1 GBP = 103.89
breaking news

ഡിമോണ ആണവ നിലയം വികസിപ്പിച്ച് ഇസ്രായേൽ

ഡിമോണ ആണവ നിലയം വികസിപ്പിച്ച് ഇസ്രായേൽ

ടെൽ അവീവ്: അണുവായുധം പറഞ്ഞ് ഇറാനുമേൽ ഉപരോധത്തിന് ലോകം നടപടികൾ ശക്തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാൻ നടപടികൾ ഊർജിതമാക്കി ഇസ്രായേൽ. നെഗേവ് മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിെൻറ ഉപഗ്രഹ ചിത്രങ്ങൾ ഇൻറർനാഷനൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽ പുറത്തുവിട്ടു.

ഡിമോണ നിലയത്തിെൻറ നൂറുകണക്കിന് മീറ്റർ തെക്കോട്ടും പടിഞ്ഞാറു ഭാഗത്തുമാണ് വികസന പ്രവൃത്തികൾ പുരോഗമിക്കുന്നത്. തൊട്ടുചേർന്ന്, ഷിമോൺ പെരസിെൻറ പേരിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച്ച് സെൻററിലും വികസനം നടക്കുന്നുണ്ട്. 

2018 അവസാനത്തിലോ 2019ലോ ആകാം ഇവിടെ നിർമാണ പ്രവർത്തനം വീണ്ടും തകൃതിയാക്കിയതെന്നും രണ്ടു വർഷം നീണ്ട പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങൾ പകർത്തിയതെന്നും പ്രിൻസ്ടൺ യൂനിവേഴ്സിറ്റി ഗവേഷകൻ പാവേൽ പൊഡ്വിഗ് പറയുന്നു. 

ഇറാനു മേൽ ലോകം ആണവ വിഷയത്തിൽ സമ്മർദം ശക്തമാക്കുേമ്പാഴും പതിറ്റാണ്ടുകളായി അണുവായുധം വികസിപ്പിക്കുന്ന രാജ്യമായ ഇസ്റായേലിനെതിരെ വിമർശനം പോലും ഉണ്ടാകുന്നില്ലെന്നതാണ് കൗതുകം. 90 അണുവായുധങ്ങൾ ഇതിനകം ഇസ്റായേൽ വികസിപ്പിച്ചതായി ഫെഡറേഷൻ ഓഫ് അമേരിക്കൻ സയൻറിസ്റ്റ്സ് പറയുന്നു. ഡിമോണയിലെ ഘനജല റിയാക്ടറിൽനിന്ന് പ്ലൂട്ടോണിയം വികസിപ്പിച്ചാണ് ഇവ നിർമിച്ചതെന്നാണ് നിഗമനം. 

ഇറാനിലെ ആണവ പദ്ധതിയായ നഥാൻസിലെ നിലയത്തിെൻറ പ്രവർത്തനം തകർക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ വൈറസ് പരീക്ഷിച്ചത് ഡിമോണ നിലയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

1950കളിലാണ് ഡിമോണയിൽ ഇസ്റായേൽ നിലയം സ്ഥാപിക്കുന്നത്. ഫ്രഞ്ച് സർക്കാറാണ് ആവശ്യമായ സഹായം ചെയ്തത്. 2,500 ഓളം ഫ്രഞ്ച് പൗരന്മാർ ആ ഘട്ടത്തിൽ ഡിമോണ നിലയത്തിൽ പ്രവർത്തിച്ചിരുന്നതായാണ് കണക്ക്. 

പതിറ്റാണ്ടുകൾ കഴിഞ്ഞ് 80കളിലാണ് ഡിമോണ നിലയത്തെ കുറിച്ച വിവരങ്ങൾ പുറംലോകത്തെത്തുന്നത്. ബ്രിട്ടനിലെ സൺഡെ ടൈംസ് ആയിരുന്നു വിവരം പുറത്തുവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more