1 GBP = 103.12

ദേവസ്വം ഒാർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു; പ്രയാർ ഗോപാലകൃഷ്ണൻ പുറത്ത്

ദേവസ്വം ഒാർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു; പ്രയാർ ഗോപാലകൃഷ്ണൻ പുറത്ത്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറിെൻറയും അംഗങ്ങളുടെയും കാലാവധി രണ്ടു വർഷമായി കുറക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിൽ ഗവർണർ ജ.പി. സദാശിവം ഒപ്പുവെച്ചു. നിലവിൽ മൂന്നു വർഷമുണ്ടായിരുന്ന കലാവധിയാണ് രണ്ടു വർഷമായി കുറക്കുന്നത്. നിലവിൽ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവരുടെ കാലാവധി രണ്ടു വർഷം പൂർത്തിയായിരുന്നു. ഒരു വർഷം ബാക്കി നിൽക്കെയാണ് ഇവരെ പുറത്താക്കും വിധം ഒാർഡിനൻസ് െകാണ്ടുവന്നത്. വെള്ളിയാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭ യോഗമാണ് ഗവർണർക്ക് ശിപാർശ നൽകിയത്. ഇതോടെ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും പുറത്തായി.

ഒാർഡിനൻസിൽ ഗവർണർ ഇന്നലെ സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. എന്ത് അിടയന്തിര സാഹചര്യമാണ് ഇൗ വിഷയത്തിലെന്ന് ആരാഞ്ഞ ഗവർണർ തീർഥാടനത്തെ ബാധിക്കില്ലേയെന്നും ചോദിച്ചു. മുമ്പും ഇത്തരത്തിൽ സർക്കാറുകൾ ഒാർഡിനൻസ് ഇറക്കിയിട്ടുണ്ടെന്നും ശബരിമല തീർഥാടന ഒരുക്കങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും സർക്കാർ ഗവർണർക്ക് വിദശീകരണം നൽകുകയും ചെയ്തു. തിങ്കളാഴ്ചതന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജ്ഭവനിലെത്തി വിശദീകരണം നൽകുകയായിരുന്നു. 2007ലും 2014ലും ഇപ്രകാരം ബോർഡിെൻറ കാലാവധി കുറച്ച തീരുമാനങ്ങളും ദേവസ്വം മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ദേവസ്വം മന്ത്രി ആശയവിനിമയം നടത്തിയിരുന്നു.

ശബരിമല തീർഥാടനം പടിവാതിൽക്കൽ നിൽക്കെ ബോർഡിനെ പിരിച്ചുവിടുന്നതിൽ യു.ഡി.എഫും ബി.ജെ.പിയും കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയച്ചിരുന്നു. ബി.ജെ.പി നേതാക്കൾ ഇൗ വിഷയത്തിൽ ഗവർണറെ കാണുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more