1 GBP = 103.68

അദ്ധ്യാപികയുടെ തല വെട്ടിയെടുത്ത് യുവാവ് നടന്നത് രണ്ട് മണിക്കൂർ

അദ്ധ്യാപികയുടെ തല വെട്ടിയെടുത്ത് യുവാവ് നടന്നത് രണ്ട് മണിക്കൂർ

റാഞ്ചി: പട്ടാപകൽ അദ്ധ്യാപികയുടെ ശിരസ് ഛേദിച്ച് യുവാവ് നടന്നത് രണ്ട് മണിക്കൂർ. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ സംഭവത്തിന് ശേഷം അടുത്തുള്ള കാട്ടിലൊളിക്കുകയായിരുന്നു. ജാർഖണ്ഡിലെ അംഷഡ്‌പൂരിലാണ് നാടിനെ നടുക്കിയ സംഭവം.
സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്തായിരുന്നു 26കാരനായ ഹരി ഹേംറാം കൃത്യം നടത്തിയത്. വാളുമായി സ്‌കൂൾ അങ്കണത്തിൽ കടന്നെത്തിയ ഇയാൾ അദ്ധ്യാപികയെ ആക്രമിക്കുകയായിരുന്നു. 30കാരിയായ സുക്ര സക്‌സേനയാണ് കൊല്ലപ്പെട്ടത്.

ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പൊലീസ് പാഞ്ഞെത്തിയെങ്കിലും കൈയിൽ ആയുധമുണ്ടായിരുന്നതിനാൽ ഹരി ഹേംറാ‌മിനെ പിടികൂടാനായില്ല. ജനങ്ങൾ ചുറ്റും കൂടിയിരുന്നതിനാൽ ഇയാളെ വെടിവച്ചു വീഴ്‌ത്തുന്നതും പ്രായോഗികമായിരുന്നില്ല. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് യുവാവിനെ പിടികൂടിയത്. ഇതിനിടയിൽ അക്രമാസക്തരായ നാട്ടുകാർ ഹരി ഹേംറാ‌മിന് നേരെ കല്ലേറ് നടത്തിയിരുന്നു. തുടർന്ന് സാരമായി പരിക്കേറ്റ ഇയാളെ ജനരോഷം ഭയന്ന് വളരെ കരുതലോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more