1 GBP = 103.95

കുറ്റകൃത്യങ്ങളിൽ കേരളം നാലാമത്

കുറ്റകൃത്യങ്ങളിൽ കേരളം നാലാമത്

ന്യൂഡൽഹി: 2016ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ രാജ്യത്ത് നാലാം സ്ഥാനം കേരളത്തിന്. ദേശീയ ക്രൈം റെേക്കാർഡ്സ് ബ്യൂറോയുടെ 2016ലെ റിപ്പോർട്ട് പ്രകാരമാണിത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിൽ ദേശീയ ശരാശരിയേക്കാൾ മുൻപന്തിയിലാണ് കേരളം (727.6). ദേശീയ ശരാശരി 233.6 മാത്രമാണ്. കേരളത്തിനു മുന്നിൽ രാജ്യതലസ്ഥാനമായ ഡൽഹിമാത്രം.
െഎ.പി.സി നിയമത്തിൽെപടാത്ത അബ്കാരി, ചൂതാട്ടം, മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങിയ കേസുകൾ ഉൾപെടുന്ന സ്പെഷൽ ആൻഡ് ലോക്കൽ നിയമ(എസ്.എൽ.എൽ)പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ കേരളമാണ് ഒന്നാമത്. 24.1 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തും തമിഴ്നാടുമാണ് പിന്നിൽ. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലും ഹിംസാത്മകമായ കുറ്റകൃത്യങ്ങളിലും തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യം, വ്യക്തിവിരോധം, വസ്തു തർക്കം, അവിശുദ്ധ ബന്ധം, പ്രണയം എന്നിവ മൂലമുള്ള കൊലപാതകങ്ങളിലും കേരളം 13ാം സ്ഥാനത്താണ്.’

എന്നാൽ, സ്ത്രീധനം മൂലമുള്ള കൊലപാതകം ഇതേ വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 2015ൽ 696 ആയിരുന്നുവെങ്കിൽ 2016 ൽ 810 ആയി ഉയർന്നു. ആദിവാസികൾക്കെതിരെ 2015ൽ 165 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2016ൽ 182 ആയി ഉയർന്നു. അതേസമയം, 2016ൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ 9.5 ശതമാനവും നടന്നത് ഉത്തർപ്രദേശിലായിരുന്നു. ബലാത്സംഗ കേസുകളിൽ ദേശീയ തലത്തിൽ 12.4 ശതമാനമാണ് വർധനവ്. മധ്യപ്രദേശും ഉത്തർപ്രദേശുമാണ് മുന്നിൽ. പട്ടികജാതി/വർഗങ്ങൾക്കെതിരായ അക്രമത്തിൽ ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവ മുമ്പിലാണ്. സൈബർ കുറ്റകൃത്യവും വർധിച്ചു. ശിക്ഷ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിൽ 19 മെട്രോ നഗരങ്ങളിൽ ഡൽഹിയാണ് മുന്നിൽ. ബംഗളൂരുവും മുംബൈയും പിന്നിലുണ്ട്. െഎ.പി.സി വകുപ്പുകളിൽ ഉൾപെടാത്ത എസ്.എസ്.എൽ കുറ്റകൃത്യങ്ങളിൽ ചെന്നൈക്ക് തൊട്ടുപിന്നിൽ കൊച്ചിയുണ്ട്.

രാജ്യദ്രോഹ കുറ്റങ്ങളിൽ 35 കേസാണ് 2016ൽ എടുത്തത്. ഇതിൽ 12 എണ്ണം ഹരിയാനയിലും ആറെണ്ണം യു.പിയിലും. 60 കസ്റ്റഡി മരണങ്ങളാണ് ഇൗ കാലത്ത് ഉണ്ടായത്, 12 ഉം മഹാരാഷ്ട്രയിൽ. ഏറ്റവും കൂടുതൽ കള്ളനോട്ട് പിടിച്ചെടുത്തത് ഡൽഹിയിൽനിന്നായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more