ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഇന്ത്യയിൽ സന്ദർശനത്തിനെത്തും.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ അപലപിക്കാൻ മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനാണ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക് പോകുന്നത്.
ശീതയുദ്ധകാലം മുതൽ ഇന്ത്യയുടെ സഖ്യകക്ഷിയായ റഷ്യയുടെ നടപടികളെ പരസ്യമായി അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമുഖത കാട്ടിയതിൽ പാശ്ചാത്യ രാജ്യങ്ങളിൽ ആശങ്ക വർധിച്ചുവരികയാണ്. ആയുധ ഇറക്കുമതിക്കായി ഇന്ത്യ മോസ്കോയെ വളരെയധികം ആശ്രയിക്കുകയും അധിനിവേശത്തെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലയത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തുന്നത്.
അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം റഷ്യയ്ക്ക് എണ്ണ വില കുറയ്‌ക്കേണ്ടി വന്നിരുന്നു. ഇതോടെ മൂന്ന് ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ ഈ മാസം കരാറിലേർപ്പെട്ടിരുന്നു. നിലവിൽ താരതമ്യേന ചെറിയ അളവിലുള്ള എണ്ണ വരും മാസങ്ങളിൽ കൂടുതൽ വാങ്ങലുകൾക്ക് ഒരു മുന്നോടിയാണ്, ഇത് റഷ്യയിലെ പാശ്ചാത്യ ഉപരോധത്തിന്റെ ആഘാതത്തെ ദുർബലപ്പെടുത്തും. ഇതും മോദിയുമായുള്ള കൂടിക്കഴ്ചയിൽ ചർച്ചയാകും.
ലിസ് ട്രസിന്റെ സന്ദർശനം റഷ്യൻ വിഷയത്തിൽ മാത്രമല്ല. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ഉപയോക്താക്കളിൽ ഒരാളായ ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ വികസനത്തെ പിന്തുണയ്ക്കുന്നതിനായി യുകെയുടെ 70 മില്യൺ പൗണ്ട് നിക്ഷേപ ധനസഹായം അവർ സ്ഥിരീകരിക്കും.
വിദേശ ആക്രമണങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളിലെയും ഓൺലൈൻ ഇൻഫ്രാസ്ട്രക്ചറിനെ സംരക്ഷിക്കുന്നതിനായി പുതിയ സംയുക്ത സൈബർ സുരക്ഷാ പരിപാടിയും അവർ പ്രഖ്യാപിക്കും. ഈ വർഷാവസാനത്തോടെ ബില്യൺ കണക്കിന് പൗണ്ടുകളുടെ വ്യാപാരം വർധിപ്പിക്കാൻ കഴിയുന്ന കരാറിൽ ഒപ്പുവെക്കുക എന്ന ലക്ഷ്യത്തോടെ ജനുവരിയിൽ ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതും ലിസ് ട്രസിന്റെ സന്ദർശനത്തിൽ ചർച്ചയാകും.
click on malayalam character to switch languages