തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥിപ്രവേശനം ക്രമപ്പെടുത്താൻ പാസാക്കിയ ബിൽ ഗവർണർ തടഞ്ഞതോടെ ഇൗ വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി കാത്ത് സർക്കാർ. കേസ് മേയ് രണ്ടാംവാരത്തിൽ കോടതി പരിഗണിക്കുന്നുണ്ട്. ബില്ലിെൻറ കാര്യത്തിൽ ഇനി ധൃതിപ്പെട്ട് നടപടികൾ വേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം മന്ത്രിസഭ യോഗവും ചർച്ചചെയ്താകും ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കുക.
ബില്ലിന് മുന്നോടിയായി സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിെൻറ ആറ് മാസത്തെ കാലാവധി ഞായറാഴ്ച അവസാനിച്ചു. ബിൽ ഗവർണർ തിരിച്ചയച്ചതോടെ ഇക്കാര്യത്തിൽ സർക്കാറുമായി ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിൽ പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന മന്ത്രി എ.കെ. ബാലെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബില്ലിന് സ്വാഭാവിക അന്ത്യം ഉറപ്പായതോടെ പ്രവേശനം നേടിയവരിൽ മെറിറ്റുള്ള കുട്ടികളുടെ കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന ആലോചനയും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. 2016-17 വർഷം ഇതര മെഡിക്കൽ കോളജുകളിൽ പ്രവേശനംനേടിയ വിദ്യാർഥികളുടെ റാങ്ക് പ്രകാരം ആരോഗ്യ സെക്രട്ടറിയായിരുന്ന ബി. ശ്രീനിവാസൻ നടത്തിയ പരിശോധനയിൽ കണ്ണൂരിലെ 44 കുട്ടികൾക്ക് പ്രവേശനത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇൗ വിദ്യാർഥികൾ നേരത്തെ സ്വന്തംനിലക്ക് കോടതിയെ സമീപിക്കാനിരുന്നതാണ്. എന്നാൽ മുഴുവൻ കുട്ടികളും ഒന്നിച്ച് കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന കോളജ് മാനേജ്മെൻറിെൻറ നിർബന്ധത്തിന് ഇവർ വഴങ്ങുകയായിരുന്നു.
ഇൗനീക്കം കോടതിയിൽ പാളിയതോടെ 44 കുട്ടികൾ ഒന്നിച്ച് കോടതിയെ സമീപിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇവർക്ക് സഹായകരമായ നിലപാട് സർക്കാർ സ്വീകരിച്ചേക്കും. ബില്ലിനെതിരെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയപ്പോൾ ബില്ലിനെ അനുകൂലിച്ചാണ് നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇരുവരുടെയും അഭിപ്രായത്തോടെയാണ് ബിൽ ഗവർണർക്ക് അയച്ചിരുന്നത്.
click on malayalam character to switch languages