ഡോവർ: തണുത്തുറഞ്ഞ രാത്രിയിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ 03:00 GMT ന് ശേഷം കെന്റിനും ഫ്രാൻസിനും ഇടയിൽ വെള്ളത്തിൽ ഡിങ്കി മുങ്ങുന്നത് ഒരു മത്സ്യബന്ധന സംഘം കണ്ടിരുന്നു. ക്യാപ്റ്റൻ തന്റെ ബോട്ട് അവിടേക്ക് കൊണ്ടുപോകുകയും ജോലിക്കാർ നാടകീയമായ രക്ഷാപ്രവർത്തനത്തിൽ 31 പേരെ രക്ഷിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ബോട്ടിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ ചിലർ ടി-ഷർട്ടുകളും നേർത്ത ലൈഫ് ജാക്കറ്റുകളും മാത്രം ധരിച്ച് സഹായത്തിനായി നിലവിളിക്കുന്നത് കാണാമായിരുന്നു. മത്സ്യബന്ധന ട്രോളർ ഉടമയായ ബെൻ സ്ക്വയർ പങ്കിട്ട വീഡിയോയിൽ ക്രൂ അംഗങ്ങൾ ആളുകളെ വെള്ളത്തിൽ നിന്നും കയറുകൾ ഉപയോഗിച്ച് ബോട്ടിലേക്ക് കയറ്റുന്നത് കാണാമായിരുന്നു. വായു നിറച്ച ബോട്ടിൽ വെള്ളം നിറയുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരാകുന്നതും നിലവിളിക്കുന്നതും കാണാം.
ബോട്ടുകാർ നൽകിയ വിവരമനുസരിച്ച് രാത്രി ആകാശത്ത്, ഹെലികോപ്റ്റർ ലൈറ്റുകൾ പ്രകാശിക്കുകയും ആളുകളെ രക്ഷിക്കാൻ ലൈഫ് ബോട്ടുകൾ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു.ഡോവറിന് പടിഞ്ഞാറ് 30 മൈൽ അകലെയുള്ള ഡൺഗെനെസ് തീരത്ത് ആളുകളുമായി മുങ്ങുന്ന ഒരു ചെറിയ ബോട്ടിനെക്കുറിച്ച് രാവിലെ 03:05 ന് അധികാരികൾക്ക് വിവരം ലഭിച്ചതായി സർക്കാർ വക്താവ് പറഞ്ഞു.
31 പേരെ രക്ഷിച്ചതായി ക്യാപ്റ്റൻ റേ സ്ട്രാച്ചൻ തന്നോട് പറഞ്ഞതായി രക്ഷാപ്രവർത്തനത്തിന് ബോട്ടുടമയായ സ്ക്വയർ പറഞ്ഞു. അവരെ സുരക്ഷിത സ്ഥാനത്തേക്ക് കയറ്റിയ ശേഷം, ജീവനക്കാർ അവർക്ക് വസ്ത്രങ്ങൾ നൽകി, അവർക്ക് ഭക്ഷണം നൽകി. കടൽ വളരെ തണുത്തതാണെന്നും സാഹചര്യം അൽപ്പം പ്രക്ഷുബ്ധമായിരുന്നു എന്നും സ്ക്വയർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിൽ, താപനില 1C ആയി കുറഞ്ഞു, കടലിൽ തണുപ്പ് കൂടാൻ സാധ്യതയുണ്ട്. ആ സമയത്ത് കെന്റിന് ഉടനീളം മഞ്ഞുവീഴ്ചയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു.
click on malayalam character to switch languages