- ‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ
- തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
- ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന്
- ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ്
- യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
- വാട്ടർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ; കേരളത്തിന് അഭിമാനമെന്ന് പി രാജീവ്
- മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല
ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് തുടങ്ങിയ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” വാദ്യ സംഗീത വിരുന്നിന് മഴവിൽ വർണ്ണങ്ങളുടെ നിറച്ചാർത്തണിഞ്ഞ സ്വപ്ന സമാന സമാപനം….. നൂറോളം കൌമാര പ്രതിഭകൾ നിറഞ്ഞാടിയ ലൈവ് ഷോയുടെ പിന്നിലെ വിജയ ശില്പികൾക്ക് അഭിനന്ദനങ്ങൾ…..
- Sep 03, 2020
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയകോർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിക്കുവാൻ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണ ദിനത്തിൽ സമാപിച്ചത് യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ ചരിത്ര താളുകളിലേയ്ക്ക് ഒരു പൊൻകിരീടം കൂടി ചാർത്തിക്കൊണ്ടാണ്.
ലോകമെങ്ങുമുള്ള ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് 19, യു കെ ഉൾപ്പെടുന്ന രോഗത്തിന്റെ പിടിയിലമർന്ന രാജ്യങ്ങളിലെല്ലാം ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലാവുകയും സാധാരണ ജീവിതം അസാദ്ധ്യമായി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. തികച്ചും അസാധാരണമായ ഈ സാഹചര്യത്തിൽ ഭീതിയിലാണ്ട മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ധർമ്മമാണെന്ന് തീരുമാനിച്ച യുക്മ ദേശീയ നേതൃത്വം പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ കൂടി സഹകരണത്തോടെ യുക്മ റീജിയണൽ കമ്മിറ്റികളുടേയും നൂറ്റി ഇരുപതോളം പ്രാദേശിക യുക്മ അംഗ അസ്സോസിയഷനുകളുടേയും പിൻബലത്തോടെ വോളണ്ടിയർ ഗ്രൂപ്പുകളും ഹെൽപ്പ് ലൈൻ ഡെസ്ക്കുകളും രൂപീകരിച്ച് രംഗത്ത് വന്നു. തുടർന്ന് യുക്മ സൌത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ മുപ്പതിലേറെ വിദഗ്ദ ഡോക്ടർമാരടങ്ങിയ ഡോക്ടേഴ്സ് ടീം രൂപീകരിക്കുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം സജ്ജമാക്കുകയും ചെയ്തു.
രോഗത്തെപ്പറ്റി കാര്യമായ അറിവോ ഫലപ്രദമായ മരുന്നുകളോ കൃത്യമായ പ്രതിരോധ സംവിധാനങ്ങളോ ഒന്നുമില്ലാതെ ആയിരക്കണക്കിന് രോഗികൾ ദിവസേന മരിച്ചു കൊണ്ടിരുന്നപ്പോഴും ഭയലേശമെന്യേ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർ മുന്നിട്ടിറങ്ങിയത് സാധാരണ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തി. കോവിഡ് 19 രോഗം ബാധിച്ച് നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ മരിച്ച് വീണിട്ടും ( ആംനസ്റ്റി ഇന്റർനാഷണലിന്റെ ജൂലൈ 15 വരെയുള്ള കണക്കനുസരിച്ച് 540 ആരോഗ്യ പ്രവർത്തകർ യുകെയിലും 3000 ലധികം പേർ ലോകമാസകലവും മരിച്ചു) കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര പ്രവർത്തകർക്കും പിന്തുണ നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി വിത്യസ്തമായ പരിപാടി നടത്താൻ യുക്മ ദേശീയ സമിതി തീരുമാനമെടുത്തു. പ്രസ്തുത തീരുമാനപ്രകാരം യുകെയിൽ ഇന്നേ വരെ നടത്താത്തതും മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളുടെ ഒരു ഇൻസ്ട്രമെന്റൽ മ്യൂസിക് ലൈവ് ഷോയെന്ന യുക്മ നേതൃത്വത്തിൻ്റെ ആശയം യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിൻ്റെ ഭാഗമായി സംഘാടക സമിതി വിവിധ പേരുകൾ നിർദ്ദേശിക്കുകയും അവസാനം “LET’S BREAK IT TOGETHER” എന്ന പേര് കണ്ടെത്തി പരിപാടി സംഘടിപ്പിക്കുകയും, യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഷോയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനായി യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിക്കുകയും C.A. ജോസഫിനെ മുഖ്യ സംഘാടകനായി ചുമതലയേൽപ്പിക്കുകയും ചെയ്തു.
സംഘാടക സമിതിയിൽ വന്ന നിർദ്ദേശങ്ങളെ തുടർന്ന് ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനാവശ്യമായക്രമീകരണങ്ങൾ സ്വീകരിച്ച് മേയ് 28 മുതൽ സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള “Let’s Break It Together” ലൈവ് ഷോ യുക്മ ഫേസ്ബുക്ക് പേജിലൂടെ ആരംഭിച്ചു. ആദ്യ ലൈവ് മുതൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സംഗീതാസ്വാദകരുടെ പ്രശംസയും പിന്തുണയും നേടിയെടുത്ത ഷോ സമാപന ദിവസമായ ആഗസ്റ്റ് 31 തിരുവോണദിന സ്പെഷ്യൽ ലൈവ് വരെ ആ പിന്തുണ നിലനിർത്താനായത് പ്രോഗ്രാം അവതരിപ്പിച്ച കലാകാരൻമാരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് തന്നെയാണ്. ലോക്ഡൌൺ സമയത്ത് ലൈവ് ഷോകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായെങ്കിലും വാദ്യോപകരണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഷോയെന്ന നിലയിൽ “Let’s Break It Together” പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി വേറിട്ട് നിന്നു.
മേയ് 28 മുതൽ ആഴ്ചയിൽ 2 ലൈവുകൾ എന്ന് തീരുമാനിച്ചിരുന്നെങ്കിലും സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ലൈവ് ഷോ അവസാനിപ്പിക്കുവാൻ സംഘാടകർ നിർബ്ബന്ധിതരായതിനെ തുടർന്ന് അവസാന ആഴ്ചകളിലെ എക്സ്ട്രാ ഷോകൾ ഉൾപ്പടെ 14 ആഴ്ചകളിലായി 31 വേദികളിൽ 31 ലൈവ് ഷോകൾ ഏറ്റവും വിജയകരമായി നടത്തുവാൻ കഴിഞ്ഞു. ഒരു കുട്ടി മുതൽ 6 കുട്ടികൾ വരെ പങ്കെടുത്ത വ്യത്യസ്ത ലൈവുകളിലായി നൂറോളം കലാ മുകുളങ്ങൾ സ്നേഹ സംഗീതം പൊഴിച്ച കലാദേവതയുടെ അനുഗ്രഹീത വേദികളിൽ പതിനഞ്ചോളം വ്യത്യസ്ത വാദ്യോപകരണങ്ങൾ സ്വാന്തന സംഗീതം വർഷിച്ചു. കീബോർഡ്, പിയാനോ, വയലിൻ, ഗിറ്റാർ, കീറ്റാർ, ഫ്ളൂട്ട്, ചെല്ലോ, ഡ്രംസ്, മെലോഡിക്ക, റിഥം പാഡ്, മൌത്ത് ഓർഗൻ, വീണ, ചെണ്ട, മൃദംഗം, സാക്സോഫോൺ എന്നീ വാദ്യോപകരണങ്ങളിൽ വിവിധ ലൈവ്കളിലായി കുട്ടികൾ പ്രേക്ഷക ഹൃദയങ്ങളിൽ മാരിവില്ലിന്റെ ചാരുത തീർത്തു.
സ്നേഹം ഉള്ളിലൊളിപ്പിച്ച കർക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററെ പോലെ സംഘാടക സമിതി അംഗങ്ങളോടും പ്രോഗ്രാം ചെയ്യാനൊരുങ്ങുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് മുഖ്യ സംഘാടകന്റെ റോൾ കൃത്യമായും ഭംഗിയായും നിർവ്വഹിച്ച C A ജോസഫ്, യുക്മ ദേശീയ സമിതി തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചു കൊണ്ട് “Let’s Break It Together” ഷോയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.
“Let’s Break It Together” പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ നടത്തിയ എല്ലാ പരിപാടികൾക്കും മൂന്ന് ദിവസങ്ങളിലായി വിത്യസ്തമായ രീതിയിൽ തലക്കെട്ടുകൾ ഉൾപ്പടെ വാർത്തകൾ തയ്യാറാക്കിയിരുന്നത് യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ് ആയിരുന്നു. ഏറ്റവുമധികം സമയം ചിലവഴിച്ച് വിത്യസ്തമായ രീതിയിലും ഭാവത്തിലും പരിപാടി അവതരിപ്പിച്ച ഓരോരുത്തരെക്കുറിച്ചുള്ള വിവരണം വായനക്കാർക്ക് മുന്നിൽ എത്തിച്ചു തന്നിരുന്നത് കുര്യൻ ജോർജ് ആയിരുന്നു. വളരെ മികച്ച രീതിയിൽ കുര്യൻ ജോർജ് തന്നെ ഏല്പിച്ച ജോലി അഭിനന്ദനം അർഹിക്കുന്ന രീതിയിൽ പൂർത്തിയാക്കുകയുണ്ടായി.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നീ സംഘാടക സമിതി അംഗങ്ങളോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, ലിറ്റി ജിജോ, സാജൻ സത്യൻ, സലീന സജീവ്, ടിറ്റോ തോമസ് എന്നിവരും യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരും, യുക്മ ന്യൂസ് ടീമംഗങ്ങൾ യുക്മയുടെ റീജിയണൽ ഭാവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ, പുറത്ത് നിന്നുമുള്ള യുക്മയുടെ അഭ്യുദയകാംക്ഷികൾ എന്നിവരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനമാണ് “Let’s Break It Together” ഷോയുടെ വിജയ രഹസ്യം. ലൈവ് ഷോയുമായി ബന്ധപ്പെട്ട് കുട്ടികൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത് റെക്സ് ബാൻഡിലെ റെക്സ് ജോസും ജെ.ജെ.ഓഡിയോസിലെ ജോജോ തോമസുമാണ്.
“Let’s Break It Together” ഷോയുടെ വിജയ മന്ത്രം അതിൽ പങ്കെടുത്ത കുട്ടികളുടെ സർഗ്ഗശേഷി തന്നെയാണ്. സാധാരണ ഗതിയിൽ വേദിയുടെ മൂലയിൽ ഒതുക്കപ്പെടുന്ന വാദ്യോപകരണ വിഭാഗത്തെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റിയ ഷോയുടെ വിജയത്തിനായി കഠിനമായി പരിശീലനമെടുത്ത് പെർഫോം ചെയ്ത കുട്ടികളും അവരുടെ മാതാപിതാക്കളും അവരെ അതിനായി ഒരുക്കിയ ഗുരുക്കൻമാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
“Let’s Break It Together” ഷോയുടെ വിജയത്തിന് കാരണക്കാരായ കൌമാര പ്രതിഭകളേയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളേയും ഗുരുക്കൻമാരേയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ഷോയുടെ ആരംഭം മുതൽ സമാപന ദിവസം വരെ ലൈവ് കണ്ടും ഷെയർ ചെയ്തും പ്രോത്സാഹനകരമായ കമന്റുകൾ അയച്ചും പരിപാടിയോടൊപ്പം ചേർന്ന് നിന്ന ലോകമെമ്പാടും നിന്നുള്ള സംഗീതാസ്വാദകർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി നേതൃത്വവും സ്നേഹ പൂർവ്വം നന്ദി അറിയിക്കുന്നു.
Latest News:
‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന്...
ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന...തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേ...ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന്
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പ...‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ്
മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻ...യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധ...
യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്സ് ഫെറി നാഷ്ണൽ...വാട്ടർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ; കേരളത്തിന് അഭിമാനമെന്ന് പി രാജീവ്
കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി ...മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല
പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് (വെള്ളി) കേരളത്തിലെ വോട്ടർമാർക്ക...രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. ...
Post Your Comments Here ( Click here for malayalam )
Latest Updates
- ‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി
- തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോയെന്നതിലും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും
- ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന് ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ ഇനിങ്സ് 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും സായി സുദര്ശന് 65 റണ്‍സും നേടിയെങ്കിലും അതിനൊന്നും ഗുജറാത്തിനെ രക്ഷിക്കാനായില്ല. നായകന് റിഷഭ് പന്തിന്റെ 88 റണ്‍സും അക്സര്‍ പട്ടേലിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. 225 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് ആദ്യം തന്നെ ശുഭ്മാന്‍
- ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ് മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായി. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കണ്ടോൻമെന്റ്
- യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഹാർപ്സ് ഫെറിയിലും മറ്റ് നാഷ്ണൽ പാർക്കുകളിലും മാനുകളുടെ എണ്ണം പരിമതപ്പെടുത്തുന്നുണ്ട്. ഈ വർഷം
click on malayalam character to switch languages