1 GBP = 103.21

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല: സുശീലയെയും ആർഷയെയും ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല: സുശീലയെയും ആർഷയെയും ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ

തൊടുപുഴ: കമ്പകക്കാനത്ത് കൊല്ലപ്പെട്ട നാലംഗ കുടുംബത്തിലെ അമ്മയേയും മകളേയും പ്രതികൾ ബലാത്സംഗം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാംപ്രതി ലിബീഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രസിദ്ധി കൈക്കലാക്കാനാണ് കൊലപ്പെടുത്തിയശേഷം കൃഷ്ണന്റെ ഭാര്യ സുശീല, മകൾ ആർഷ എന്നിവരെ ക്രൂരമായി ബലാത്സംഗം ചെയ്തതെന്നാണ് ലിബീഷിന്റെ വെളിപ്പെടുത്തൽ. ഇരുവരുടേയും മൃതദേഹത്തോടും പ്രതികൾ അനാദരവ് കാണിച്ചു. കൊലയ്ക്ക് ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടിയ ദിവസമായിരുന്നു ഇത്. ലിബീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കൊലപാതകത്തിന് പുറമെ പ്രതികൾക്കെതിരെ മാനഭംഗത്തിന് കൂടി പൊലീസ് കേസെടുത്തു.

ഇന്നലെ അറസ്റ്റിലായ ഒന്നാംപ്രതി അനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് കേസിലെ പ്രധാന പ്രതിയായ അനീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. രാത്രിയോടെ ഇടുക്കി പൊലീസ് ആസ്ഥാനത്ത് എത്തിച്ച അനീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ലിബീഷിനെ കമ്പകക്കാനത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞമാസം 29-നാണ് കൃഷ്ണനേയും കുടുംബത്തേയും അനീഷും ലിബീഷുംചേർന്ന് കൊലപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more