- യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിണൽ കലാമേള ഒക്ടോബർ 21നു കവന്ററിയിൽ
- യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് ആവേശോജ്ജ്വലമായ തുടക്കം....
- ‘കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും’; സിപിഐഎമ്മിന് മറുപടിയുമായി സിപിഐ
- മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു
- ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം
- ബന്ദിയാക്കി പീഡിപ്പിച്ചു; പണം ആവശ്യപ്പെട്ടു; ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി 22കാരി
- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്
ബ്രിട്ടീഷ് ഇന്ത്യ മാണിക്യ- ഞൊണ്ടി കുതിരകൾ …കാരൂർ സോമൻ (ചാരുംമുടൻ)
- Oct 28, 2022

ലോകത്തിന്റ പല ഭാഗങ്ങളിൽ ജനാധിപത്യത്തിന്റ തലയടിച്ചുപൊളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനാധിപത്യ സമൃദ്ധിയുടെ പ്രഭാപൂരം ബ്രിട്ടനിൽ ഒരു സുന്ദരിയെപോലെ അണിഞ്ഞൊരുങ്ങി വന്നത്. ജനാധിപത്യത്തിന്റ പരിഷ്‌കൃത മുഖമാണ് ഇന്ത്യൻ പഞ്ചാബ് വംശജനായ ന്യൂനപക്ഷക്കാരനെ ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തത്. ജാതിമത -വർഗ്ഗ -വർണം നോക്കി മന്ത്രിമാരെ തീരുമാനിക്കുന്ന ഉന്നത ജനാധിപത്യമെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ ഇത് നടക്കുമോ? നമ്മുടെ കണ്ണും നാവും ചെവിയും ഇന്നും ചെന്നെത്തുന്നത് ഒൻപതാം നൂറ്റാണ്ടിൽ ആര്യന്മാരുടെ വരവോടെ വേരൂന്നിയ ജാതിവ്യവസ്ഥിതിയിലും മനുഷ്യർ സൃഷ്ടിച്ചിറക്കിയ ദൈവങ്ങൾക്ക് പാൽപ്പായസവും പാലും പണവും പൊന്നും കൊടുക്കുന്നതിലല്ലേ? ഇത് ഞാൻ പറയുന്നതല്ല കേരളത്തിലെ ആത്മീയാചാര്യൻ ശ്രീശങ്കരാചാര്യർ തന്റെ “ജാതി നിർണ്ണയ” മെന്ന പുസ്തകത്തിൽ അറുപത്തി നാല് ജാതികളെപ്പറ്റി പറയുന്നു. വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്ര സാഹിത്യ രംഗങ്ങളിൽ തിരിച്ചറിവുള്ളവരായി ദൈനം ദിനം വളരുമ്പോൾ നമ്മൾ മുടിഞ്ഞാലും മുന്നേറണമെന്ന ഭാവത്തിൽ ജാതിപ്പോരും വർഗ്ഗിയതയും താടിവളർത്തുന്നതുപോലെ വളർത്തുകയല്ലേ? വിവേകമുള്ള ബ്രിട്ടീഷ് ജനത ജാതിമതം നോക്കിയല്ല ഇന്ത്യക്കാരനെ പ്രധാനമന്ത്രിയാക്കിയത് അതിലുപരി യോഗ്യത നോക്കിയാണ്. നമ്മുടെ രാജ്യത്തെ ജനപ്രതിനിധികളുടെ യോഗ്യത അവരുടെ പ്രവർത്തികളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജാതിഭ്രാന്ത്, രാഷ്ട്രീയ ഭ്രാന്ത്, അജ്ഞത എന്നെങ്കിലും അവസാനിക്കുമോ?
ജനാധിപത്യത്തിന്റെ മറവിൽ കാപട്യവും അനീതിയും അറുതിയില്ലാത്ത വറുതികളിലേക്ക് പാവങ്ങളെ വലിച്ചെറിയുമ്പോൾ ആർദ്രതയോടെ, ഉത്സാഹത്തിമിർപ്പോടെയാണ് ഓരോ ഇന്ത്യക്കാരനും ബ്രിട്ടനിലേക്ക് ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ കാണുന്ന വൈകാരികമായ വർഗ്ഗീയ അന്ധവിവിശ്വാസങ്ങൾ കണ്ണുകൾ തുറന്ന്, തുറന്ന മനസ്സോടെ ആർക്കും അടിമകളാകാതെ വികസിത പാതയിൽ സഞ്ചരിക്കുന്ന രാജ്യങ്ങളെ കണ്ടുപഠിക്കാൻ സാധിക്കണം. ദൈവം എന്ന സങ്കല്പം വെറും മിഥ്യയെന്ന് പറയുമ്പോഴും സാമ്പത്തിക ശാസ്ത്രജ്ഞനായ ഋഷി സുനാക് ഈശ്വര ചിന്തയുടെ കാതലായ ജ്ഞാനമാർഗ്ഗം, കർമ്മമാർഗ൦, ഭക്തിമാർഗത്തിലൂടെ സഞ്ചരിക്കുന്നു. മാനുഷികവും സ്വർഗ്ഗീയവുമായ ധാരാളം പ്രവാചകന്മാർ ലോകത്തെ പ്രകാശത്തിലേക്ക് നടത്തിയത് നിരീശ്വരന്മാർക്ക്പോലും മറക്കാൻ സാധിക്കില്ല.
ഇറ്റലി-ഇന്ത്യൻ വംശജയായ സോണിയ ഗാന്ധി 2004 ൽ കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രിയായി രംഗപ്രേവേശം ചെയ്യുമെന്നറിഞ്ഞപ്പോൾ പൗരത്വ വിഷയമുയർത്തി ദേശസ്‌നേഹത്തിന്റ കിരണങ്ങൾ വന്ദേമാതരമായി പാടിയവർ മതത്തിന്റ മറവിൽ അധികാരം കവർന്നെടുക്കാനല്ലേ ശ്രമിച്ചത്? ജാതിമതത്തിന്റ നടവരമ്പുകളിൽ മാത്രമല്ല മനസ്സിന്റ മടിത്തട്ടിൽ ജീവിക്കുന്ന വർഗ്ഗീയത വികസിത രാജ്യങ്ങളിൽ എന്തുകൊണ്ടില്ല? അതിന്റെ കാരണം അവർ സിനിമ കണ്ടുവളരുന്നവരല്ല അതിലുപരി വായിച്ചുവളരുന്നവരും, അറിവിൽ വ്യവഹാരം നടത്തി നല്ല കാഴ്ചപ്പാടുകളിൽ എത്തുന്നവരുമാണ്. ഭാഷാ സാഹിത്യ സംഗീതത്തിനുപോലും രാഷ്ട്രീയ നിറം ചാർത്തുന്നവരുടെ സാംസ്കാരികബോധം ജാതിചിന്തകൾക്ക് തുല്യമാണ്. ദരിദ്ര രാജ്യങ്ങളിൽ കാണുന്നതുപോലുള്ള അധമമായ പ്രത്യയശാസ്ത്രത്തിലോ, അന്ധവിശ്വാസങ്ങളിലോ, ഉട്ടോപ്യൻ കാഴ്ചപ്പാടുകളിലോ, അജ്ഞതയിലോ ജീവിക്കുന്നവരല്ല. ഇന്ത്യയിൽ വോട്ടുപെട്ടി നിറക്കാൻ മത രാഷ്ട്രീയക്കാർ എന്തും തിട്ടപ്പെടുത്തി അനീതി -അഴിമതി- അക്രമ – സ്വാജനപക്ഷവാതങ്ങൾ നടത്തിയിട്ട് പുരപ്പുറത്തിരിന്നു പറയുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്. ബ്രിട്ടനിലാരും ജാതി മതം എടുത്തുകാട്ടി കള്ളും കഞ്ചാവും കാശു൦ കൊടുത്തു് വോട്ടുപെട്ടി നിറക്കാറില്ല. അധികാരത്തിൽ വരാറുമില്ല. ഏഷ്യയിൽ നിന്നെത്തിയിട്ടുള്ള ചില ജാതിക്കോമരങ്ങൾ വിദേശത്തും ആ കുപ്പായമണിയുന്നുണ്ട്. ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന പൗരോഹിത്യ ജാതി ചിന്തകൾക്കും പീഡനങ്ങൾക്കുമെതിരെ ജനമനസ്സുണർത്തിയ ബ്രിട്ടനെ ഇനിയെങ്കിലും ഇന്ത്യൻ ജനത കണ്ടു പഠിക്കണം. ജാതി മതം നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന, രാഷ്ട്രീയ അരാജകത്വം വർണിച്ചു പാടി സമൂഹത്തെ ശിഥിലമാക്കുന്നവരെ കേരളീയരും പഠിക്കാനുണ്ട്. ഒരു മനുഷ്യൻ ജനിച്ചു വളർന്നാൽ അവനെ ജാതിമതത്തിൽപ്പെടുത്തി അധികാര സമ്പന്നൻമാരുടെ അണികളാക്കി, അടിമകളുമാക്കി ഇങ്കിലാബ് സിന്ദാബാദ് വിളിച്ചു് വാണരുളുന്ന ഒരു സമൂഹം ഒരിക്കലും പുരോഗതി പ്രാപിക്കില്ല. ബസ്സിന് കല്ലെറിഞ്ഞവനും പൊതുമുതൽ നശ്ശിപ്പിക്കുന്നവനും, അനീതിക്ക് ഒത്താശ ചെയ്യുന്നവനും ജനപ്രധിനിധി, മന്ത്രിയാകുന്നത് ഇന്ത്യയിൽ നടക്കുന്ന വിരോധാഭാസമാണ്. ഒരു പ്രധാനമന്ത്രിയാകാൻ, ഒരു മന്ത്രിയാകാൻ യോഗ്യൻ ആരാണ്? വോട്ടുചെയ്യുന്നവർ ഇത് അന്വേഷിക്കാറുണ്ടോ? ഇന്നത്തെ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പ്രധാനമന്തിയെ കണ്ടു പഠിച്ചാൽ മതി. ലോകത്തെ പ്രമുഖ ഓക്സ്ഫഡ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റികളിൽ പഠനം, ഉപരിപഠനം. കോളേജിൽ പോയത് പഠിക്കാനാണ് സമരം, കത്തികുത്ത് നടത്താനല്ല. 2014 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കുന്നു. ധനകാര്യ വകുപ്പിലെ ചീഫ് സെക്രട്ടറി, 2020 ൽ ബോറിസ് ജോൺസൺ മന്ത്രി സഭയിൽ ധനകാര്യ മന്ത്രി. പ്രധാനമന്ത്രിയുടെ നയങ്ങളിൽ പ്രതിഷേധിച്ചു് രാജി വെച്ച് പുറത്തുപോകുന്നു. അതാണ് ആദർശ രാഷ്ട്രീയം, ദൃഡത, വ്യക്തിത്വ൦, നിലപാട്. ഇന്ത്യയിലെ മന്ത്രിമാരെങ്കിൽ മാനം പോയാലും വേണ്ടില്ല അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കും. യജമാനന്റെ മുന്നിൽ വായ് മൂടിക്കെട്ടി അടിയാനെപോലെ നിൽക്കും. മാനം കെട്ടും മാനംമുട്ടെ വളരുന്നവരല്ല വികസിത രാജിങ്ങളിലെ മന്ത്രിമാർ. അതിനാലിവർ മാണിക്യകുതിരകളാണ്. ഞൊണ്ടികുതിരകളല്ല.
ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ നേർക്കുള്ള ഒരു മാനവിക സാംസ്കാരിക ചോദ്യമുണ്ട്? സോണിയ ഗാന്ധിക്കുണ്ടായ ജാതിപ്പോര് ഇനിയും ആർക്കെങ്കിലുമുണ്ടാകുമോ? ജാതിമതത്തിന്റ മറവിൽ ഇരുട്ടുമുറിയിൽ തളക്കപ്പെട്ട മനുഷ്യരെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമോ? അവരും ആഘോഷിക്കേണ്ട കാര്യമല്ലേ നമ്മുടെ ഇന്ത്യക്കാർ വികസിത രാജ്യങ്ങളിൽ പ്രധാനമന്ത്രി, മന്ത്രിമാർ, വൈസ് പ്രസിഡന്റ്, എം.പി തുടങ്ങിയ പദവികളിലിരിക്കുന്നത്. ഇന്ത്യൻ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, 2019 ൽ ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഗുജറാത്തിൽ നിന്നുള്ള പ്രീതി പട്ടേൽ, ക്യാബിനറ്റ് മന്ത്രിയായിരുന്ന അലോക് ശർമ്മ അങ്ങനെ ലോകത്തിന്റ പലഭാഗങ്ങളിലും ഇന്ത്യൻ വംശജരെ കണ്ടിട്ടുണ്ട്. അതെന്നും വിദേശ ഇന്ത്യക്കാർക്ക് മാത്രമല്ല ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. എന്ന് കരുതി ഇന്ത്യക്കാരന് അമിത പ്രതീക്ഷയൊന്നും വേണ്ട. ജാതി, രാജ്യ൦, രാഷ്ട്രിയ൦ നോക്കി പിൻവാതിൽ പരിപാടികൾ ഇവിടെ നടപ്പില്ല. അങ്ങനെ സംഭവിച്ചാൽ പടിക്ക് പുറത്താണ് ചരിത്ര പഠനങ്ങൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിടുന്ന വെല്ലുവിളികൾ ധാരാളമാണ്. രാജ്യത്തെ വിലക്കയറ്റം, പണപ്പെരുപ്പത്തിന്റ തകർച്ച, നികുതിയിൽ വരുന്ന പരിഷ്‌കാരങ്ങൾ, പൗണ്ട് സ്റ്റെർലിങിന്റ ഇടിവ് ഇങ്ങനെ പോകുന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽപോലും കാണുന്ന വർഗ്ഗിയത, ഇടുങ്ങിയ ദേശീയ വാദമൊക്കെ എന്നെങ്കിലും അവസാനിക്കുമോ?
ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തിന് രണ്ട് മുഖങ്ങളാണ്. ഒരിടത്തു് ദേശസ്‌നേഹം, മറ്റൊരിടത്തു് വിദ്വേഷം. ദേശസ്‌നേഹത്തിൽ കടന്നുവരുന്നത് എല്ലാവരെയും തുല്യരായി കാണുകയാണ്. തുല്യ നീതി ലഭിക്കുന്നില്ല. വിദ്വേഷത്തിൽ എല്ലാം വേറിട്ടു വേറിട്ടു കാണുന്നു. ഇവരിൽ അന്തർലീനമായി കൂടിക്കുഴഞ്ഞു കിടക്കുന്നത് സ്വാർത്ഥതയാണ്. മറ്റുള്ളവർ കണ്ണിലെ കരടും ഹൃദയത്തിൽ മുള്ളുമാണ്. മനസ്സിൽ കുത്തിനിറച്ചിരിക്കുന്നത് മതമൗലിക വാദവും മൃഗീയതയുമാണ്. ഈ കൂട്ടർ കപട ഭക്തിക്കാരുടെ വലയിൽ കുരുങ്ങിയവർ മാത്രമല്ല മിഥ്യാഭക്തിയുടെ മൂടുപടമിട്ട് അധികാരത്തിലെത്തി പ്രേരണ നൽകി ദൃഷ്ടി പതിയുന്നത് മനുഷ്യരിലല്ല മതത്തിലാണ്. വികസിത രാജ്യങ്ങളിൽ മതത്തേക്കാൾ മനുഷ്യനാണ് പ്രധാനം. ഇന്ത്യൻ ജനാധിപത്യത്തിൽ അധികാരം പിതൃസ്വത്താക്കി മാറ്റി ആജീവനാന്തം ലൗകിക വിഭവങ്ങൾ രുചിച്ചങ്ങനെ സുഖലോലുപരായി കഴിയുന്നത് ആധുനിക ജനാധിപത്യത്തിൽ കാണാറില്ല. ഈ ഭൗതികവാദികൾ സ്വയം സമ്പത്തു് വാരിക്കൂട്ടുകയല്ലാതെ രാജ്യ സമ്പത്തു് വർദ്ധിപ്പിക്കുകയില്ല. ഇന്ത്യൻ ജനാധിപത്യം മത രാഷ്ട്രീയക്കാരുടെ ഇഷ്ടാനുസരണം ചലിപ്പിക്കുന്ന കളിപ്പാട്ടങ്ങളാണ്. സാമൂഹ്യ സേവനത്തേക്കാൾ സമുദായ സേവനങ്ങൾ നടത്തി വോട്ടുപെട്ടി നിറച്ചു് ഇന്ത്യയെ എല്ലാം രംഗത്തും ദാരിദ്ര്യത്തിലേക്ക് കെട്ടിത്താഴ്ത്തുന്നത് കണ്ടിട്ടും കാണാതെയിരിക്കരുത്. ലോകത്തെ മധുരവു൦ ഐശ്യര്യവും നിറഞ്ഞ ബ്രിട്ടനിലെ ജനാധിപത്യം പഠിച്ചു് വേണ്ടുന്ന വിളക്കിച്ചേർക്കലുകൾക്ക് ഇന്ത്യ തയ്യാറാകണം.
Latest News:
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിണൽ കലാമേള ഒക്ടോബർ 21നു കവന്ററിയിൽ
സ്വന്തം ലേഖകൻ പതിനാലാമത് യുക്മ ദേശിയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാണ്ട്സ...യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് ആവേശോജ്ജ്വലമായ തുടക്കം....
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളക്കുള്ള രജിസ്ട്രേഷൻ ആവേശകരമായ രീതിയിൽ പുരോഗമിക്കുന്നതായി ഭാരവ...‘കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും’; സിപിഐഎമ്മിന് മറുപടിയുമായി സ...
മൂന്നാറിലെ കയ്യേറ്റ ശ്രമം ദൗത്യസംഘം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന സിപിഐഎം നിലപാടിനെതിരെ സിപ...മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു
വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്...ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്...ബന്ദിയാക്കി പീഡിപ്പിച്ചു; പണം ആവശ്യപ്പെട്ടു; ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി 22കാര...
ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ...കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ട...ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി
ഇതിഹാസതാരം പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ ...
Post Your Comments Here ( Click here for malayalam )
Latest Updates
- ‘കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും’; സിപിഐഎമ്മിന് മറുപടിയുമായി സിപിഐ മൂന്നാറിലെ കയ്യേറ്റ ശ്രമം ദൗത്യസംഘം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന സിപിഐഎം നിലപാടിനെതിരെ സിപിഐ. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നുവെന്നാണ് സിപിഐ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രതികരണം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന് ഭൂമി മാഫിയയുടെ കൈകളിലാണെന്നും കെ കെ ശിവരാമന് ഫേസ്ബുക്കില്‍ കുറിച്ചു. ‘ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും , ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും
- മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ മിനി വരുന്നു. ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈൽ കോംപാക്റ്റ് ഓഫ്-റോഡർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ലാൻഡ് ക്രൂയിസർ മിനി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ഈ വാഹനം ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും. മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ തുടങ്ങി ലൈഫ്സ്റ്റൈൽ ഓഫ് റോഡർ വാഹനങ്ങളുമായി മത്സരിക്കുന്ന മോഡലായിരിക്കും ടൊയോട്ട ലാൻഡ് ക്രൂയിസർ
- ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്നും ഗാന്ധിജിയുടെ സന്ദേശങ്ങളും ആ ജീവിതവും പ്രസക്തമാകുമ്പോൾ വീണ്ടും വീണ്ടും നമ്മൾ ഐൻസ്റ്റീൻ്റെ വാക്കുകൾ ഓർക്കുന്നു. ലോക നേതാക്കൾ രാജ്ഘട്ടിൽ
- ബന്ദിയാക്കി പീഡിപ്പിച്ചു; പണം ആവശ്യപ്പെട്ടു; ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി 22കാരി ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22കാരിയുടെ പരാതി. സെപ്തംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ പൊലീസുകാര്‍ പണം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി ബന്ദിയാക്കി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയെ തുടര്‍ന്ന് പൊലീസുകാരായ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, എന്നിവര്‍ക്കെതിരെയും പേരറിയാത്ത് മറ്റൊരു പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. പാര്‍ക്കിലിരിക്കെ
- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന് ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന് സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന് നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും

പതിനാലാമത് യുക്മ ദേശീയ കലാമേള 2023 നവംബർ 4 ന് ചെൽറ്റൻഹാമിൽ….ലോഗോ രൂപകല്പനക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു. /
പതിനാലാമത് യുക്മ ദേശീയ കലാമേള 2023 നവംബർ 4 ന് ചെൽറ്റൻഹാമിൽ….ലോഗോ രൂപകല്പനക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു.
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാലാമത് യുക്മ ദേശീയ കലാമേള നവംബർ 4 ന് ചെൽറ്റൻഹാമിൽ വെച്ച് നടത്തുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമർപ്പിക്കുവാനുള്ള

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും….. /
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും…..
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർസ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ചയായ രണ്ടാം വർഷമാണ് വിജയത്തിലെത്തിയത്. വഞ്ചിപ്പാട്ടിന്റെ താളങ്ങൾ മാറ്റൊലിക്കൊണ്ട് നിന്ന മാൻവേഴ്സ് തടാകത്തിൽ രാവിലെ 10 മണി മുതൽ

ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത് /
ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ ബി എം എ കൊമ്പൻസ് ബോട്ട്ക്ലബ്ബിൻ്റെ കാവാലം റണ്ണർ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ

മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു /
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ ഉയർത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് ടീമുകളുടെ ജേഴ്സി വിതരണവും ബ്രീഫിങ്ങും നടക്കും. കൃത്യം

യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി… /
യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി…
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറിയ വള്ളംകളിയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകരിലെത്തിക്കാൻ മാഗ്നാവിഷൻ ടിവിയുടെ ടീമംഗങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. ഈ മത്സരത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കാൻ 9 ക്യാമറകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ജലമാമാങ്കവും കലാപരിപാടികളും കാണുവാൻ മാഗ്നാവിഷൻ ടിവിയുടെ ആപ്പ്ളിക്കേഷൻ ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുക. ആൻഡ്രോയിഡ്(google playstore), ആപ്പിൾ ഡിവൈസുകളിലും (Appstore), യപ്പ് ടിവിയിലും, www.magnavision.tv. എന്ന വെബ്സൈറ്റിലും, ഫേസ്ബുക് യുട്യൂബ് ചാനലുകളിലും തത്സമയം

click on malayalam character to switch languages