1 GBP = 103.70
breaking news

ചെന്നൈക്ക് നാലാംകിരീടം

ചെന്നൈക്ക് നാലാംകിരീടം

ദുബൈ: അറേബ്യൻ മണ്ണിൽ നിന്നും കഴിഞ്ഞ സീസണിൽ എട്ടാമതായി അപമാനിതരായി മടങ്ങിയ ധോണിയും കൂട്ടരും ഇക്കുറി ചെന്നൈയുടെ അഭിമാനം ബുർജ് ഖലീഫയോളം ഉയർത്തി. മഞ്ഞപുതച്ചുനിന്ന ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തെ സാക്ഷിയാക്കി ധോണിയും സംഘവും നാലാം കിരീടം നെഞ്ചോടടക്കി. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 192 റൺസ് പിന്തുടർന്നിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം ഒൻപതുവിക്കറ്റിന് 165 റൺസിൽ അവസാനിക്കുകയായിരുന്നു.

സ്വപ്നതുല്യമായി ചേസിങ് തുടങ്ങിയ കൊൽക്കത്ത പിന്നീട് അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 91 റൺസിലെത്തിയ കൊൽക്കത്ത വിജയം മണത്തെങ്കിലും പെട്ടെന്ന് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. അനായാസം പിടിക്കാമായിരുന്ന ക്യാച്ച് വിക്കറ്റിനുപി ന്നിൽ ധോണി കൈവിട്ടതിൽ പിന്നെ തകർത്തടിച്ച വെങ്കിടേഷ് അയ്യർ 32 പന്തിൽ നിന്നും 50 റൺസുമായി കൊൽക്കത്തയെ ഒരുവേള കിരീടം കിനാവ് കാണിച്ചു. 43പന്തിൽ 51 റൺസെടുത്ത ശുഭ്മാൻ ഗിൽ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും പിന്നീടെത്തിയവരെല്ലാം അേമ്പ നിരാശപ്പെടുത്തി. നിതിഷ് റാണ (0), സുനിൽ നരൈൻ (2), ഇയാൻ മോർഗൻ (4), ദിനേശ് കാർത്തിക് (9), ഷാക്കിബ് അൽ ഹസൻ (0), രാഹുൽ ത്രിപാതി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.വാലറ്റത്ത് ലോക്കി ഫെർഗൂസണും (11 പന്തിൽ 18), ശിവം മാവിയും (13 പന്തിൽ 20) നടത്തിയ കൂറ്റനടികളാണ് കൊൽക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത്.

ടോസ് നേടി തങ്ങളെ ബാറ്റിങ്ങിനയച്ച കൊൽക്കത്ത നായകൻ ഇയാൻ മോർഗന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചാണ് ചെന്നൈ തുടങ്ങിയത്.  ഉജ്ജ്വലഫോമിലുളള റിഥുരാജ് ഗെയ്ക്വാദും ഫാഫ് ഡുെപ്ലസിസും ഗംഭീരമായാണ് തുടങ്ങിയത്. മോശം പന്തുകളെ തെരഞ്ഞെടുത്ത് പ്രഹരിച്ചു തുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റിൽ 61 റൺസ് ചേർത്തു. 27 പന്തിൽ 32 റൺസെടുത്ത റിഥുരാജ് 635 റൺസുമായി ടൂർണമെന്‍റ് ടോപ്സ്കോററായാണ് കളം വിട്ടത്. മറുവശത്ത് ഉറച്ചുനിന്ന കളിച്ച ഡുെപ്ലസിക്ക് (59 പന്തിൽ 86) കൂട്ടായി റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈ സ്കോർ ബോർഡ് കുതിച്ചുപാഞ്ഞു. 15 പന്തിൽ 31 റൺസുമായി അടിച്ചുതകർത്ത റോബിൻ ഉത്തപ്പ സുനിൽ നരൈന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

ഉത്തപ്പക്ക് ശേഷം ക്രീസിലെത്തിയ മുഈൻ അലി തന്‍റെ ദൗത്യം വൃത്തിയായി ചെയ്തു. മൂന്നുസിക്സറുകളും രണ്ട് ബൗണ്ടറിയുമടക്കം 20 പന്തിൽ 37 റൺസെടുത്ത അലിയാണ് അവസാന ഓവറുകളിൽ ചെന്നൈയുടെ സ്കോർനിരക്കിന് വേഗത നൽകിയത്. ഒരു വേള സെഞ്ച്വറിയിലേക്കും ടൂർണമെന്‍റ് ടോപ് സ്കോററിലേക്കുമെത്ത് തോന്നിച്ചെങ്കിലും ശിവം മാവി എറിഞ്ഞ അവസാന ഓവറിൽ ഡുെപ്ലസിക്ക് ആഞ്ഞടിക്കാൻ കഴിയാത്തത് വിനയായി. 633 റൺസുമായി ടൂർണമെന്‍റ് ടോപ്സ്കോറർ പദവിക്ക് രണ്ടുറൺസകലെ ഡുെപ്ലസി പുറത്താകുകയായിരുന്നു.

കൊൽക്കത്തക്കായി പന്തെടുത്തവരിൽ നാലോവറിൽ 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത സുനിൽ നരൈനാണ് മികച്ചുനിന്നത്. ലോക്കി ഫെർഗൂസൺ നാലോവറിൽ 56ഉം വരുൺ ചക്രവർത്തി 38ഉം വഴങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more