- ഓൾ യൂറോപ്പ് വോളീബോൾ ടൂർണമെന്റിൽ അജയ്യരായി കാർഡിഫ് ഡ്രാഗൺസ്
- കെയർഹോം അന്തേവാസിയോട് ക്രൂരമായ പെരുമാറ്റം; മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ
- ദളപതി വിജയ് തിരുവനന്തപുരത്തെത്തി; വിമാനത്താളവത്തിൽ വൻ സ്വീകരണം
- ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
- പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു
- അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം
- പത്തനംതിട്ടയിൽ താൻ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്ന് അനിൽ ആൻ്റണി
കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 4 കാരൂര്‍ സോമന്)
- Nov 26, 2018
പറങ്കിമാവിന്‍ കമ്പ് ചാര്‍ളിയെ വഹിച്ചു താഴേക്ക് കുതിച്ചെങ്കിലും തറയില്‍ വീഴാതെ മറ്റൊരു മരകൊമ്പില്‍ ഇടിച്ചു നിന്നു. ഭയങ്കരമായ ശബ്ദത്തോടെ താഴേക്ക് വന്ന മരക്കൊമ്പിനെ ആരോ പിടിച്ചു നിര്‍ത്തുകയായിരുന്നു. കോരി ചൊരിയുന്ന മഴയില്‍ അവന് തെല്ലുനേരം അതുതന്നെ ചിന്തിച്ചു. ഇടയ്ക്കിടെ മിന്നല്‍ പിണരുകള്‍ മണ്ണിനെ പ്രകാശിപ്പിച്ചു. തണുത്ത കാറ്റില്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ശരീരത്തിലെ എല്ലാ വേദനകളും അവന് മറന്നിരുന്നു. എങ്ങനെയും താഴേക്ക് ഇറങ്ങി മുറിക്കുള്ളിലെത്തണം. മണ്ണില്‍ പതിഞ്ഞ് കാലൊടിക്കാതെ തലയടിക്കാതെ കാത്ത് രക്ഷിച്ച ദൈവത്തെ ഒരു നിമിഷം ഓര്‍ത്തു. പതുക്കെ അടുത്ത കമ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കൈയ്യെത്തും ദൂരത്ത് താന്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പഴം എനിക്കായി കാത്തിരിക്കിന്നു. ചീറിയടിക്കുന്ന മഴത്തുള്ളികള്‍ ശരീരത്തിലൂടെ ഒഴുകി. അവന് ആ പഴം സ്വന്തമാക്കി തൂത്ത് തുടച്ച് തിന്നു.
മുറിക്കുള്ളിലെത്തി മഴയില്‍ കുതിര്‍ന്ന നിക്കര്‍ പിഴിഞ്ഞ് വരാന്തയില്‍ കെട്ടിയിട്ടുള്ള അയയില്‍ നിവര്‍ത്തിയിട്ടു. കട്ടിലില്‍ ഉറങ്ങാന്‍ കിടന്നു. മനസ്സിന് അപ്പോഴാണ് ഒരാശ്വാസം തോന്നിയത്. പെട്ടെന്ന് കണ്ണുകള്‍ അറിയാത്തവിധം അവന് ഉറങ്ങി.
കിഴക്കേ മലമുകളില്‍ വെളിച്ചത്തിന്റെ പൊന്പൂക്കള് വിരിഞ്ഞു! ചാര്‍ളീ ഉണര്‍ന്നിരുന്നില്ല. കുഞ്ഞമ്മ ആടയാഭരണങ്ങളണിഞ്ഞ് തിളങ്ങുന്ന വസ്ത്രത്തില്‍ പള്ളിയില്‍ പോകാന്‍ തിടുക്കം കൂട്ടുമ്പോഴായിരുന്നു ചാര്‍ളിയെ ഓര്‍ത്തത്. ഓടിയെത്തി കതക് തുറക്കുമ്പോള്‍ ചാര്‍ളി നല്ല ഉറക്കത്തിലായിരുന്നു. റീനയുടെ മുഖം തുടുത്ത് വന്നു. നേരം ഇത്രയായിട്ടും പോത്തു പോലെ കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ?
“”എഴുന്നേക്കെടാ അനുസരണയില്ലാത്തവനെ.”
ചാര്‍ളി കണ്ണു തുറന്നു. ചുഴലിക്കാറ്റു പോലെ മുന്നില്‍ കുഞ്ഞമ്മ! അവന് ചാടിയെഴുന്നേറ്റു. എല്ലാം ദിവസവും രാവിലെ ആറുമണിക്ക് എഴുന്നേല്ക്കുന്നവന് ഇന്ന് ഏഴുമണിയായിട്ടും എഴുന്നേറ്റിട്ടില്ല. പള്ളിയില്‍ ആദ്യകുര്‍ബാന എട്ടുമണിക്കാണ്. പതിനഞ്ച് മിനിട്ട് നടന്നാലെ പള്ളിയില്‍ ചെല്ലൂ. പിന്നെ ഒരാശ്രയം ചേട്ടന് ബോബിയാണ്. ബോബിക്ക് മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ എല്ലാ ഞായറാഴ്ചയും ഏഴരയാകുമ്പോള്‍ വീട്ടിലെത്തും കുശലവര്ത്തമാനവും ചായകുടിയും കഴിഞ്ഞ് ബോബിയുടെ കാറിലാണ് പള്ളിയില്‍ പോകുന്നത്.
കുഞ്ഞമ്മയെ കണ്ട് അവന് എഴുന്നേറ്റു. ഒന്നും മിണ്ടിയില്ല.
“എടാ’ സമയം എത്രയായെന്ന് അറിയോ? നെനക്കു വല്ലോം കഴിക്കണോ? .’
അതു കേട്ടപ്പോള്‍ അവന് സന്തോഷമായി. കഴിഞ്ഞരാത്രിയില്‍ പട്ടിണിക്കിട്ടതല്ലേ. കൂഞ്ഞമ്മക്കും സങ്കടം കാണും. അല്ലെങ്കില്‍ ഇങ്ങനെ വന്ന് വിളിക്കുമോ? സാധാരണ ഭക്ഷണ സമയമാകുമ്പോള്‍ അടുക്കളവാതില്ക്കല് നിന്ന് മുഖം കാണിക്കയാണ് പതിവ്. കുഞ്ഞമ്മക്ക് ഞാനൊരു ശത്രുവാണെങ്കിലും ദയ ഇല്ലെന്ന് പറയാനാകില്ല.
അവന്റെ കണ്ണുകള്‍ വിടര്‍ന്നു.
“”കുഞ്ഞമ്മേ ഞാന്‍ തെങ്ങിന്റെ തടം എടുത്തോട്ടെ.” മടിച്ച് മടിച്ച് ചോദിച്ചു.
“”എടുത്തോ പക്ഷെ പത്ത് രൂപയേ തരൂ. പറഞ്ഞേക്കാം”
“”അതുമതി. കുഞ്ഞമ്മ പള്ളി പോകുമ്പം ഞാന്‍ വീടും പശുവിനെ കോഴിയെ ഒക്കെ നോക്കികൊള്ളാം”
“”നീ ഈ വീട്ടിലെ മൂത്തവനല്ലേ. അതൊക്കെ പ്രത്യേകം പറയണോ?” റീന അത്രയും പറഞ്ഞിട്ട് പൂറത്തേക്ക് പോയി. പല്ല് തേക്കുമ്പോഴും ചാര്‍ളിക്കും കുഞ്ഞമ്മയുടെ വാക്കുകള്‍ വിശ്വസിക്കാനായില്ല. ഒരൂ തെങ്ങിന്റെ തടം എടുക്കുന്നതിന് കുഞ്ഞമ്മ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ഇരുപത് രൂപയാണ്. തനിക്ക് പത്തുരൂപ തരുമെന്നല്ലേ പറഞ്ഞത്. അത് നന്നായി.
കുഞ്ഞമ്മ ഉണ്ടാക്കിയ ദോശ ചാര്‍ളി ആര്‍ത്തിയോടെ കഴിച്ചു. കെവിന് കഴിക്കുമ്പോള്‍ റീനയുടെ കണ്ണുകള്‍ അവന്റെ മുഖത്തായിരുന്നു. മകനെ തീറ്റിക്കുവാന്‍ റീന വളരെ ശ്രദ്ധിച്ചു. അവനോട് കെഞ്ചി പറയുകയും ചെയ്തു. “”ഒരു ദോശകൂടി കഴിക്ക് മോനെ?” അവന് ദേഷ്യത്തോടെ പറഞ്ഞു. “”മമ്മീ ദോശയില്ലാതെ പറ്റ്വോ?”-അപ്പോഴാണ് ദോശ കൊണ്ടുവെച്ച പാത്രത്തിലേക്ക് റീന നോക്കിയത്. ഭക്ഷണത്തിനുമുന്നില്‍ ഒരു മര്യാദയുമിലാതെ ചാര്‍ളിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“”എന്താടാ നെനക്ക് മാത്രം കഴിച്ചാ മതിയോ? എന്തോന്നാടാ നിന്റെ വയര്‍? വല്ല കുളമോ?… മോന് വിഷമിക്കേണ്ട.അവിടിരിക്ക്. മമ്മി ഇപ്പം കൊണ്ടുവരാം.”
ചാര്‍ളിയെ ശകാരിച്ചിട്ട് റീന അകത്തേക്ക് പോയി. കെവിന് രൂക്ഷമായി ചാര്‍ളിയെ നോക്കി. “”എഴുന്നേറ്റു പോടാ വയറാ.”
ചാര്‍ളി ദുഃഖത്തോടെ അവനെ നോക്കി. പെട്ടെന്ന് എഴുന്നേറ്റ് പോയി കൈയ്യ് കഴുകി. മുറിക്കുള്ളില്‍ വന്നിരുന്ന് വിങ്ങി കരഞ്ഞു. കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര് ഒഴുകി. ഇന്നുവരെ വയറു നിറയെ ആഹാരം കഴിച്ചിട്ടില്ല. ഇന്ന് രണ്ട് ദോശ കൂടുതല്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. മകനെ അടുത്തുനിന്ന് ഊട്ടിക്കുമ്പോള് ദോശയുടെ എണ്ണം കുഞ്ഞമ്മയും ശ്രദ്ധിച്ചില്ല.
മുറ്റത്ത് കാര്‍ വന്നു. വല്യപ്പന് ബോബിയാണ്. ബോബിയുടെ രണ്ടുമക്കളും രാവിലെ പള്ളിയിലേക്ക് പോയിരുന്നു, അവര്‍ പള്ളിയിലെ ക്വയറില്‍ പാടുന്നവരാണ്. പാട്ടു പരീശീലിക്കാന്‍ പോയതാണ്. ബോബിയും എല്‍സിയും വീടിനുള്ളിലേക്ക് കയറുന്നത് അവന് കണ്ടു. ചാര്‍ളി കണ്തടങ്ങളില് ഒഴുകിയ കണ്ണുനീര് തുടച്ചു.
“”അല്ലാ നിങ്ങളങ്ങ് എത്തിയോ? ദോശയുണ്ട് ചേച്ചി എടുക്കട്ടെ?” റീന ചോദിച്ചു.
“”എനിക്ക് വേണ്ട റീന. ബോബിച്ചാന് വേണോ?”
“”എനിക്കൊരു ചായ മതി.” എല്‍സി അടുക്കളയിലേക്കും ബോബി വരാന്തയിലേക്കും ചെന്നു. തത്തയുടെ കൂട് ബോബി പ്രത്യേകം ശ്രദ്ധിച്ചു. ഈ തത്ത എവിടെ പോയി?
“”റീനെ ഇവിടുത്തെ തത്ത എവിടെ പോയി?”
“”എന്റെിച്ചായാ ആ കുരുത്തം കെട്ടവന് അതിനെ തുറന്നു വിട്ടു”
“”ആരാ കെവിനോ?”
“”എന്റെ മോനത് ചെയ്യുവോ? ആ ചാര്‍ളിയാ”
ബോബി അത് കേട്ട് നെടുവീര്‍പ്പിട്ടു. ചായ കുടി കഴിഞ്ഞ് എല്ലാവരും പള്ളിയിലേക്ക് കാറില്‍ യാത്രയായി. മുറിയില്‍ നിന്ന് പുറത്ത് വന്ന ചാര്‍ളിയെ തത്തമ്മ വിളിച്ചു. “ചാളീ’ അവന്റെ മുഖം പ്രസന്നമായി. ചാര്‍ളിയെ ആശ്വസിപ്പിക്കാനായി തൊഴുത്തിന്റെ വരാന്തയില്‍ തത്തമ്മ വന്നിരുന്നു. കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതൊന്നും തത്തമ്മ അറിഞ്ഞു കാണില്ല. തത്തമ്മ വീണ്ടും വിളിച്ചു’.”ചാളി’. ആ വിളിയില്‍ അവന് അലിഞ്ഞു ചേര്‍ന്നു. അവന് വലത്തുകരം മുന്നോട്ട് നീട്ടി. അവന്റെ കൈകളിലേക്ക് തത്തമ്മ ഒരാത്മസുഹൃത്തിനെ പോലെ പറന്നിരുന്നു. ആ കൈയ്യിലിരുന്ന് തിരിഞ്ഞും മറിഞ്ഞും ചുറ്റുപാടുകള്‍ നോക്കിക്കണ്ടു. “ചാളി.. ചാളി’എന്നുരുവിട്ടു. ചാര്‍ളി ചോദിച്ചു. “”എവിടെ നിന്റെ കൂട്ടുകാരന്?” തത്തമ്മ മറുപടി പറഞ്ഞു. “കൂ…കൂ.. പോ…’അവന് എങ്ങോ ആഹാരം തേടി പോയിരിക്കുന്നു.
“”തത്തമ്മ ഇന്നലെ എവിടെയാ ഒറങ്ങിയേ?”
“ആ…മാ…’ദൂരെയുള്ള ഏതോ മരത്തിലാണ്.
വീട്ടിലെ പൂച്ച “മ്യാവൂ’വിളിച്ച് അവന്റെയടുത്തേക്ക് വരുന്നത് കണ്ട് “ചാളി’യെ വിളിച്ച് പറന്നകന്നു. നിമിഷങ്ങള്‍ തത്തമ്മ പറന്നുപോയ ഭാഗത്തേക്കു നോക്കി. കുട്ടന് റോഡിലേക്ക് നോക്കി കുരയ്ക്കുന്നത് കേട്ട് ചാര്‍ളി എഴുന്നേറ്റു. കുട്ടന് സ്നേഹ വാത്സല്യത്തോടെ വാലാട്ടി നിന്നു. അവന് പശു തൊഴുത്തിലേക്ക് നടന്നു. പശു അയവിറക്കി കൊണ്ടിരുന്നു. പള്ളിയില്‍ നിന്നുളള പാട്ട് അന്തരീക്ഷത്തില്‍ മുഴങ്ങി. പശുവിനെ അഴിച്ച് കെട്ടിയിട്ട് പുല്ലു പറിക്കണം. ചാണകം വാരണം. ഉച്ചക്ക് പശുവിനെ കുളിപ്പിക്കണം. കോഴികുഞ്ഞുങ്ങളെ തീറ്റണം. കുഞ്ഞമ്മ വന്നാല്‍ വീടിനകമെല്ലാം അടിച്ചു വാരണം. ജോലീകള്‍ ചെയ്യാന്‍ അവന് താല്പര്യമായിരുന്നു. പശുവിനെ അഴിച്ച് പുറത്തേക്കിറക്കി ഒരു തെങ്ങിന് ചുവട്ടില്‍ കെട്ടിയിട്ടു. ജോലികള്‍ വേഗം തീര്‍ത്തിട്ടു വേണം തെങ്ങിന്‍തടങ്ങള്‍ എടുക്കാന്‍. ഉടനടി പുല്ലു പറിക്കാനായി പറമ്പിലേക്ക് പോയി.
പച്ചപുല്ല് വളര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. മഴ നനഞ്ഞ് മണ്ണ് കുതിര്‍ന്ന് കിടക്കുന്നതിനാല്‍ വേഗത്തില്‍ പുല്ല് വളരും. പ്രതീക്ഷിക്കാത്ത വിധം മുന്നില്‍ ഒരു മൂര്‍ഖന്‍ തലയുയര്‍ത്തി. അവന് ഭയന്ന് പിറകോട്ടു മാറി. കൈയ്യിലിരുന്ന പുല്ലു താഴെ വീണു. അവിടേക്ക് തത്തമ്മ പറന്ന് വന്ന് ശബ്ദമുണ്ടാക്കി ചിലച്ചു. കൂട്ടുകാരനുമെത്തി. പാമ്പിന്റെ മുകളില്‍ പറന്നു. അവന് ഉച്ചത്തില്‍ വിളിച്ചു. “കുട്ടാ..കുട്ടാ…’.ചാര്‍ളി ശ്വാസമടക്കി നിന്ന ഭാഗത്തേക്ക് കുട്ടന് ഓടിയെത്തി.
(തുടരും)
കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 3 കാരൂര്‍ സോമന്) ഇവിടെ വായിക്കാം
Latest News:
ഫാ. ബോബി എമ്പ്രയിൽ വി സി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 29 നും,30 നും; സ്റ്റീവനേജിൽ 31 ന്
അപ്പച്ചൻ കണ്ണഞ്ചിറ ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയിൽ നവീകരണവും, അന...ഓൾ യൂറോപ്പ് വോളീബോൾ ടൂർണമെന്റിൽ അജയ്യരായി കാർഡിഫ് ഡ്രാഗൺസ്
ബെന്നി അഗസ്റ്റിൻ കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഒന്നാമത് ഓൾ യൂറ...കെയർഹോം അന്തേവാസിയോട് ക്രൂരമായ പെരുമാറ്റം; മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ
ലണ്ടന്‍: എക്സിറ്ററിലെ ലാംഗ്ഫോർഡ് പാർക്ക് കെയര്‍ ഹോമിലെ അന്തേവാസിയായ വെച്ച് 94-കാരനായ വൃദ്ധനെ മോശമായ...ദളപതി വിജയ് തിരുവനന്തപുരത്തെത്തി; വിമാനത്താളവത്തിൽ വൻ സ്വീകരണം
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര...ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്...പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു
മദ്യ ലഹരിയിൽ സ്കൂൾ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുക...അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം
വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം. 114 റൺസ...പത്തനംതിട്ടയിൽ താൻ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്ന് അനിൽ ആൻ്റണി
പത്തനംതിട്ടയിൽ താൻ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ല....
Post Your Comments Here ( Click here for malayalam )
Latest Updates
- ഫാ. ബോബി എമ്പ്രയിൽ വി സി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 29 നും,30 നും; സ്റ്റീവനേജിൽ 31 ന് അപ്പച്ചൻ കണ്ണഞ്ചിറ ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്. തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന
- ദളപതി വിജയ് തിരുവനന്തപുരത്തെത്തി; വിമാനത്താളവത്തിൽ വൻ സ്വീകരണം പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. സംവിധായകന് വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. വിജയ്യുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫാന്‍സ് നഗരത്തില്‍ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ആരാധക കൂട്ടായ്മ വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്
- ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ് സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ : സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും
- പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു മദ്യ ലഹരിയിൽ സ്കൂൾ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുകയിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്. ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശാണ് അധ്യാപകനായ ധർമേന്ദ്ര കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂൾ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു ധർമേന്ദ്ര. സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചന്ദർ പ്രകാശും ഉണ്ടായിരുന്നു. പ്രയാഗ്രാജ്, ഷാജഹാൻപൂർ, പിലിഭിത്, മൊറാദാബാദ്, ബിജ്നോർ എന്നിവിടങ്ങളിൽ പകർപ്പുകൾ സമർപ്പിച്ച ശേഷം ഇവർ ഞായറാഴ്ച
- അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം. 114 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 3 പന്ത് ബാക്കിനിർത്തി 8 വിക്കറ്റിനാണ് വിജയിച്ചത്. 35 റൺസ് നേടിയ എലിസ് പെറി ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോററായി. കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ ശ്രദ്ധാപൂർവമാണ് ബാറ്റ് വീശിയത്. സാവധാനം കളിച്ചാലും വിജയിക്കാമെന്നതിനാൽ സ്മൃതി മന്ദനയും സോഫി ഡിവൈനും അതിനനുസരിച്ചാണ് ബാറ്റ് വീശിയത്. ഡൽഹി ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞ് ആർസിബിയ്ക്ക് സ്കോറിങ് ദുഷ്കരമാക്കുകയും
click on malayalam character to switch languages