- യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയപ്പോൾ.. വീഡിയോ
- മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
- അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു
- ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍
- സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്; റാംപിലെത്തുക 27കാരി റൂമി അൽഖഹ്താനി
- അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
- ‘എല്‍ഡിഎഫിന്റെ മന്ത്രിയെന്ന് ഓർക്കണം, ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരം പിൻവലിക്കണം’: കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു
ചിന്തനീയമായ ചില ചിന്തകൾക്കൊരു ഉറവിടം – യു.കെ യിലെ പ്രൊ : രവിചന്ദ്രൻ. സി യുടെ പ്രഭാഷണ പരമ്പരയെ കുറിച്ച് ഒരു അവലോകനം…
- May 31, 2018
അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ .
പിന്നെ ജനിച്ച നാട് , കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ ഓരോരുത്തരുടെയും ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നുഎന്നുള്ളത് ഒരു ആഗോള പ്രതിഭാസമാണ് …
ഇതുപോലെ അന്ധവിശ്വാസവും, യുക്തിരാഹിത്യവും ,ശാസ്ത്ര വിരുദ്ധ ചിന്താഗതികളും മറ്റും ഇന്നത്തെ ഭാരതീയ സമൂഹത്തില്‍ ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേരു പടരുന്നു എന്നത് ഒരു ഭീകരമായ സംഗതിയാണെന്നുള്ളത് വാസ്തവമാണ് …!
ഇന്ത്യയിലെ സാക്ഷര / ശാസ്ത്ര/ ആരോഗ്യ / സാങ്കേതികത – വിദ്യാ സമ്പന്നമായ കേരളത്തിൽ പോലും ഈ അടുത്ത കാലങ്ങളിൽ തന്നെ എത്ര കൊലപാതകങ്ങളും , മറ്റു തീണ്ടായ്മകളും – ജാതി മത രാഷ്ട്രീയ വെറികളാൽ സംഭവിച്ചിരിക്കുന്നു എന്നാലോചിച്ചാൽ തന്നെ ഇത്തരം അറിവുകളും, വിജ്ഞാനങ്ങളും അത്രമാത്രമില്ലാത്ത മറ്റിന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതിഗതികൾ എങ്ങിനെയായിരിക്കുമെന്ന് ശരിക്കും ഊഹിച്ചു നോക്കാവുന്നതാണ്…! തീര്‍ച്ചയായും , ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് …!
ഇന്നത്തെ ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ പോലും പഴമയിലെ ചിന്തകളിലേക്ക് ഭൂരിപക്ഷം ജനതയേയും നയിച്ച് കൊണ്ട് ജാതിയും ,മതവും , രാഷ്ട്രീയവുമൊക്കെ കൂടി പല പല വിശ്വാസങ്ങളിലും ,പ്രവർത്തികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുവാൻ ആഗോളതലത്തിൽ മാനവ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുകയാണ്…!
എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനുവഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും , രാജ്യവും ശിഥിലമാകുന്നു …!
കഥാപാത്രങ്ങൾ കാലാന്തരത്തിൽ ദൈവങ്ങളായി മാറിയതും , ആ ദൈവങ്ങളെ ഉപയോഗിച്ചു ചിന്താ ശൂന്യരെ ചൂഷണം ചെയ്യുന്നതും നാമെത്രയോ ഇതുവരെ കണ്ടുകഴിഞ്ഞു…
വീരാരാധനയിൽ തുടങ്ങി, അർഥശൂന്യമായ ആചാരങ്ങളിലും, അന്ധവിശ്വാസത്തിലും, തീവ്ര വാദത്തിലും, നൃശംസതയിലും ചെന്നെത്തിച്ചേർന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. നാം ചിന്തിക്കേണ്ടിയിരിക്കുന്നു…
നാം ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു. നാട്ടിൽ വെച്ചുപുലർത്തിയിരുന്ന അന്ധവിശ്വാസങ്ങളും , അനാചാരങ്ങളും , രോഗശാന്തി ശുശ്രുഷകളുമടക്കം അനേകം വിഴുപ്പുകൾ പലരൂപേണ മലയാളികൾ ഈ പാശ്ചാത്യലോകത്തേക്കും വലിച്ചിഴച്ചുകൊണ്ടുവന്ന് , ഇവിടുത്തെ ജീവിതത്തെ മലീമസപ്പെടുത്തുന്ന അവസരത്തിലാണ്
യു കെ മലയാളികളുടെയിടയിൽ , ശാസ്ത്രം, മാനവികത, സ്വതന്ത്ര ചിന്ത മുതൽ പല മാനുഷിക ഉന്നമനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാനായി ‘എസ്സെൻസ്യു.കെ’ എന്ന സംഘടന കഴിഞ്ഞ വർഷം രൂപം കൊണ്ടത് …!
പാശ്ചാത്യ നാട്ടിലെ മലയാളി സമൂഹത്തിനെ ബാധിച്ച അന്ധ വിശ്വാസങ്ങൾക്കും , അനാചാരങ്ങൾക്കും , മത രാഷ്ട്രീയ ചൂഷണങ്ങൾക്കുമെതിരെ പ്രവാസി മലയാളികളെ ബോധവൽക്കരിക്കുവാൻ വേണ്ടി ‘എസ്സെൻസ് യു.കെ’യുടെ ആഭിമുഖ്യത്തിൽ പ്രഥമ പരിപാടിയായിട്ടാണ് പ്രൊ.രവിചന്ദ്രൻ. സി യുടെ പ്രഭാഷണ പരമ്പര ഈ മാസം പകുതി മുതൽ ഈ ആംഗ്ലേയ ദേശത്തെ ഏഴ് നഗരങ്ങളിൽ അരങ്ങേറിയത്…
കേരളത്തിലും ,പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ആയിരത്തിലധികം വേദികളിൽ പ്രഭാഷകനായിട്ടുള്ള പ്രൊ:രവിചന്ദ്രന്‍ , തന്റെ കൃതിയായ ‘ ബുദ്ധനെ എറിഞ്ഞ കല്ലിന് ‘ ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും ,അനേകം വീഡിയോ പ്രഭാഷണങ്ങളും എന്നുമെന്നോണം ധാരാളം ആളുകൾ വായിക്കുകയും ,വീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു … ശാസ്ത്രബോധ പ്രചാരകനും ,സ്വതന്ത്ര ചിന്തകനും ,കോളേജ് അദ്ധ്യാപകനും ,എഴുത്തുകാരനുമായ പ്രൊ:രവിചന്ദ്രൻ .സി യുടെ ഇവിടെ നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഓരൊ പ്രഭാഷണ വേദികളും, അവതരണത്തിലും ,നടത്തിപ്പിലും ജന പങ്കാളിത്തത്തിലും ഏറ്റവും മികച്ചതായിരുന്നു…
‘എസ്സെൻസ് യു .കെ’യുടെയൊപ്പം ,’മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ കീഴിലുള്ള ‘കട്ടങ്കാപ്പിയും കവിത കൂട്ടായ്മ’യും, ‘ചേതന.യു.കെ’ യും ഓരോ വേദികൾ ലണ്ടൻ ഈസ്ററ് ഹാമിലും, ഓക്സ്ഫോർഡിലും സംയുക്താഭിമുഖ്യത്തോടെ നടത്തിയ രണ്ട് പരിപാടികളും വമ്പിച്ച വിജയമായിരുന്നു …
അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും കടിച്ചു തൂങ്ങി ‘മരിച്ചു ജീവിക്കാതെ’ , അതിൽനിന്നും മോചിതരായി, ‘ജീവിച്ചു മരിക്കുവാൻ’ ,ശ്രോതാക്കളോട് ആഹ്വാനം ചെയ്യുകയാണ് പ്രഭാഷകനായ പ്രൊ:രവിചന്ദ്രൻ തന്റെ പ്രസംഗത്തിലുടനീളം ചെയ്തത് .
രോഗശാന്തി ശുശ്രുഷകരുടെ പൊള്ളത്തരങ്ങളും, മൂടുപടങ്ങളും വെളിവാക്കി, വ്യാജ ചികിത്സകരുടെ പണ സമ്പാദന രീതികളെ വിശകലനം ചെയ്തും നടത്തിയ പ്രഭാഷണങ്ങൾ ഏവരുടെയും മനസ്സിൽ ഒരായിരം ചിന്തകൾ ഉണർത്തിക്കാൻ പര്യാപ്തങ്ങളായിരുന്നു.
മഹായുദ്ധങ്ങളും, പകർച്ചവ്യാധികളും ഇല്ലാത്ത നാം ജീവിക്കുന്ന ഇന്നത്തെ ലോകം മനുഷ്യ ചരിത്രത്തിലെ ഏറ്റവും സുന്ദര പൂർണവും , വികാസം പ്രാപിച്ചതുമാണെന്നും , അത് തുടർന്ന് കൊണ്ടുപോകണമെങ്കിൽ ജാതി മത വേലികെട്ടുകളിൽ നിന്നും പുറത്തു ചാടി മാനുഷികതയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി .
ഒപ്പം ജാതിമത വർഗ ചിന്തകൾക്കതീതമായിട്ടെ നല്ല ഒരു ജനസമൂഹം രൂപപെടുകയുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി.
എല്ലാ പ്രഭാഷണ വേദികളിലും സദസ്യരുമായി നടന്ന സംവാദത്തിൽ അവരുടെ ചോദ്യങ്ങൾക്കും , സംശയങ്ങൾക്കും വളരെ വിജ്ഞാന പ്രദങ്ങളായ മറുപടികളോടെ , കേരളസാഹിത്യ അക്കാദമി / കേരള ഗവർമെന്റ് ശാസ്ത്ര പ്രചാരകൻ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രൊ. രവിചന്ദ്രൻ പ്രതികരിക്കുകയുണ്ടായി .
വിവിധ സദസ്സുകളിൽ ൽ വെച്ച് ഹോമിയോപ്പതിയും , സ്ത്രീ സ്വാതന്ത്ര്യവും , മതവും , മാനുഷികതയും , ഭൗതിക ശാസ്ത്രവും, രാഷ്ട്രീയവും, സ്റ്റീഫൻ ഹോക്കിങ്സും, വാലസും, അർഥശൂന്യമായ ആചാരങ്ങളും, അന്ധവിശ്വാസവും, തീവ്ര വാദവുമൊക്കെ അടങ്ങുന്ന മിക്ക വിഷയങ്ങളും വളരെ തന്മയത്വത്തോടെ അദ്ദേഹം വിശകലനം ചെയ്തുകൊടുത്തത് ഏവർക്കും പ്രിയങ്കരമായി മാറി …
ഈ പ്രഭാഷണ പരിപാടിയിൽ പങ്കടുക്കുവാൻ ഭാഗ്യം ലഭിച്ച എല്ലാവരും കൂടുതൽ പ്രബുദ്ധരായിട്ടാണ് തിരികെ പോയതെന്ന് അടിവരയിട്ട് പറയാവുന്ന ഒരു സംഗതിയാണ്… ഏതാണ്ട് ഒരു ദശകം മുമ്പ് വരെ ജാതി മത രാഷ്ട്രീയ ചേരി തിരുവുകളില്ലാതെ തനി മലയാളിത്വ ഗുണഗണങ്ങളുമായി നല്ല രീതിയിൽ ജീവിച്ചു വന്നിരുന്ന പ്രവാസികളായിരുന്നു ബിലാത്തി മലയാളികൾ…!
പിന്നീട് മത രാഷ്ട്രീയ മേലാളർ ഇവിടെ വന്ന് ഈ പ്രവാസ ജനതയെ പ്രീണിപ്പിച്ചു തുടങ്ങിയപ്പോൾ മത സംഘടനകളും,നാട്ടിൽ വോട്ടു പോലുമില്ലെങ്കിലും പാർട്ടിയനുസരിച്ച് അവരുടെ പ്രവാസി കൂട്ടായ്മങ്ങളും ഇവിടങ്ങളിലും രൂപപ്പെട്ടുതുടങ്ങി…
ഒപ്പം പല ജാതി കൂട്ടായ്മകളും, പ്രാർത്ഥനകളും, ധ്യാനങ്ങളുമൊക്കെയായി, നാട്ടിലെക്കാൾ ഉപരി മലയാളികൾ വിഘടിച്ച് അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പു കുത്തിത്തുടങ്ങി.
പുരോഗമന ആശയങ്ങൾ എന്നും പ്രാബല്ല്യത്തിൽ നടപ്പാക്കുന്ന ഈ പാശ്ചാത്യ നാട്ടിൽ പിന്തിരിപ്പൻ ചിന്തകൾ കൊണ്ടു നടക്കുന്ന ഒരു സമൂഹമായി മലയാളികൾ അധഃപതിക്കാതിരിക്കണമെങ്കിൽ , അവർ സ്വയം ശാസ്ത്രീയമായ അറിവുകളെ കുറിച്ച് ചിന്തിച്ചേ മതിയാകൂ …!
ഈ അവസരത്തിലാണ് യൂറോപ്പ് മലയാളികളുടെ ചിന്തയ്ക്കു ചിന്തേരിടാൻ ‘എസ്സെൻസ് യു.കെ’ യുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരനും, പ്രഭാഷകനും, ശാസ്ത്രപ്രചാരകനും, കോളേജദ്ധ്യാപകനുമായ ശ്രീ .രവിചന്ദ്രൻ മാഷുടെ ഒരു പ്രഭാഷണ പാരമ്പര യു.കെ /അയർലണ്ട് നാടുകളിൽ അരങ്ങേറിയത് .
ഇവിടങ്ങളിൽ ഏഴു നഗരങ്ങളിലായി അദ്ദേഹം നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും, തുടർന്നുള്ള ചോദ്യോത്തര വേളകളും ഒരു വമ്പിച്ച വിജയമാക്കിയത്, ആംഗ്ലേയ ദേശങ്ങളിലുള്ള ഇതിൽ പങ്കെടുത്ത വേറിട്ട് ചിന്തിക്കുന്ന കുറെ പ്രവാസി മലയാളികളാണ് …
‘എസ്സെൻസ് യു.കെ’ തുടർന്നും ഇത്തരം പ്രൗഢ ഗംഭീര പ്രവർത്തനങ്ങൾ നടത്തി യു.കെ യിലെ മലയാളി സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും , ചൂഷണങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുവാൻ എന്നും മുന്പന്തിയിലുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം…
എന്തായാലും ആംഗ്ലേയ നാട്ടിലെ മലയാളികൾക്കിടയിൽ ശരിക്കും, ചിന്തനീയമായ ചില ചിന്തകൾക്കുള്ള ഒരു തീപ്പൊരി കൊളുത്തിയിട്ടിട്ടാണ് ശാസ്ത്ര പ്രചാരകനും, എഴുത്തുകാരനുമായ പ്രൊ: രവിചന്ദ്രൻ മാഷുടെ പ്രഭാഷണ പരമ്പര പര്യവസാനിച്ചത്…
ഈ തീപ്പൊരികൾ കനലുകളാകും …ആ കനലുകൾ പിന്നീട് തീ പന്തങ്ങളാകും …അത്തരം പന്തങ്ങളുടെ ചൂടിലും , പ്രകാശത്തിലും പല അനാചാരങ്ങളും , അന്ധവിശ്വാസങ്ങളും കരിഞ്ഞുണങ്ങി പോകും …! അതാണ് ഈ ആൾക്കൂട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്…
വേറിട്ടു ചിന്തിക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങളിൽ ഒരാളാവാൻ കഴിഞ്ഞതിൽ പങ്കെടുത്തവർക്കെല്ലാം അഭിമാനിക്കാം …!
Latest News:
യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട...
യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമായ നിമിഷം. യുകെ മലയാളിയായ സിബു ബാലൻ തന്റെ കൈകൊണ്ട് വരച്ച ചിത്രം ബ്രി...മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം
ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്‍...അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ്...ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍
തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന് പൃഥ്വിരാജിന്റെ വലിയ ആരാധക...സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്; റാംപിലെത്തുക 27കാരി റൂമി അൽഖഹ്താനി
ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റ...അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎ...‘എല്‍ഡിഎഫിന്റെ മന്ത്രിയെന്ന് ഓർക്കണം, ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരം പിൻവലിക്കണം’: കെ.ബി.ഗണേഷ്കുമാറിനെത...
ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരങ്ങളില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു. പരിഷ്കാരങ്ങൾ അന...‘മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയെ അറിയിക്കും’; കെജ്രിവാളിന്റെ സന്ദേശം വായി...
മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്...
Post Your Comments Here ( Click here for malayalam )
Latest Updates
- മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചു. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കാനും തീരുമാനിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്
- അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 143 റൺസ് മാത്രമേ എടുക്കാനായുള്ളു. ടീമിൽ സായ് സുദർശൻ(37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുബെ (51), ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (46),
- ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍ തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന് പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ്
- സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്; റാംപിലെത്തുക 27കാരി റൂമി അൽഖഹ്താനി ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. ലോക സംസ്കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി
- അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്
click on malayalam character to switch languages