- ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഗാന്ധിജിയുടെ ഗ്രാമസ്വരാജുo, ഇന്ത്യാ ചൈനാ വ്യാപാര ബന്ധവും…
- Jun 27, 2020
ജയകുമാർ നായർ
(എക്സിക്യുട്ടീവ് എഡിറ്റർ, യുക്മ ന്യൂസ്)
ഇന്ത്യാ ടിബറ്റൻ അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റവും ഇരുപതു സൈനികരുടെ വീരമൃത്യുവും ഇന്ത്യക്കാർക്കിടയിൽ ശക്തമായ ചൈനീസ് വിരുദ്ധ വികാരം ഉണ്ടാക്കുകയും, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുവാൻ ഭൂരിഭാഗം ആളുകളും താല്പര്യ പെടുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ പ്രധാന ചർച്ചാ വിഷയം. ദേശീയതാ ലോബിയും വിദേശിയതാ ലോബിയും അവരവരുടെ ഭാഗങ്ങൾ വാദിച്ചു കൊണ്ട് മാധ്യമങ്ങളിൽ നിറയുകയാണ്. ഒപ്പം രാഷ്ട്രീയ ആരോപണ പ്രത്യാരോപണ ലോബിയും അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നു.അതു കൊണ്ടു തന്നെ ഇരു രാജ്യങ്ങളുടെയും നിലവിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ച് ഒരു സാമാന്യ ബോധം ഓരോ ഭാരതീയനും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണവും തുടർ നടപടികളും സൃഷ്ടിച്ച അവിശ്വാസം വളരെക്കാലം നീണ്ടു നിന്നു. പിന്നീട് ചൈന ആഗോള നിർമാണ ഹബ്ബായി മാറിയപ്പോൾ, ഇന്ത്യയും ചൈനയും സാമ്പത്തിക സഹകരണത്തിലൂടെ ബന്ധം മെച്ചപ്പെടുത്തുവാനും, മേഖലയിൽ സമാധാനവും സാമ്പത്തിക ഉന്നമനവും കൊണ്ട് വരുവാനും ശ്രമിച്ചു, ഒപ്പം തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം എന്ന ധാരണയിലും എത്തിച്ചേർന്നു. ചൈന പരസ്പര ധാരണകളിൽ നിന്നും ഏകപക്ഷീയമായി നടത്തിയ പിന്മാറ്റത്തോട് ഇക്കുറി ഭരണകൂടം ശക്തമായി പ്രതികരിച്ചതാണ് നിലവിലെ സവിശേഷമായ സാഹചര്യങ്ങൾക്ക് കാരണം. 1988 ൽ തുടക്കം കുറിച്ച വ്യാപാര ബന്ധം ഇന്ന് പ്രതിവർഷം നൂറു ബില്യൻ യു എസ് ഡോളർ പിന്നിട്ടു മുന്നേറുമ്പോൾ ഇപ്പോൾ തുടരുന്ന വ്യാപാര ബന്ധം അവസാനിപ്പിച്ചാൽ ഏത് രാജ്യത്തെയാണ് കൂടുതൽ ദോഷകരമായി ബാധിക്കുക എന്നതാണ് ചൂടേറിയ തർക്കവിഷയം. മുൻപ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയേയും, പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയേയും നാടുകടത്തിയപ്പോഴും ചില കോണുകളിൽ ഇത്തരം ചർച്ചകൾ സജീവമായിരുന്നു.
ചൈനാ സാധനങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തിയാൽ പ്രതി വർഷം 68.16 ബില്യൻ ഡോളർ ലാഭിക്കുവാൻ കഴിയും. (2017 -2018 ലെ കണക്കുകൾ ) അഥവാ അത്രയും തുകയുടെ വിദേശ വിനിമയം ഒഴിവാക്കാം. ഈ തുക പ്രതിവർഷം പ്രാദേശിക ഉൽപ്പാദന രംഗത്ത് നിക്ഷേപിച്ചാൽ പ്രാദേശീയ സമ്പദ് ഘടനയുടെയും അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനും ഉന്നമനത്തിനും ആയിരകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും എന്നതിൽ തർക്കമില്ല. എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമാക്കി ഇതു നടപ്പിലാക്കുവാൻ കഴിയില്ല എന്നതാണ് സത്യം. 1988 ലെ രാജീവ് ഗാന്ധിയുടെ ചൈന സന്ദർശനത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര രംഗത്ത് സഹകരിക്കുവാൻ തിരുമാനിച്ചതുമുതൽ ഇന്നുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതുമനസിലാക്കാം. ചുരുക്കത്തിൽ അന്നുമുതൽ ചൈനയുടെ പുതുവത്സര ആഘോഷങ്ങൾക്ക് ഇന്ത്യയുടേയും സംഭാവന ഉണ്ടായിരുന്നു എന്നു സാരം. രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോഡി വരെയുള്ള എല്ലാ ഇന്ത്യൻ ഭരണാധികാരികളും ഇന്ത്യാ ചൈനാ വ്യാപാരത്തെ മുന്നോട്ടു നയിച്ചു.
ഇന്ന് അടുക്കളയിൽ തുടങ്ങി അങ്ങാടിയിൽ വരെയും, അംഗൻവാടിയിൽ തുടങ്ങി സർക്കാർ ഓഫീസുകൾ വരെയും, പോലീസ് സ്റ്റേഷനിൽ തുടങ്ങി പട്ടാള ബാരക്കുകളിൽ വരെയും ചൈനാ സാധനങ്ങളുടെ ഉപഭോഗം നീളുന്നു. (മുൻനിര പട്ടാളക്കാർക്ക് അണിയുവാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന സുരക്ഷാ കവചങ്ങളുടെ പ്രധാന ഘടകങ്ങൾ ചൈനയിൽ നിർമ്മിക്കുന്നതാണ് എന്നുപോലും വാർത്തകൾ പുറത്തുവരുന്നു.
ഓപ്പോ, വിവോ, വൺ പ്ലസ്, ഷവോമി, റിയൽമി, വാവേയ് തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ മൊബൈൽ ഫോൺ കച്ചവടത്തിന്റെ സിംഹ ഭാഗവും കൈയ്യാളുമ്പോൾ, ഇന്ത്യൻ വിപണിയുടെ എൺപത്തിഏട്ടു ശതമാനം മൊബൈൽ ഫോണുകളോ ഫോൺ ഘടകങ്ങളോ ആയി ചൈനയ്ക്കുസ്വന്തം. ടിക് ടോക്, സൂം തുടങ്ങിയ അൻപതോളം സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളും, വിപണിയുടെ ഇരുപതു ശതമാനം വാഹന ഘടകങ്ങളും,നാൽപതു ശതമാനം തുകൽ ഉൽപ്പന്നങ്ങളും, വൈദ്യുത വിളക്കുകളും, അലങ്കര വിളക്കുകളും, കൃത്രിമ തുകൽ, കാമറ, കംപ്യൂട്ടറുകൾ, പരുത്തി വസ്ത്രങ്ങളും, പട്ടും, മറ്റു തുണിത്തരങ്ങളും, മരുന്ന് ഘടകങ്ങളും, മെഴുകു തിരിയും, ദിപാവലി വിളക്കുകളും വിഗ്രഹങ്ങളും പ്രതിമകളും എന്തിനേറെ ഒരു വർഷം നൂറുകോടി രൂപയുടെ ചന്ദന തിരി പോലും നാം ഇറക്കുമതി ചെയ്യുന്നു. മെട്രിക് ടൺ കണക്കിന് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്ന നമ്മൾ കണ്ടയ്‌നറുകൾ നിറയെ ചൈനീസ് പ്ലാസ്റ്റിക് ഉൽപ്പങ്ങൾ ഇറക്കുമതി ചെയ്യുന്നു.ഇന്ത്യയിലെ പതിനായിരം കോടിയുടെ കളിപ്പാട്ടവിപണി പോലും ഏറെക്കുറെ മെയ്ഡ് ഇൻ ചൈന തന്നെ!!!
ചുരുക്കത്തിൽ ചൈനയിൽ നിന്നുമുള്ള ഇറക്കുമതിയിൽ അഞ്ഞൂറിൽ പരം ഇനങ്ങൾ ഇറക്കുമതിയുടെ ആവശ്യമില്ലാത്തവയും ഏറെക്കുറെ അതേ വിലക്ക് മികച്ച ഗുണമേൽമയിൽ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ്. പ്രസ്തുത ഉൽപ്പന്നങ്ങളുടെ അനാവശ്യ ഇറക്കുമതി ഒഴിവാക്കിയാൽ തന്നെ പ്രതിവർഷം 13-14 ബില്യൺ യു എസ് ഡോളർ വിദേശ നാണ്യം ലാഭിക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഇതിനെല്ലാം പുറമെയാണ് നിർമ്മാണകരാറുകൾ. അടുത്തിടെ ചൈനീസ് കമ്പനികളുമായുള്ള വിവിധ നിർമ്മാണ, നിക്ഷേപ കരാറുകൾ ഒന്ന് പരിശോധിക്കാം, ഷാംങ്ങ്ഹായ് ടണൽ എൻജിനിയറിംഗ് കോർപറേഷൻ നേടിയ 1126 കോടിയുടെ മീററ്റ് ആർ ആർ ടി എസ് കരാറും, 471 കോടി രൂപയുടെ റെയിൽവേ സിഗ്നലിംഗ് ജോലികരാറും, ഫോർ ജി കരാറും, ഫൈവ് ജി പരീക്ഷണ അനുവാദവും,10000 കോടിയുടെ മഹാരാഷ്ട്രയിലെ വിവിധ കരാറുകളും വിവിധ സംസ്ഥാനങ്ങൾ നൽകിയിട്ടുള്ള മറ്റു കരാറുകളും, വിവിധ സ്റ്റാർട്ടപ്പുകളിലെ 41961കോടി ചൈന നിക്ഷേപവും ഇവയിൽ ചിലതുമാത്രം.( ഇപ്പോൾ ഇവയിൽ ഭൂരിഭാഗവും വേണ്ടെന്നു വയ്ക്കുകയും ബാക്കിയുള്ളവ പുനർ പരിശോധിക്കുകയും ചെയ്യുന്നു) എന്തിനേറെ കോടാനുകോടി മുടക്കി നിർമിച്ച സർദാർ പട്ടേൽ പ്രതിമയുടെ നിർമാണം പോലും ചൈന കമ്പനി കളുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്.
ചൈനയുടെ ആഗോള കയറ്റുമതിയിൽ 2-3 ശതമാനം മാത്രമേ ഇന്ത്യയിലേക്കുള്ളൂ എങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സാഹചര്യം തികച്ചും വത്യസ്ഥ മായിരിക്കും.ലോകമെമ്പാടുമുള്ള വിപണികൾ ചൈനയ്ക്കു നഷ്ടമായികൊണ്ടിരിക്കുബോൾ ഇന്ത്യാ വ്യാപാരത്തിലുണ്ടാകുന്ന നഷ്ടം അവരുടെ സമ്പദ്ഘടനയെ കാര്യമായി ബാധിക്കും. ഇന്ത്യയുടെ മൊത്തകയറ്റുമതിയുടെ 3.1 ശതമാനം മാത്രമാണ് ചൈനയിലേക്കുള്ളത്. പതിനെണ്ണായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ ചൈനയിലെ വിവിധ സർവകലാശാലകളിൽ ഇപ്പോൾ ഉണ്ട്.(കുറച്ചധികം ചൈനീസ് വിദ്യാർഥികൾ ഇന്ത്യയിലും പഠിക്കുന്നു). റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഇന്ത്യൻ കമ്പനികളൊക്കെ ചൈനയിൽ മുതൽ മുടക്കിയിട്ടുണ്ട്. പേടിഎം, ഫ്ലിപ്കാർട്, സ്‌നാപ് ഡീൽ,തുടങ്ങിയ ചൈനാ കമ്പനികളും, എം ജി, വോൾവോ തുടങ്ങിയ ചൈനീസ് നിയന്ത്രണത്തിലുള്ള കാർ നിർമ്മാണകമ്പനികളും മറ്റും ഇന്ത്യയിലും മുതൽ മുടക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ അനാവശ്യ ഇറക്കുമതി ഒഴിവാക്കുകയും, ഇന്ത്യയിലെ ഉൽപ്പാദന നിർമ്മാണ വിതരണ മേഖല ശക്തിപ്പെടുത്തുകയും, ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം പുതിയ കരാറുകളിൽനിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയും, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുകയും ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള മൂലധനം സ്വികരിക്കുകയും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഭാരതീയർ കഴിവതും ചൈനാ ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചൈന ഉൽപ്പന്നങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യില്ല എന്ന് ഇറക്കുമതിക്കാരും, വിതരണക്കാരും, വ്യാപാരികളും, തീരുമാനിക്കുകയും, ഒപ്പം പുതിയ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ചൈനയെ കഴിവതും ഒഴിവാക്കും എന്ന് ജനങ്ങളും തീരുമാനിച്ചാൽ W T O ചട്ടങ്ങളൊക്കെ പുസ്തകത്തിലെ പശു മാത്രമായി മാറും. സർക്കാരും ജനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ രണ്ടു മുതൽ നാലുവരെ വർഷങ്ങൾ കൊണ്ട് ചൈനാ വ്യാളിയെ (Dragon) കുടത്തിലാക്കാം.
കമ്പോള വൽക്കരണത്തിന്റെ യുഗത്തിൽ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് മുന്നേറുവാൻ കഴിയില്ല. എന്നാൽ ഏത് രാജ്യത്തിനും മറ്റൊരു രാജ്യത്തെ ഒഴിവാക്കി കൊണ്ട് വളരുവാനുള്ള ഇടം ആധുനിക ലോകക്രമത്തിൽ ഉണ്ടുതാനും. ഗാന്ധിജി വിഭാവനം ചെയ്‌ത ഗ്രാമ സ്വരാജ് എന്ന ആശയത്തിൻ്റെ ആധുനിക മാതൃക നാം പ്രവർത്തികമാക്കണം. ശത്രുക്കളെ ഒഴിവാക്കി മിത്രങ്ങളോടൊപ്പം മുന്നോട്ടുനീങ്ങണം. ഇപ്പോഴത്തെ അതിർത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായാലും, ചൈനയുടെ ഭൂതകാലവും വർത്തമാന കാലവും ഭാവി പദ്ധതികളും പഠിച്ചാൽനമുക്ക് മനസിലാകും, “ഒരു രാജ്യമായി നിലനിൽക്കുന്നിടത്തോളം കാലം ചൈന ചതിക്കും”.
Latest News:
ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
കാൻബെറ: ഇറാനുമായും ഫലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ...ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസ...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സ...'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അ...യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച . ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്
- ‘ബി എം കെ എ’ സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി തുടങ്ങിയവർ അതിഥികളായെത്തും അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസ്സിയേഷൻ’ ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ ‘അഡിസൺ സെൻറർ’ വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ,അത് സൗഹാർദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ‘ബി എം കെ എ’ ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
click on malayalam character to switch languages