1 GBP = 103.95

കാനറികൾക്ക് കണ്ണീർ മടക്കം; ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ വീഴ്ത്തി സെമി ഫൈനലിൽ

കാനറികൾക്ക് കണ്ണീർ മടക്കം; ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ വീഴ്ത്തി സെമി ഫൈനലിൽ

ദോഹ: ആറാം കിരീട സ്വപ്നവുമായി ഖത്തറിലെത്തിയ കാനറികൾക്ക് കണ്ണീർ മടക്കം. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തി ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

ക്രൊയേഷ്യൻ നിരയിൽ കിക്കെടുത്ത നിക്കാളോ വ്ലാസിച്ച്, ലോവ്റോ മാജെർ, ലൂക്ക മോഡ്രിച്ച്, ഓർസിച്ച് എന്നിവരെല്ലാം പന്ത് വലയിലെത്തിച്ചു. ബ്രസീൽ താരം റോഡ്രിഗോ സിൽവയുടെ ഷോട്ട് ഗോളി ലിവാകോവിച്ച് തട്ടിയകറ്റിയപ്പോൾ, മാർക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കാസെമിറോ, പെഡ്രോ എന്നിവർ മാത്രമാണ് ഷോട്ട് വലയിലെത്തിച്ചത്. 

തുടർച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്. അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ മത്സരത്തിലെ വിജയികളുമായാണ് സെമി ഫൈനലിൽ ക്രൊയേഷ്യ ഏറ്റുമുട്ടുക. നേരത്തെ, അധികസമയത്തിന്‍റെ ഇൻജുറി ടൈമിൽ സൂപ്പർതാരം നെയ്മർ നേടിയ ഗോളിലൂടെ ബ്രസിലാണ് ആദ്യം മുന്നിലെത്തിയത്. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ബ്രസീൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലൂകാസ് പെക്വറ്റ നൽകിയ പാസ് നെയ്മർ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചു. ഇതോടെ ഗോൾനേട്ടത്തിൽ നെയ്മർ ഇതിഹാസ താരം പെലെക്കൊപ്പമെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more