1 GBP = 103.12

കോട്ടയം മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ നവവരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോട്ടയം മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ നവവരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോട്ടയം: കോട്ടയം മാന്നാനത്ത് നിന്ന് തട്ടികൊണ്ട് പോയ നവവരൻ മരിച്ച നിലയിൽ. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിെൻറ മകൻ കെവിൻ(24)െൻറ മൃതദേഹമാണ് കണ്ടെത്തിയത്. പുനലൂർ ചാലിയേക്കരയിൽ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. കെവിെൻ ശരീരത്തിൽ മർദ്ദനമേറ്റതിെൻറ പാടുകളുണ്ട്. അതിനാൽ ഇത് കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നു.

പ്രണയ വിവാഹത്തിെൻറ പേരിലാണ് കെവിനെയും സുഹൃത്ത് അനീഷ് സെബാസ്റ്റ്യനെയും ക്വേട്ടഷൻ സംഘം തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ രജിസ്ട്രാർ ഓഫിസിൽ കെവിനും (24) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. ശനിയാഴ്ച പുലർച്ച 1.30ഒാടെ കെവിെൻറ പിതൃസഹോദരിയുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യെൻറ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചുതകർക്കുകയായിരുന്നു. ഇൗ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിെൻറ അടുക്കള അടിച്ചുതകർത്ത് അഞ്ചുപേർ വീട്ടിൽ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങൾ മുഴുവൻ തകർത്ത ശേഷം ഇരുവെരയും ക്രൂരമായി മർദിച്ചു. തുടർന്ന് രണ്ടുപേരുെടയും കഴുത്തിൽ വടിവാൾ െവച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ 11ഒാടെ പുനലൂർ ഭാഗത്താണ് അനീഷിനെ ഇറക്കിവിടുകയായിരുന്നു.

ഇതുസംബന്ധിച്ച് ഭാര്യ നീനുവിെൻറ പരാതിയിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേസിൽ ഗാന്ധിനഗർ എസ്.െഎക്ക് വീഴ്ചപ്പറ്റിയതായി ഡി.വൈ.എസ്.പി കോട്ടയം എസ്.പിക്ക് റിപ്പോർട്ട് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more