ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മുൻ പാക് ദേശീയ ക്രിക്കറ്റ് ടീം നായകൻ ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ) 117 സീറ്റുകളുമായി മുന്നിൽ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് ഉറപ്പായതോടെ സർക്കാർ രൂപവത്കരണത്തിനുള്ള നീക്കം പി.ടി.െഎ ശക്തമാക്കി. വോെട്ടടുപ്പ് നടന്ന 270 സീറ്റുകളിൽ 257ലെ ഫലം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു. അതിനിടെ ചെറുകക്ഷികളുടെ പിന്തുണ തിരക്കിട്ട നീക്കങ്ങളിലൂടെ ഇംറാൻ ഉറപ്പാക്കുന്നുണ്ട്.‘പുതിയ പാകിസ്താൻ’ എന്നാണ് ഇംറാെൻറ വാഗ്ദാനം.
പാകിസ്താൻ മുസ്ലിം ലീഗ്-നവാസിന് (പി.എം.എൽ-എൻ) 64ഉം ബിലാവൽ ഭൂേട്ടായുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിക്ക് (പി.പി.പി) 43ഉം സീറ്റുകളുണ്ട്. 12 സ്വതന്ത്രർ വിജയിച്ചു. മുത്തഹിദ മജ്ലിസെ അമൽ പാകിസ്താൻ (എം.എം.എ.പി) 13 സീറ്റുകൾ ഉറപ്പിച്ചു. പഞ്ചാബ് മുൻ മുഖ്യമന്ത്രി പർവേശ് ഇലാഹിയുടെ പാകിസ്താൻ മുസ്ലിം ലീഗ് അഞ്ചു സീറ്റു നേടി.
കറാച്ചി കേന്ദ്രമായ മുത്തഹിദ ഖൗമി മൂവ്മെൻറിന് ആറു സീറ്റുണ്ട്. കറാച്ചിയിൽ 20 സീറ്റുകളുെണ്ടങ്കിലും അവർക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ പ്രവിശ്യകളിലേക്കും ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
വോെട്ടണ്ണലിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി വിവിധ പാർട്ടികൾ രംഗത്തുണ്ട്. വോെട്ടണ്ണൽ നീതിപൂർവമല്ലെന്ന് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് കുറ്റപ്പെടുത്തി. എന്നാൽ, േവാെട്ടണ്ണൽ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മുഹമ്മദ് റാസ ഖാൻ ആവർത്തിച്ചു. അതേസമയം, ക്രമക്കേട് ആരോപിച്ച് പി.എം.എൽ.എൻ ഇസ്ലാമാബാദിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഫലങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമാക്കിയ പ്രത്യേക ഒാഫിസുകളിൽ എത്തിച്ചശേഷമാണ് പുറത്തുവിടുന്നത്. അതുകൊണ്ടാണ് ഫലം വൈകിയത്. എന്നാൽ, ഭരണം ഉറപ്പിച്ച് ഇംറാൻ വ്യാഴാഴ്ചതന്നെ രംഗത്തുവന്നിരുന്നു.
click on malayalam character to switch languages