1 GBP = 103.02
breaking news

ജയലളിതയുടെ സ്വത്തവകാശികൾ ദീപയും ദീപക്കും

ജയലളിതയുടെ സ്വത്തവകാശികൾ ദീപയും ദീപക്കും

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മുഴുവൻ സ്വത്തുക്കളുടെയും നിയമപ്രകാരമുള്ള അവകാശികൾ രണ്ടാം തലമുറയിൽപെട്ട ജ്യേഷ്ഠെൻറ മക്കളായ ജെ. ദീപ, ജെ. ദീപക് എന്നിവരാണെന്ന് മദ്രാസ് ഹൈകോടതി. ഇവരുടെ സമ്മതമില്ലാതെ ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം ബംഗ്ലാവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2017 ആഗസ്റ്റിലാണ് വേദനിലം ‘അമ്മ സ്മാരക’മാക്കി മാറ്റുമെന്ന് അണ്ണാ ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മേയ് 22ന് സർക്കാർ ഒാർഡിനൻസും പാസാക്കി.

സ്വകാര്യ സ്വത്ത് കൈക്കലാക്കാനും പൊതുസ്വത്ത് ഉപയോഗിക്കുന്ന സർക്കാറിെൻറ രീതികളോടും ജസ്റ്റിസുമാരായ എൻ.കൃപാകരൻ, അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എതിർപ്പ് പ്രകടിപ്പിച്ചു.
 
ജയലളിതയുടെ യഥാർഥ സ്വത്തവകാശികൾ തങ്ങളാണെന്ന് പറഞ്ഞ് ജ്യേഷ്ഠൻ പരേതനായ ജയകുമാറിെൻറ മക്കളായ ദീപയും ദീപക്കും ൈഹകോടതിയെ സമീപിക്കുകയായിരുന്നു. വേദനിലയം വിട്ടുകിട്ടുന്നതിന് കോടികൾ നഷ്ടപരിഹാരമായി നൽകാമെന്ന തമിഴ്നാട് സർക്കാറിെൻറ നിലപാടിനെയും കോടതി വിമർശിച്ചു. ഇൗ ഫണ്ട് കുടിവെള്ളവിതരണം  പോലുള്ള ജനോപകാര പദ്ധതികൾക്കായി വിനിയോഗിക്കുകയാണ് വേണ്ടതെന്നും കോടതി സർക്കാറിനെ ഒാർമിപ്പിച്ചു. മരിച്ച മുഖ്യമന്ത്രിമാരുടെ വസതികൾ സ്മാരകങ്ങളാക്കാൻ സർക്കാറുകൾ തീരുമാനമെടുക്കുന്നത് തുടർക്കഥയാവുമെന്നും കോടതി പറഞ്ഞു. ജനക്ഷേമത്തിന് പ്രാമുഖ്യം നൽകുന്നതാണ് നേതാവിനോടുള്ള ആദരവ് പ്രകടമാക്കാൻ ചെയ്യേണ്ടത്. ആവശ്യമെങ്കിൽ വേദനിലയത്തിെൻറ ഒരു ഭാഗം സ്മാരകമാക്കുന്നതും ബാക്കി ഭാഗം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കുന്നതും പരിഗണിക്കാവുന്നതാണ്.

അതേസമയം സ്വത്തുക്കളിൽ ചിലത് ഉപയോഗപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി  ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപവത്കരിക്കാനും ഇതുസംബന്ധിച്ച് എട്ടാഴ്ചക്കകം മറുപടി നൽകാനും കോടതി അവകാശികളോട് ആവശ്യപ്പെട്ടു. ദീപക്കിനും ദീപക്കും 24 മണിക്കൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്താനും ഇതിെൻറ ചെലവിനായി ജയലളിതയുടെ ഏതെങ്കിലും സ്വത്തുക്കളിലൊന്ന് വിറ്റ് ബാങ്കിൽ നിക്ഷേപിച്ച് പലിശ പണം സുരക്ഷ ചെലവിനായി കൈമാറാനും കോടതി ഉത്തരവിട്ടു. 24,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദനിലയം ബംഗ്ലാവിന് മാത്രം നൂറുകോടിയിലധികം രൂപ മതിപ്പ് വില വരും. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more