ലണ്ടൻ: ശീതീകരിച്ച ബാഗുകളിൽ ഡോസുകൾ ട്രാൻസ്പോർട്ട് ചെയ്യാമെന്ന് റെഗുലേറ്റർമാർ സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ കെയർ ഹോമുകൾക്കും ജിപികൾക്കും വാക്സിനുകൾ ലഭ്യമാക്കും.
ഡിസംബർ 14 മുതൽ ആരംഭിക്കുന്ന ആഴ്ചയിൽ ഡോസുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ജിപികളോട് കഴിഞ്ഞ രാത്രി അറിയിച്ചിരുന്നു, കെയർ ഹോമുകൾക്ക് അതേ ആഴ്ച തന്നെ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രായമായവർക്കും ദുർബലരായവർക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി സ്റ്റോക്കുകൾ സ്വീകരിക്കാൻ തയ്യാറെടുക്കാൻ ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രി ജിപിമാർക്ക് പത്തു ദിവസത്തെ നോട്ടീസ് നൽകി.
അതേസമയം ഡീപ് ഫ്രീസറുകളിൽ നിന്ന് വാക്സിൻ നീക്കുന്നതിന് മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിക്ക് (എംഎച്ച്ആർഎ) കൃത്യമായ പ്രോട്ടോക്കോൾ നടപടികൾ പാലിക്കേണ്ടതുണ്ട്, എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. ഇത് പരിഹരിച്ചെങ്കിൽ മാത്രമേ ഡീപ് ഫ്രീസറുകളിൽ നിന്ന് വാക്സിനുകൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിന് ശീതീകരിച്ച ബാഗുകളിൽ മാറ്റാൻ കഴിയുകയുള്ളൂ.
ഫൈസർ / ബയോടെക് വാക്സിൻറെ ആദ്യ ഡോസുകൾ വ്യാഴാഴ്ച ബ്രിട്ടനിൽ എത്തിയിരുന്നു. ബുധനാഴ്ച വാക്സിൻ അംഗീകരിച്ച ആദ്യത്തെ രാജ്യമാണ് യുകെ, ഏറ്റവും ദുർബലരായവർക്ക് പ്രതിരോധ കുത്തിവയ്പ്പ് അടുത്ത ആഴ്ച മുതൽ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഏകദേശം -70 സി താപനിലയിൽ സൂക്ഷിക്കേണ്ട വാക്സിൻ 95 ശതമാനം വരെ ഫലപ്രദമാണ്.
ഫലപ്രദമായ രീതിയിൽ വാക്സിൻ ട്രാൻസ്പോർട്ട് ചെയ്യാമെന്നിരിക്കെ വാക്സിനേഷൻ കേന്ദ്രങ്ങളായി നിരവധി സ്ഥലങ്ങളാണ് രാജ്യത്തുടനീളം ഒരുക്കുന്നത്. 55,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇത്തിഹാദ് വാക്സിനേഷൻ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട നിരവധി കായിക വേദികളിൽ ഒന്നാണ്, ബ്രിസ്റ്റോളിലെ ആഷ്ടൺ ഗേറ്റ് സ്റ്റേഡിയവും ഹഡേഴ്സ്ഫീൽഡിലെ ജോൺ സ്മിത്തിന്റെ സ്റ്റേഡിയവും വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
സർറേയിലെ എപ്സം ഡൗൺസ് പോലുള്ളവ രാജ്യത്തിന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സഹായിക്കുന്നതിന് രൂപാന്തരപ്പെടുത്തും.
click on malayalam character to switch languages