1 GBP = 103.87

മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിെവച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്മീരിൽ ഗവർണർ ഭരണം

മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിെവച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്മീരിൽ ഗവർണർ ഭരണം

ന്യൂഡൽഹി: മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിെവച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്മീരിൽ ഗവർണർ ഭരണം നിലവിൽ വന്നു. പി.ഡി.പി – ബി.ജെ.പി സഖ്യം തകർന്നതിനെ തുടർന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വെച്ചതോടെ ഗവർണർ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവർണർ എൻ.എൻ.വോറ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശിപാർശ നൽകിയിരുന്നു. ശിപാർശ അംഗീകരിച്ച രാഷ്ട്രപതി ഗവർണർ ഭരണം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും അറിയിച്ചു.

2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരിക്കാൻ തങ്ങൾക്ക് അനുകൂലമായ ജനവിധി ഉണ്ടായില്ലെന്നിരിക്കേ, ബദൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള സാധ്യത നാഷനൽ കോൺഫറൻസും കോൺഗ്രസും തള്ളിയതോടെയാണ് ഗവർണർ ഭരണത്തിന് വഴിയൊരുങ്ങിയത്.  മറ്റാരുടെയും പിന്തുണ സ്വീകരിക്കില്ലെന്ന് മഹ്ബൂബ മുഫ്തിയും വ്യക്തമാക്കിയിരുന്നു. 1977നു ശേഷം എട്ടാം തവണയാണ് സംസ്ഥാനത്ത് ഗവർണർ ഭരണം നിലവിൽ വരുന്നത്.

സഖ്യം തകരുമെന്നതിൻറ സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും തകർച്ച മെഹ്ബൂബ മുഫ്തിയിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി പിന്തുണ പിൻവിലിക്കുന്നതായി അറിയിച്ച ഉടൻ മുഫ്തി ഗവർണർക്ക് രാജിക്കത്ത് നൽകുകയായിരുന്നു. കശ്മീരിനെ ശത്രുരാജ്യമായി കണ്ട് പെരുമാറാനല്ല, ജനതക്ക് ആശ്വാസമാകാനാണ് തങ്ങൾക്ക് താത്പര്യപ്പെടുന്നതെന്നും മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജമ്മുകശ്മീർ ശത്രു രാജ്യമല്ല. ഇവിടെ കൈയ്യൂക്കിെൻറ നയം നടപ്പാക്കാനാവില്ല. റമദാൻ മാസത്തിലെ വെടി നിർത്തലിലൂടെ താഴ്വരയിൽ സമാധാനം തിരിച്ചെത്തിയിരുന്നു. പി.ഡി.പി പ്രവർത്തകർ ഒരുപാട് അനുഭവിച്ചു. എങ്കിലും അവർ പിന്തുണയുമായി കൂടെ നിന്നു. ചെയ്യാവുന്നതൊക്കെ തങ്ങൾ ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിക്കുകയും വെടി നിർത്തൽ ഉറപ്പു വരുത്തുകയും ചെയ്തു. തങ്ങളുടെ ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും അവർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more