1 GBP = 103.12

ഇടുക്കി കൂട്ടക്കൊല; മുഖ്യപ്രതി അനീഷ് പിടിയിൽ

ഇടുക്കി കൂട്ടക്കൊല; മുഖ്യപ്രതി അനീഷ് പിടിയിൽ

ഇടുക്കി: ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടിയിൽ നാലുപേരെ കൊന്ന കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് പൊലീസ് പിടിയിലായി. ബുധനാഴ്ച പുലർച്ചെ നേര്യമംഗലത്ത ്സുഹൃത്തിെൻറ വീട്ടിൽ നിന്നാണ് പിടിയിലായത്. അവിടെ ഒളിച്ചു താമസിക്കാൻ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കായി പൊലീസ് ശക്തമായ വല വിരിച്ചിരിക്കുകയായിരുന്നു. അടിമാലിയിലെ വീട്ടിൽ വരാൻ സാധ്യയുള്ളതിനാൽ അവിടെയും ശക്തമായ നിരീക്ഷണം നടത്തുന്നതിനിടെയാണ് നേര്യമംഗലത്തുനിന്ന് പിടിയിലാകുന്നത്.  രണ്ട് ഫോണും വീട്ടിൽവെച്ചശേഷമായിരുന്നു അനീഷ് മുങ്ങിയത്.

െകാല്ലപ്പെട്ട കൃഷ്ണെൻറ പ്രധാന ശിഷ്യനായിരുന്നു അനീഷ്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. എന്നാൽ പിടിയിലായ പ്രതി ലിബീഷിനെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ജില്ല സെഷന്‍സ് കോടതിയിൽ ഹാജരാക്കിയ പൊലീസ് കൂടുതല്‍ തെളിവെടുപ്പിന് ലിബീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട പ്രകാരമാണ് നടപടി.

കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനടുത്ത് കൊന്നുകുഴിച്ചിട്ട നിലയിൽ ആഗസ്റ്റ് ഒന്നിന് രാവിലെ കണ്ടെത്തിയത്. പ്രധാനപ്രതി അനീഷും ലിബീഷും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയ പൊലീസിന് ലിബീഷിനെ മാത്രമാണ് ആദ്യമെ അറസ്റ്റ് ചെയ്യാനായത്. അതിനിടെ അടിച്ചുവീഴ്ത്തിയ ശേഷം ആർഷയെ ലിബീഷ് മാനഭംഗപ്പെടുത്തിയെന്നും വ്യക്തമായി. ഇതേതുടർന്ന് കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ച് ഭവനഭേദനം എന്നീ വകുപ്പുകൾക്ക് പുറമെ ലിബീഷിനെതിരെ ബലാൽസംഗത്തിനും കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൃഷ്ണെൻറ വീട്ടിൽനിന്ന് കവർന്ന ആഭരണങ്ങളിൽ ഒരുഭാഗവും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും തിങ്കളാഴ്ചത്തെ തെളിവെടുപ്പില്‍ തൊടുപുഴ കാരിക്കോട്ടെ ലിബീഷിെൻറ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു.തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ലിബീഷിനെ തൊടുപുഴ മുട്ടം ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more