കാട്ടുന്ന ക്രൂരതയാണ്. എല്ലാ രംഗങ്ങളിലും റോഡുകളിലായാലും പെൺകുട്ടികൾ, സ്ത്രീകൾക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശക്തമായ നടപടികൾ വേണം. അതിന് പ്രത്യക സംവിധാനങ്ങളും നിയമപാലകരുമുണ്ടാകണം. സ്ത്രീയുടെ മാനം സംരക്ഷിക്കാൻ അവര്ക് ശിരസ്സുയർത്തി നടക്കാൻ അവസരമൊരുക്കേണ്ടത് നിയമപാലകരാണ്. അമ്മ-പെങ്ങന്മാരെ സ്നേഹിക്കുന്ന പുരുഷന്മാർ അവരുടെ ശത്രുക്കളാകരുത്. സ്ത്രീവിമോചനപോരാട്ടം എന്ന പേരിൽ വീമ്പിളക്കി നടക്കുന്ന വനിതാസംഘടനകൾ മത-രാഷ്ട്രിയക്കാരുടെ അടിമപ്പണി ചെയ്യാതെ നിരാലംബരായ സ്ത്രീകൾക്കൊപ്പം ഇറങ്ങിച്ചെല്ലണം. പെൺകുട്ടികളെ പ്രസവിച്ചിട്ടുള്ള അമ്മമാർക്കു നിശ്ശബ്തരായിരിക്കാൻ എങ്ങനെ സാധിക്കുന്നു? കാമ ഭ്രാന്തുമായി നടക്കുന്ന മനോരോഗികളെ ഇരുമ്പഴിക്കുള്ളിൽ തളക്കാൻ നിയമപാലകർ തയാറാണോ?
മീ ടൂ ഇന്ത്യയിൽ പുരുഷന്മാർക്കു ഒരു മുന്നറിയിപ്പാണ്. ഇത് സ്ത്രീകൾക് മാത്രമല്ല വരും തലമുറക്ക് ആവേശം പകരുന്നു. ഒരാളുടെ
ആല്മാ ഭിമാനത്തെ അനാവശ്യമായി തട്ടിയെടുത്താൽ ആരും പൊട്ടിത്തെറിക്കു൦. അതിൽ പ്രമുഖരെങ്കിൽ ആ പരുക് ആഴത്തിലായിരിക്കും. സാക്ഷരകേരളമേ ഉണരൂ. നമ്മുടെ പെൺകുഞ്ഞുങ്ങളെ,സഹോദരിമാരെ സംരക്ഷിക്കു.
Latest News:
യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages