1 GBP = 103.95

ജാനകി വധം: മുഖ്യസൂത്രധാരൻ ബഹ്റൈനിൽ പിടിയിൽ

ജാനകി വധം: മുഖ്യസൂത്രധാരൻ ബഹ്റൈനിൽ പിടിയിൽ

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിൽ റിട്ട. അധ്യാപിക ജാനകിയെ വധിക്കുകയും ഭർത്താവ് കളത്തേര കൃഷ്ണനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ ചീർക്കുളം മക്ലിക്കോട് ഹൗസിൽ അരുൺകുമാറിനെ (26) പ്രവാസികളുടെ സഹായത്തോടെ ബഹ്റൈനിൽ പിടികൂടി. വ്യാഴാഴ്ച രാത്രി ബഹ്റിനിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ പ്രതിയെ ഹോസ്ദുർഗ് സി.െഎ അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അരുൺ വരുന്നതിനാൽ കാസർകോടുനിന്നുള്ള പൊലീസ് സംഘം നേരത്തെതന്നെ കരിപ്പൂരിൽ എത്തിയിരുന്നു. രാത്രിയോടെയാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ചീർക്കുളം വലിയവീട്ടിൽ വി.വി. വിശാഖ് (26), ചീർക്കുളം തലക്കാട്ട് ഹൗസിൽ ടി. റെനീഷ് (18) എന്നിവരെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു. മോഷണമായിരുന്നു ലക്ഷ്യമെന്നും ദമ്പതികൾ തങ്ങളെ തിരിച്ചറിഞ്ഞുവെന്ന് സംശയംതോന്നിയ അരുൺകുമാർ ഇരുവരെയും വധിക്കാൻ നിർദേശം നൽകുകയായിരുന്നുവെന്നും ഡി.ജി.പിയുടെ സാന്നിധ്യത്തിൽ ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ മാധ്യമപ്രവർത്തകരെ അറിയിച്ചു.

അന്വേഷണം വഴിയടഞ്ഞുവെന്ന് ആശ്വസിച്ച അരുൺകുമാർ പേടിക്കേണ്ടതില്ല എന്ന് മറ്റുള്ളവർക്ക് ഉറപ്പുനൽകിയശേഷമാണ് നാടുവിട്ടത്. കൊല നടന്നതിന് അടുത്തദിവസം മൂവരുടെയും അസാന്നിധ്യവും വിരലടയാള പരിശോധനയിൽ നിന്ന് വിട്ടുനിന്നതുമാണ് മൂവരെയും സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ എത്തിച്ചത്. പൊലീസിെൻറ പതിവു പരിശോധനയിൽ കണ്ണൂരിലെ ജ്വല്ലറിയിൽ വിശാഖ് സ്വർണം വിറ്റതിെൻറ രസീത് കണ്ടെത്തി. വിശാഖിനെ ചോദ്യംചെയ്തപ്പോൾ സ്വർണം കാമുകിയുടേതാണെന്ന് പറഞ്ഞു. കാമുകിയാരാണെന്ന് ചോദിച്ചപ്പോൾ കൂട്ടുപ്രതി റെനീഷ് തന്നതാണെന്ന് പറഞ്ഞു. ഇതോടെയാണ് കേസിെൻറ ചുരുൾ നിവർന്നത്.

മകെൻറ കൈവശം കൂടുതൽ പണം ശ്രദ്ധയിൽപെട്ട വിശാഖിെൻറ പിതാവ് വിവരം പൊലീസിന് കൈമാറിയതും അറസ്റ്റ് നടപടി വേഗത്തിലാക്കി. കണ്ണൂരിലെ രണ്ട് ജ്വല്ലറികളിലായി എട്ടുപവൻ സ്വർണമാണ് വിറ്റത്. തൊണ്ടിയിൽപെട്ട പവിത്രമോതിരം പയ്യന്നൂരിൽ വിറ്റു. ബാക്കി സ്വർണം മംഗളൂരുവിലും. ഇവ ഉടൻ കണ്ടുകെട്ടുമെന്ന് പൊലീസ് അറിയിച്ചു. കവർച്ച നടത്തിയ 92,000 രൂപയിൽ 60,000 രൂപ പ്രതികൾ ചെലവഴിച്ചു.

2017 ഡിസംബർ 13ന് രാത്രി ഒമ്പതുമണിക്കാണ് മുഖംമൂടിയിട്ട് മൂവരും ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചറും കൃഷ്ണൻ മാസ്റ്ററും താമസിക്കുന്ന വീട്ടിൽ കടന്നത്. ആദ്യം ഇരുവരുടെയും വായ പ്ലാസ്റ്റർകൊണ്ട് മൂടി. കൈകളും കാലുകളും കൂട്ടിക്കെട്ടി. ജാനകിയമ്മ ധരിച്ചിരുന്ന സ്വർണമെടുത്തു. കൃഷ്ണൻ മാസ്റ്റർ കാണിച്ച പണവുമെടുത്തു. ജാനകി ടീച്ചർ തെൻറ ശിഷ്യരെ തിരിച്ചറിഞ്ഞതായി ഇരുവർക്കും സംശയമുണ്ടായി. ടീച്ചർ തിരിച്ചറിഞ്ഞുവെന്ന കാര്യം റെനീഷും വിശാഖും അരുൺകുമാറിനോട് പറഞ്ഞു. ഇതോടെ അരുൺകുമാർതന്നെ ജാനകി ടീച്ചറെ കൊലപ്പെടുത്തി എന്നാണ് മൊഴി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more