1 GBP = 104.37
breaking news

ലിഗയുടെ മരണം: രണ്ടു പേർ കുറ്റം സമ്മതിച്ചു

ലിഗയുടെ മരണം: രണ്ടു പേർ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ യുവതി ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ കസ്‌റ്റഡിയിലുള്ള രണ്ട് പേർ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും. കസ്റ്റഡിയിലുള്ളവർ പ്രദേശവാസികളാണ്. ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണെന്ന് പൊലീസിന് ഇന്നലെ മൊഴി ലഭിച്ചിരുന്നു. മാർച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം ഏപ്രിൽ 20ന് കോവളത്തെ കണ്ടൽക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.

കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്താൻ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. മാനഭംഗശ്രമത്തിനിടെ ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് തെളിവുശേഖരണം. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടൽകാട്ടിലും തൊട്ടടുത്തെ പാർവതീ പുത്തനാറിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പൂനംതുരുത്തിലെ കണ്ടൽകാട്ടിൽ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്ന് പേർ ചേർന്ന് ലിഗയെ കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാൽ ബീച്ചിൽ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്നുമാണ് രണ്ട് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more