1 GBP = 103.87

വീടിന്റെ പിറകില്‍ നിന്നും കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തു; ഗുജറാത്തില്‍ അമ്മയും മകളും അറസ്റ്റില്‍

വീടിന്റെ പിറകില്‍ നിന്നും കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തു; ഗുജറാത്തില്‍ അമ്മയും മകളും അറസ്റ്റില്‍

അഹമ്മദാബാദ്: വീടിന്റെ പിറകില്‍ നിന്നും കുട്ടിയുടെ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ അമ്മയേയും മകളേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നിന്നും പത്തുകുട്ടികളെ കാണാതായ കേസുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

റഷീദ പട്ടേല്‍ മകള്‍ മോഷിനാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബരൂച്ചാ ജില്ലയിലെ അങ്ക്‌ലേശ്വറിലാണ് റഷീദയുടെ വീട്. ഇവരുടെ വീടിന്റെ പിറകില്‍ നിന്നുമാണ് ഒരു ആണ്‍കുട്ടിയുടെ അസ്ഥികൂടം പൊലീസ് കണ്ടെത്തിയത്.

2016 മാര്‍ച്ചില്‍ കാണാതായ വിക്കി ദേവിപുജക് എന്ന കുട്ടിയുടെ അസ്ഥികൂടമാണ് പൊലീസ് റഷീദയുടെ വീടിന്റെ പിറകില്‍ നിന്നും കണ്ടെടുത്തത്. കുട്ടിയുടെ അസ്ഥികൂടങ്ങള്‍ മരണ കാരണം കണ്ടെത്താനായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. എന്നാല്‍ കുട്ടി വിഷം കഴിച്ചാണ് മരിച്ചതെന്നാണ് റഷീദ പൊലീസിന് നല്‍കിയ മൊഴി.

2017 ലും ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് റഷീദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഹിത് പവാന്‍ എന്ന കുട്ടിയ തട്ടിക്കൊണ്ടു പോയ കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റഷീദയുടെ മകന്‍ മരിച്ചു പോയിരുന്നു. ഒരു മകന്‍ വേണം എന്ന ആഗ്രഹം കൊണ്ടാണ് യുവതി ഇത്തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതെന്നാണ് പൊലീസ് പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more