1 GBP = 104.05

ദളിത് യുവതിയെ ഭർത്താവ് ജനമദ്ധ്യത്തിൽ ചുട്ടുകൊന്നു

ദളിത് യുവതിയെ ഭർത്താവ് ജനമദ്ധ്യത്തിൽ ചുട്ടുകൊന്നു

തൃശൂർ: നടുറോഡിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വിരാജുവിന്റെ ഭാര്യയും മോനൊടി കണ്ണോളി ജനാർദ്ദനന്റെ മകളുമായ ഗീതു( 26)വാണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിരാജുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിരാജവുവിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം നടന്നത്. മോനൊടിയിലെ വീട്ടിലായിരുന്ന ഗീതു ചെങ്ങാലൂരിലെ കുടുംബശ്രീ യൂണിറ്റിന്റെ യോഗത്തിൽ പങ്കെടുക്കാൻ പിതാവിനൊപ്പം എത്തിയതായിരുന്നു. യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന ഗീതുവിനെ കാത്ത് വീടിന് മുന്നിൽ നിൽക്കുകയായിരുന്നു വിരാജു. ഗീതു വീടിന് മുന്നിലെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ഗീതുവിന്റെ ശരീരത്തിൽ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. കണ്ടുനിന്ന നാട്ടുകാരാരും തന്നെ ഗീതുവിനെ രക്ഷിക്കാൻ ശ്രമിച്ചതുമില്ല. ഗുരുതര പൊള്ളലേറ്റ ഗീതുവിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിരാജുവും ഗീതുവും സംയുക്തമായി വിവാഹ മോചനത്തിനായി കോടതിയിൽ ഹർജി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more