വാഹനാപകടത്തില്‍ ലിവർപൂളിൽ താമസിക്കുന്ന യുവ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. ലിവര്‍പൂള്‍ മലയാളിയായ ഡോക്ടര്‍ ജോതിസ് മണലിനാണു (26 )മരണം സംഭവിച്ചത് ജ്യോതിസിന്റെ പിതാവ് ജോജപ്പൻ ലിവർപൂളിൽ വളരെ നാളായി താമസിക്കുന്ന കുട്ടനാട് സ്വദേശിയാണ്. ജോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റുഡൻസിനു ക്ലാസ് എടുക്കാൻ ബ്ലാക്ക് പൂളിലേക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
ജ്യോതിസിന്റെ മാതാപിതാക്കൾ നാട്ടിലായിരുന്നു അപകടവിവരം അറിഞ്ഞു പിതാവ് ലിവർപൂളിലെ സൈന്റ്റ് ഹെലൻസിലുള്ള വീട്ടിൽ എത്തിച്ചേർന്നു. ജോജപ്പൻ, ജെസ്സി, ദമ്പതികൾക്ക് രണ്ടു ആൺ കുട്ടികളാണ് ഉള്ളത് അതിൽ മൂത്തയാളാണ് ജ്യോതിസ് . ചങ്ങനാശ്ശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ്ദ് മാതാ ഇടവകയിൽ മണലയില്‍ കുടുംബാംഗമാണ്ജോജപ്പൻ .
ജ്യോതിസിന്റെ കുടുംബം രണ്ടായിരത്തിന്റെ ആദ്യ പാദങ്ങളിൽ ബഹറിനിൽ നിന്നും ലിവർപൂളിലേക്ക് കുടിയേറിയതാണ്. പഠനത്തിൽ ബഹുമിടുക്കാൻ ആയിരുന്ന ജ്യോതിസ് ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ലിവർപൂളിലെ വിവിധ മലയാളി അസ്സോസിയേഷനുകളിൽ നടന്ന കലാമത്സരങ്ങളിൽ പലപ്പോഴും കലാ തിലകമായി തിരഞ്ഞെടുത്തിട്ടുണ്ട്.
ജ്യോതിസിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ജോയിൻ്റ് സെക്രട്ടറി എൽദോസ് സണ്ണി, ലിംക പ്രസിഡൻ്റ് തമ്പി ജോസ്, ലിമ പ്രസിഡൻ്റ് സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ജ്യോതിസിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages