1 GBP = 103.85

വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

 

കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍. കേസില്‍ അഞ്ചാം പ്രതിയായ ക്രിസ്പിനെ അന്യായ തടങ്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ സിഐക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. നാളെ ക്രിസ്പിനെ കോടതിയില്‍ ഹാജരാക്കും.

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആലുവ പൊലീസ് ക്ലബ്ലില്‍ ക്രിസ്പിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ നിന്ന് ക്രിസ്പിന്‍ സാമിനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് സിഐയെ കേസില്‍ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. സിഐയെ പ്രതി ചേര്‍ക്കാമെന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയത്.

കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അന്യായമായി തടങ്കലില്‍ വെക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക എന്നീ കുറ്റങ്ങളെ സിഐയ്‌ക്കെതിരെ നിലനില്‍ക്കൂ എന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ക്രിസ്പിന്‍ സാമിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

ഇതിനോടകം വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക് ഉള്‍പ്പെടെ നാല് പൊലീസുകാരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിമരണത്തെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. നാലുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more