- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ലോക്ക്ഡൗൺ ഇളവുകളും സാമൂഹിക പ്രത്യാഘാതങ്ങളും!
- May 11, 2020
സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതിനും ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ദൈനംദിന ജീവിതം പതുക്കെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും കൂടുതൽ ആളുകൾക്ക് ജോലിയിലേക്ക് മടങ്ങാൻ സാഹചര്യം ഒരുക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ബുധനാഴ്ച മുതൽ, വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്ത ഇംഗ്ലണ്ടിലെ ആളുകളെ ജോലിക്ക് പോകാൻ സജീവമായി പ്രോത്സാഹിപ്പിക്കുമെന്നറിയുന്നു. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഇത്തരം ആളുകൾ കഴിയുന്നതും പൊതുഗതാഗതം ഒഴിവാക്കണം എന്ന് സർക്കാർ നിർദേശിക്കുന്നു. ജോലിസ്ഥലങ്ങൾ ‘കോവിഡ്-സുരക്ഷിതം’ ആക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തൊഴിലുടമകൾക്ക് നൽകാനായി തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സർക്കാർ അറിയിക്കുന്നു.
യുകെ ബിസിനസുകളെ അടച്ചുപൂട്ടലിൽ നിന്ന് മോചിപ്പിക്കുന്നതിനായി നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്ന കരട് നിർദ്ദേശങ്ങളിൽനിന്നും ഹോട്ട് ഡെസ്കിംഗ് (ഒരേ ഓഫീസ് ഡെസ്കും കമ്പ്യൂട്ടർ ഉപകരണങ്ങളും ഒന്നിലധികം ആളുകൾ പല സമയങ്ങളിലായി ഉപയോഗിക്കുന്ന സമ്പ്രദായം) പിൻവലിച്ചു.
കമ്പനികൾ പതിവിൽ നിന്നും വ്യത്യസ്തമായ ഷിഫ്റ്റുകൾ സംഘടിപ്പിക്കേണ്ടതായി വരും. ഓഫീസുകളിലും ഫാക്ടറി നിലകളിലും കെട്ടിട നിർമ്മാണ സൈറ്റുകളിലും തൊഴിൽ ഉപകരണങ്ങൾ എങ്ങനെ പങ്കിടുന്നുവെന്ന് പുനർവിചിന്തനം നടത്തുകയും ജോലിക്കാർക്ക് ഇരുദിശകളിലും നടക്കാനായി വ്യത്യസ്തമായ നടപ്പാതകൾ ആസൂത്രണം ചെയ്യുകയും വേണ്ടി വന്നേക്കാം.
എൻഎച്ച്‌എസിനെ ബാധിക്കാത്ത തരത്തിൽ, ബിസിനസുകൾക്ക് തങ്ങളുടെ ജോലിക്കാർക്കുവേണ്ടി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എങ്ങനെ സ്വായത്തമാക്കാൻ കഴിയും എന്ന വിഷയം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ ജോലിക്കാരെ സംരക്ഷിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കണമെന്ന് യൂണിയനുകൾ പറയുന്നു.
സ്കൂളുകളും സർവകലാശാലകളും എന്ന് തുറക്കാനാകും?
ജൂൺ ഒന്നിന് ശേഷം ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നു. റിസപ്ഷൻ, ക്ലാസ് 1, ക്ലാസ് 6 വിദ്യാർഥികൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ എത്തുന്നത്. അടുത്ത വർഷം പരീക്ഷ എഴുതുന്ന സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽക്കാല അവധി ദിവസങ്ങൾക്ക് മുമ്പ് അധ്യാപകർക്കൊപ്പം കുറച്ച് സമയമെങ്കിലും നൽകണമെന്നതാണ് സർക്കാരിന്റെ അഭിലാഷമെന്ന് പ്രധാനമന്ത്രി പറയുന്നു. വെൽഷ് സർക്കാർ ജൂൺ 1 ന് സ്കൂൾ വീണ്ടും തുറക്കുന്നത് തള്ളിക്കളഞ്ഞു. ജൂൺ ഒന്നിന് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സ്‌കോട്ട്‌ലൻഡിന്റെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ പറയുന്നു.
ഇംഗ്ലണ്ടിൽ സ്കൂളുകൾ കൃത്യമായി എന്ന് തുറന്നു പ്രവർത്തിക്കാനാകുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല.എന്നാൽ വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതരാക്കാൻ താഴെപ്പറയുന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
- ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തൽ
- വിദ്യാർത്ഥികലെ വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ചു വ്യത്യസ്ത ദിവസങ്ങളിൽ ക്ലാസുകൾ നടത്തൽ
- പുനർരൂപകൽപ്പന ചെയ്‌ത ക്ലാസ് മുറികൾ
- കൂടുതൽ തവണകളിൽ ഇടവേളകൾ
അതേസമയം, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് സെപ്റ്റംബറിൽ നേരിട്ട് ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയുമോ അതോ ഭാഗികമായി അല്ലെങ്കിൽ പൂർണ്ണമായും ഓൺലൈനിൽ പഠിപ്പിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.
വ്യായാമം ചെയ്യാൻ കൂടുതൽ അവസരങ്ങൾ
ബുധനാഴ്ച മുതൽ, ഇംഗ്ലണ്ടിലെ ആളുകൾക്ക് വിനോദ ആവശ്യങ്ങൾക്കായി കൂടുതൽ സമയം വെളിയിൽ ചെലവഴിക്കാൻ കഴിയും. ദിവസത്തിൽ ഒരുതവണ മാത്രം വ്യായാമം ചെയ്യുന്നതിനുപകരം അവർക്ക് കൂടുതൽ സമയം പരിധിയില്ലാത്ത പുറം വ്യായാമങ്ങളിൽ ഏർപ്പെടാൻ അനുവാദമുണ്ടായിരിക്കും.
ആളുകൾക്ക് പാർക്കുകളിൽ ഇരിക്കാനും ഒരേ വീട്ടിലെ ആളുകളുമായി കായിക വിനോദങ്ങളിൽ പങ്കെടുക്കാനുമാകും. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു കുറഞ്ഞത് രണ്ട് മീറ്റർ സാമൂഹിക അകലം പാലിച്ചുകൊണ്ട് പാർക്കുകളിൽ വെച്ചോ മറ്റു പൊതു ഇടങ്ങളിൽ വെച്ചോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്ശിക്കാവുന്നതാണ്.
ഗോൾഫ്, ബാസ്കറ്റ് ബോൾ, ടെന്നീസ്, ഫിഷിംഗ് തുടങ്ങിയ കായിക വിനോദങ്ങൾ ഇപ്പോൾ ഒരേ വീട്ടിലുള്ളവർക്ക് സാധ്യമാകുമെന്ന് സാംസ്കാരിക സെക്രട്ടറി ഒലിവർ ഡൗഡൻ പറയുന്നു. തിങ്കളാഴ്ച മുതൽ ആളുകൾക്ക് ദിവസത്തിൽ ഒന്നിലധികം തവണ വ്യായാമം ചെയ്യാമെന്ന് വെൽഷ്, സ്കോട്ടിഷ് സർക്കാരുകൾ അറിയിച്ചു.
വൈറസ് ഭീഷണിയുടെ തോത് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമോ?
വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞത് 1 മുതൽ കൂടിയത് 5 വരെയായി നിജപ്പെടുത്തിയ ഒരു ‘കോവിഡ് ജാഗ്രത സംവിധാനം’ സർക്കാർ അവതരിപ്പിക്കുമെന്ന് ജോൺസൺ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തി എത്ര പേർക്ക് രോഗം പകർത്തുന്നു എന്നതിന്റെ എണ്ണമാണ് ഈ തോതിന്റെ അടിസ്ഥാനം. നിലവിൽ യുകെ യിൽ ഇത് 4 ആണ്. ഇത് കുറച്ചുകൊണ്ട് വന്ന് 1 എന്ന തോതിലേക്കു നയിക്കുവാൻ ആണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നത്. ഈ സംഖ്യ കുറഞ്ഞു വരുന്നതിനനുസരിച്ചു സാമൂഹിക അകലം പാലിക്കൽ നടപടികൾ ലഘൂകരിക്കും.
ഷോപ്പിംഗ് എന്ന് പുനരാരംഭിക്കും?
ഭക്ഷ്യ സ്റ്റോറുകളും മറ്റ് അവശ്യസാധനങ്ങളുടെ വിതരണവും ഒഴികെയുള്ള കടകൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നത് ജൂൺ 1 ന് ഇംഗ്ലണ്ടിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. സാമൂഹിക വിദൂര നിയമങ്ങൾ പാലിക്കാൻ കഴിയുന്നിടത്ത് മാത്രമേ ഇത് പ്രവർത്തികമാക്കാനാവൂ. വെയിൽസിലെ പൂന്തോട്ട കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും. സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും തീരുമാനങ്ങൾ കാത്തിരിക്കുന്നു. ഇംഗ്ലണ്ടിലെ ഉദ്യാന കേന്ദ്രങ്ങളെക്കുറിച്ച് ജോൺസൺ തന്റെ പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല.
അതേസമയം, ചില ‘സ്വയം നിർമിക്കൽ’ (DIY) സാമഗ്രികൾ വിൽക്കുന്ന സ്റ്റോറുകൾ ഇതിനകം വീണ്ടും തുറന്നു – പക്ഷേ അവ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ, മാത്രമല്ല കുറഞ്ഞ വ്യാപാര സമയത്തിന് പരിമിധികളുമുണ്ട്.
ഇംഗ്ലണ്ടിലെ പബ്ബുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ, സിനിമാശാലകൾ എന്നിവയും ആളുകൾ ഒത്തുകൂടുന്ന മറ്റ് പൊതു സ്ഥലങ്ങളും താമസിയാതെ തുറക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെങ്കിലും ഇത് സാധാരണ കടകളും സ്കൂളുകളും തുറന്നതിനു ശേഷം മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് ജോൺസൺ പറയുന്നു. ജൂലൈ മാസത്തോടെ, ശാസ്ത്രീയ ഉപദേശത്തെയും സാമൂഹിക അകലം പാലിക്കാനുള്ള സാധ്യതയെയും ആശ്രയിച്ചായിരിക്കും ഈ തീരുമാനത്തിൽ എത്തുക. സമ്പദ്‌വ്യവസ്ഥ തുറന്നു കൊടുക്കുമ്പോൾത്തന്നെ ബാർ ഏരിയകൾ, റെസ്റ്റോറന്റുകളും കഫേകലും പോലെ ഇരുന്നു ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ അടച്ചിരിക്കണമെന്ന് നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന കരട് സർക്കാർ മാർഗ്ഗനിർദ്ദേശം വ്യക്തമാക്കിയിരുന്നു. ഈ വേദികളിൽ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ട് പോകുന്ന സേവനം ലഭ്യമാക്കുന്നതിന് തടസ്സമില്ല.
വിമാനയാത്ര സാധാരണ നിലയിലേക്ക് കൊണ്ടുവരുമോ?
കൊറോണ വൈറസ് സംപ്രേഷണ നിരക്ക് കുറയുന്നതോടെ, യുകെയിൽ ഏകാന്തവാസത്തിനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കുന്ന മുറക്ക് ആളുകൾക്ക് വിമാനമാർഗ്ഗം യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കും. ഈ ഏകാന്തവാസത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ജോൺസന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മൊത്തത്തിൽ, സാമൂഹിക അകലം വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും ഒരു വലിയ വെല്ലുവിളിയാണ്, ഇത് ശാരീരികമായി അസാധ്യമാണെന്ന് ഹീത്രോ ബോസ് ജോൺ ഹോളണ്ട്-കെയ് പറഞ്ഞു. മധ്യ സീറ്റുകൾ ഒഴിച്ചിടാനാണ് ഈസി ജെറ്റ് പദ്ധതിയിടുന്നത്, എന്നാൽ ഇത് വിഡ്ഡിത്തം ആയിരിക്കുമെന്ന് റയാനെയർ ബോസ് മൈക്കൽ ഒ’ലിയറി പറയുന്നു.
വിമാന യാത്രക്കാർക്ക് താഴെപറയുന്ന നിബന്ധനകൾ അനുസരിക്കേണ്ടിവരുമെന്ന് അഭ്യൂഹങ്ങളുണ്ട്:
- ഫ്ലൈറ്റുകളിൽ മുഖാവരണങ്ങൾ ധരിക്കുക
- ആരോഗ്യ പരിശോധനയ്ക്കായി പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപേ എത്തിച്ചേരുക
- തെർമൽ ഇമേജിംഗ് ക്യാമറകളിലൂടെ നടക്കുക
ഈ മാസം അവസാനം മുതൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഒഴികെയുള്ള ഏത് രാജ്യത്തുനിന്നും യുകെയിൽ എത്തുന്ന ആളുകൾക്ക് 14 ദിവസത്തേക്ക് സ്വയം ഏകാന്തവാസം അനുഷ്ടിക്കേണ്ടിവരുമെന്നു സർക്കാർ അറിയിച്ചതായി യുകെ എയർലൈൻസ് പറയുന്നു. അത്തരമൊരു നീക്കം വിമാന യാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രേഡ് ബോഡി എയർലൈൻസ് യുകെ എന്ന സംഘടന അഭിപ്രായപ്പെടുന്നു.
അതേസമയം, സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങളിൽ ഇളവ് വരുത്തുന്നതുവരെ ആളുകൾ സ്വദേശത്തോ വിദേശത്തോ അവധിദിനങ്ങൾ ബുക്ക് ചെയ്യരുതെന്ന് സർക്കാർ വ്യക്തമാക്കി.
Latest News:
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages