1 GBP = 104.06

കന്യാസ്ത്രീയുടെ മൊഴി; കൂടുതൽ വിശദാംശങ്ങൾ പുറത്ത്

കന്യാസ്ത്രീയുടെ മൊഴി; കൂടുതൽ വിശദാംശങ്ങൾ പുറത്ത്

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ‌ പുറത്ത്. ജലന്ധർ ബിഷപ്പ് ഫ്രോങ്കോ മുളക്കലിനെതിരായ പരാതിയിൽ ഉറച്ചുനിന്നുകൊണ്ടാണ് കന്യാസ്ത്രീ മൊഴി നൽകിയിരിക്കുന്നത്.

2014ലാണ് സഭാപട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചാലക്കുടിയില്‍ എത്തിയതെന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്. ചടങ്ങിനുശേഷം ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മടങ്ങിയെത്തിയത് കുറുവിലങ്ങാട്ടെ മഠത്തിലേക്കാണ്. 2014 മെയ് അഞ്ചിനാണ് ബലാത്കാരത്തിന് ഇരയായതെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു.

രാത്രി 10.35 ഓടെ മുറിയിലേക്ക് വിളിച്ചു വരുത്തിയ ബിഷപ് കന്യാസ്ത്രീയെ ശാരീരികമായി കീഴ്‌പെടുത്തുകയായിരുന്നു. പിറ്റേദിവസവും ഇത് ആവര്‍ത്തിച്ചു. മൊഴി പ്രകാരം ആദ്യദിവസം കന്യാസ്ത്രീ ആക്രമിക്കപെടുന്നത് രാത്രി പതിനൊന്നിനും 12നും മധ്യേയാണ്. പിന്നീട് പീഡനം തുടരുകയായിരുന്നുവെന്നും താന്‍ നിസഹായ ആയിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

ബിഷപ്പിനെതിരെ കൂടുതല്‍ പേര്‍ മൊഴി നല്‍കിയതോടെ നിയമക്കുരുക്ക് മുറുകുകയാണ്. തെളിവുകൾ ശേഖരിക്കുന്നതിന് അന്വേഷണ സംഘം ചാലക്കുടിയിലും എത്തുമെന്നാണ് വിവരം. സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉന്നത പൊലീസ് അധികാരികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുന്നതുസംബന്ധിച്ച് തീരുമാനിക്കൂ. മറ്റു കന്യാസ്ത്രീകള്‍ കൂടി ബിഷപ്പിനെതിരെ ശക്തമായ നിലപാട് എടുത്തതോടെ സഭ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഷപ്പിന്റെ സംഭാഷണം അശ്ലീലം കലര്‍ന്നതും അരോചകവുമാണെന്നാണ് ഇവരുടെ മൊഴി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more