1 GBP = 104.02

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി; കൃത്യം നടത്തിയത് കാമുകനും കൂട്ടാളികളും

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി; കൃത്യം നടത്തിയത് കാമുകനും കൂട്ടാളികളും

തിരുവനന്തപുരം: പീഡന ശ്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസില്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് പരാതിക്കാരിയായ പെണ്‍കുട്ടി രംഗത്തെത്തി. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കാമുകനും കൂട്ടാളികളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ പേരിലുളള കത്ത് പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കി. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പീഡനകേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും കത്തില്‍ പറയുന്നു.

‘ഹരിസ്വാമിയുടെ ലിംഗം മുറിച്ചത് കാമുകനായ അയ്യപ്പദാസും സുഹൃത്തുക്കളായ മറ്റു രണ്ടു പേരും ചേര്‍ന്നാണ്. സ്വാമി തന്റെ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിവന്നിരുന്ന ആളായിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായിട്ടാണ് സ്വാമിയെ സ്വാമിയെ കണ്ടിരുന്നത്. സംഭവദിവസം, സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ നിര്‍ദ്ദേശിച്ചതും കത്തി നല്‍കിയതും അയ്യപ്പദാസും സുഹൃത്തുക്കളായ മനോജ് മുരളി, അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് അറിയില്ലായിരുന്നു. സംഭവദിവസം കത്തിയുമായി സ്വാമിയുടെ അടുത്തേക്ക് പോയ തനിക്ക് ജനനേന്ദ്രിയം മുറിക്കാന്‍ ധൈര്യം വന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ നിലവിളി കേട്ട താന്‍ വീടിനു പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന്അയ്യപ്പദാസ് പറഞ്ഞ പ്രകാരം പൊലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പൊലീസ് മൊഴിപലതവണ തിരുത്തിയെഴുതി. പലതും അവ്യക്തമായിരുന്നതിനാല്‍ വായിക്കാന്‍ സാധിച്ചില്ല. ഒന്നും നോക്കാതെ ഒപ്പിട്ടു നല്‍കുകയായിരുന്നു’ പെണ്‍കുട്ടി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more