1 GBP = 103.12

കൊറോണ വൈറസും പനിയും പടരുന്നതോടെ ശൈത്യകാലം അപകടകരമെന്ന് ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി ജെന്നി ഹാരിസ്

കൊറോണ വൈറസും പനിയും പടരുന്നതോടെ ശൈത്യകാലം അപകടകരമെന്ന് ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി ജെന്നി ഹാരിസ്

ലണ്ടൻ: കൊറോണ വൈറസും പനിയും പടരുന്നതോടെ ശൈത്യകാലം കൂടുതൽ അപകടകരമെന്ന് ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി ജെന്നി ഹാരിസ് പറഞ്ഞു. രണ്ട് വൈറസുകളുമായും ആളുകൾക്ക്ഗുരുതരമായ അപകടസാധ്യതയുണ്ടെന്നും കൂടുതൽ മരണങ്ങൾ വരെ സംഭവിക്കാമെന്നും അവർ പറഞ്ഞു.

ഇത് കൂടുതൽ അനിശ്ചിതത്വമുള്ള വർഷമാണ്, വാക്സിൻ എടുക്കുക എന്നതാണ് ഏക പോംവഴിയെന്നും ഇതിനായി കൂടുതൽ മുൻഗണന നൽകണമെന്നും അവർ ചൂണ്ടിക്കാട്ടി. യുകെയിലെ 40 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ വർഷം ഒരു ഫ്ലൂ ജബ് നൽകുന്നുണ്ട്. ആദ്യമായി 16 വയസ്സുവരെയുള്ള എല്ലാ സെക്കൻഡറി സ്കൂൾ കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഈ ശരത്കാലത്തും ശൈത്യകാലത്തും 50 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രശ്നങ്ങളുള്ള ചെറുപ്പക്കാർക്കും കോവിഡ് ബൂസ്റ്റർ ജാബും നൽകുന്നുണ്ട്.

“ഗണ്യമായ അളവിൽ കോവിഡ് വ്യാപനവും പനിയും ഉണ്ടാകുന്ന ആദ്യ സീസണായിരിക്കാം ഇത്. ആളുകളുടെ പെരുമാറ്റം മാറി, കൂടുതൽ കൂടിച്ചേരുന്നു, ശൈത്യകാല കാലാവസ്ഥ വരുന്നു, എല്ലാവരും അടഞ്ഞ ഇടങ്ങളിലേക്ക് പോകുന്നു. പകർച്ചവ്യാധി സമയത്ത് സാമൂഹിക അകലവും മറ്റ് നടപടികളും കാരണം പൊതുജനങ്ങൾക്ക് സാധാരണഗതിയിൽ പനി ബാധിച്ചിട്ടില്ല, അതിനാൽ ആളുകൾക്ക് ഫ്ലൂ പകരാൻ കൂടുതൽ സാധ്യതയുണ്ട്” ഇംഗ്ലണ്ടിലെ മുൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ കൂടിയായ ഡോ. ഹാരിസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ ഓരോ ശൈത്യകാലത്തും ഫ്ലൂ ശരാശരി 11,000 പേരെ കൊല്ലുന്നു, 2017-18 ലെ അവസാന മോശം ഫ്ലൂ ശൈത്യകാലത്ത് മരണസംഖ്യ ഇരട്ടിയിലധികം ആയിരുന്നു. ഏറ്റവുമുയർന്ന സമയത്ത് പ്രതിദിനം 300 ലധികമാണ് മരണനിരക്ക്. രണ്ട് വൈറസുകളും ബാധിച്ചവർ കോവിഡ് ഉള്ള ഒരാളെക്കാൾ ഇരട്ടിയിലധികം മരണ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more