ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി(ഡി.എം.കെ) അധ്യക്ഷനുമായ എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ രാജാജി ഹാളിൽ പൊതു ദർശനത്തിനുവെച്ചു. പുലര്‍ച്ചെ 5.30ഓടെയാണ് കനിമൊഴിയുടെ സി.ഐ.ടി നഗറിലെ വീട്ടില്‍ നിന്നും കരുണാനിധിയുടെ മൃതദേഹം ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചത്. കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരി നില്ക്കുന്നുണ്ടായിരുന്നു. രാവിെല ആറുമണിയോടെ മൃതദേഹത്തിൽ ദേശീയ പതാക പുതച്ചു.
രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ ആദരാജ്ജലികൾ അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പളനി സാമി, ഉപ മുഖ്യമന്ത്രി ഒ. പനീർശെൽവം, ടി.ടി.വി ദിനകരൻ തുടങ്ങിയവർ ആദരാജ്ലികൾ അർപ്പിച്ചു. പളനിസാമി രാജാജി ഹാളിലെത്തിയപ്പോൾ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി. കലൈഞ്ജറുടെ സമാധിക്ക് മറീന ബീച്ചിൽ സ്ഥലമനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മുദ്രാവാക്യം. രാഷ്ട്രീയത്തിലെ അതികായനായിരുന്നു കരുണാധിനിയെന്നും അദ്ദേഹത്തിെൻറ മരണം രാഷ്ട്രീയത്തിൽ വൻ വിടവുണ്ടാക്കുമെന്നും മാധ്യമങ്ങളുടെ മുന്നിൽ അനുശോചിച്ച മുഖ്യമന്ത്രി പക്ഷേ, സംസ്കാര സ്ഥലത്തെ സംബന്ധിച്ച തർക്കത്തെ കുറിച്ച് പ്രതികരിച്ചില്ല. അന്തിമോപചാരമർപ്പിക്കാൻ പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ഇന്നെത്തും.
രജനീകാന്ത് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയപ്പോൾ
രാജാജി ഹാളില്‍ നിന്നും വൈകിട്ടോടെ കരുണാനിധിയുടെ ഭൗതികദേഹം സംസ്കാരത്തിനായി കൊണ്ടുപോകുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതെവിടെ വെച്ചാവും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചെന്നൈ മറീനാ ബീച്ചിലെ അണ്ണാസമാധിയോട് ചേര്‍ന്ന് കരുണാനിധിയെ അടക്കം ചെയ്യണമെന്നാണ് ഡി.എം.കെ പ്രവര്‍ത്തകരും അദ്ദേഹത്തിൻെറ കുടുംബവും ആഗ്രഹിക്കുന്നതെങ്കിലും ഇതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
ഗിണ്ടിയില്‍ ഗാന്ധിസ്മാരകത്തോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരം തമിഴ്നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമപ്രകാരം മറീനയില്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ പാടില്ലെന്നും, ജയലളിതയുടെ മരണാനന്തരം മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹരജികള്‍ ഹൈകോടതിയിലുള്ളതും ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്കാരത്തിനുള്ള അനുമതി തമിഴ്നാട് സര്‍ക്കാര്‍ നിഷേധിച്ചത്.
ഇതിനെ മറികടന്ന് അനുമതി നേടാനായി ഡി.എം.കെ ഹൈകോടതിയെ സമീപിക്കുകയും അടിയന്തര പ്രാധാന്യത്തോടെ കോടതി ചൊവ്വാഴ്ച്ച രാത്രി തന്നെ ഹരജി പരിഗണിക്കുകയും ചെയ്തു. എന്നാല്‍ രാത്രി ഒന്നരയോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകൻെറ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി രാവിലെ എട്ട് മണിയിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.
click on malayalam character to switch languages