1 GBP = 103.12

കുട്ടികളുടെ സുരക്ഷിതത്വവും സോഷ്യല്‍ വര്‍ക്കറുടെ നിയമപരമായ ഉത്തരവാദിത്വവും

കുട്ടികളുടെ സുരക്ഷിതത്വവും സോഷ്യല്‍ വര്‍ക്കറുടെ നിയമപരമായ ഉത്തരവാദിത്വവും

കുട്ടികളുടെ സുരക്ഷിതത്വവും സോഷ്യല്‍ വര്‍ക്കറുടെ നിയമപരമായ ഉത്തരവാദിത്വവും, ബൈജു തിട്ടാല എഴുതുന്ന ലേഖനം; യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസിൽ സോളിസിറ്ററായ അദ്ദേഹം കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ കൂടി ആണ്.

സാധാരണഗതിയില്‍ ഒരു കുട്ടിയുടെ കാര്യത്തില്‍ സോഷ്യല്‍ സര്‍വീസ് കുട്ടിയുടെ ജീവിതത്തില്‍, സുരക്ഷിതത്വത്തില്‍ ആശങ്ക ഉണ്ടാകാനുള്ള സാഹചര്യം പലവിധത്തിലാണ്,  അതായത് ഒന്നുകില്‍ സോഷ്യല്‍ സര്‍വീസിനെ സ്‌കൂള്‍ അധ്യാപകര്‍, GP, നഴ്‌സ് തുടങ്ങി പലതരത്തിലും ആളുകള്‍ രഹസ്യമായി കുട്ടിയുടെ ആരോഗ്യ അവസ്ഥയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അപകട സൂചന സോഷ്യല്‍ സര്‍വീസ്സിനെ  അറിയിക്കുകയും കുട്ടിയുടെ സുരക്ഷിതത്വം അപകടത്തിലാണെന്നു തോന്നിയാല്‍ പോലീസിന്റെ സഹായത്തോടെയോ, കോടതിയുടെ സഹായത്തോടെയോ അടിയന്തിരമായി കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കും.  എങ്കിലും അത്തരത്തില്‍ നടപടിയെടുക്കുമ്പോള്‍ തന്നെ ലോക്കല്‍ അതോറിറ്റി നിര്‍ബന്ധമായും ഇതുസംബന്ധിച്ച വ്യക്തമായും കൃത്യമായും അന്വേഷണം നടത്തിയിരിക്കണം.

ലോക്കല്‍ അതോറിറ്റിക്ക് ഇത്തരത്തില്‍ ഒരു കുട്ടിയുടെ കാര്യത്തില്‍ ആരെങ്കിലും ആശങ്ക അറിയിച്ചുകൊണ്ട് രഹസ്യമായോ പരസ്യമായോ പരാതി നല്‍കിയാല്‍ ലോക്കല്‍ അതോറിറ്റി ഒരു ദിവസത്തിനകം പ്രസ്തുത പരാതിയില്‍ തങ്ങളുടെ നടപടി എടുക്കണം. ചില സാഹചര്യങ്ങളില്‍ ലോക്കല്‍ അതോറിറ്റി പരാതി ഗൗരവം അല്ലെന്നു കണ്ക്കിലെടുത്ത് നടപടികള്‍ എടുക്കാതിരിക്കാം.  എങ്കില്‍ തന്നെയും 7 ദിവസത്തിനകം പ്രസ്തുത പരാതിയുടെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തണം.  ഇത്തരം അന്വേഷണം നടക്കുമ്പോള്‍ കുട്ടിയും മാതാപിതാക്കളും,  അയല്‍വാസികളുമായും, കുട്ടിയുമായും, ലോക്കല്‍ അതോറിറ്റിയുടെ സ്റ്റാഫുകളുമായോ, മറ്റ് ഏജന്‍സികളുമായോ ബന്ധപ്പെടുകയും മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തിരുമാനം എടുക്കവാൻ അതികാരം ഉണ്ട്.

ഈ അന്വേഷണത്തിന്റെ അവസാനം ലോക്കല്‍ അതോറിറ്റിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചാണ് അടുത്ത നടപടികള്‍ ആരംഭിക്കുക.

ലോക്കല്‍ അതോറിറ്റി കണ്ടെത്തിയത് കുട്ടിക്ക് യാതൊരുവിധ അപകട സാധ്യതകളും ഇല്ല എന്നാണെങ്കില്‍, ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കാം.  മറിച്ച് കുട്ടിയുടെ ജീവിതത്തിന് അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയാല്‍ അത് മറ്റൊരു അന്വേഷണത്തിലേക്ക് നീങ്ങും.  ഇത്തരത്തിലുള്ള അന്വേഷണം കുട്ടിക്ക് സംരക്ഷണം ഉടന്‍ നല്‍കണമോ എന്ന വസ്തുത മനസ്സിലാക്കാനാണ്.  ഇത്തരം അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ കുട്ടിയുമായി സംസാരിക്കാനുള്ള അവസരം ലോക്കൽ അതോരിടിക്ന ല്‍കാതിരുന്നാല്‍ ഒരുപക്ഷേ ഇത് കോടതിയുടെ ഇടപെടലിന് വഴിവെക്കാന്‍ സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള അന്വേഷണം കോടതി ഉത്തരവിടാന്‍ സാധ്യതയുള്ള മറ്റൊരു സാഹചര്യം, കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തി കുട്ടിയുടെ ആരോഗ്യത്തിനോ ജീവനോ അപകടമുള്ളതായി കോടതിയില്‍ പറയുകയും ഇത്തരം സാഹചര്യങ്ങളില്‍ കോടതി ലോക്കല്‍ അതോറിറ്റിക്ക് കുട്ടിയുടെ ജീവിതത്തിലെ അപകടസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടാം.  ഇത്തരത്തില്‍ പ്രസ്തുത അന്വേഷണത്തിന് മാനേജര്റേ  നിയമിക്കുകയും സാധാരണ ഗതിയില്‍ 8 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്പ്പിക്കണം .

ചില സാഹചര്യങ്ങളില്‍ പോലീസിന് കുട്ടിയെ കോടതിയുടെ ഉത്തരവില്ലാതെ സംരക്ഷണത്തിനായി ഏറ്റെടുക്കാവുന്നതാണ്.  എങ്കില്‍ത്തന്നെയും 72 മണിക്കൂര്‍ മാത്രമേ സംരക്ഷണത്തിനായി കസ്റ്റഡിയില്‍ വെക്കാന്‍ പാടുള്ളൂ.  കുട്ടിയെ കസ്റ്റഡിയില്‍ എടുക്കണമെങ്കില്‍ ഒരു പോലീസ് ഓഫീസര്‍ക്ക് കുട്ടിക്ക് അപടകം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വിശ്വസിക്കാന്‍ തക്ക കാരണം ഉണ്ടാകണം.  ഇത്തരത്തില്‍ പോലീസ് സംരക്ഷണത്തില്‍ എടുക്കുന്ന കാര്യം ലോക്കല്‍ അതോറിറ്റി എത്രയും സാധ്യമായ അവസരത്തില്‍ അറിയിച്ചിരിക്കണം.  കുട്ടിയുമായി സംസാരിച്ച് കുട്ടിയുടെ താല്‍പര്യവും ആഗ്രഹവും മനസ്സിലാക്കി വേണ്ട നടപടി സ്വീകരിക്കുക.  കുട്ടിക്ക് അഭികാമ്യമായ താമസം ഉണ്ടാക്കുക, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുക.  മാത്രമല്ല, കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും കുട്ടിയുടെ സംരക്ഷണത്തിനായി  പോലീസിന്റെ അനന്തര നടപടിയും മാര്‍ഗവും മേല്പറഞ്ഞ ആളുകളെ  അറിയിക്കുക എന്നതും പോലീസെഇന്റെ ഉത്ടരവതിട്തം  ആണ്.

ഇത്തരം സാഹചര്യങ്ങളില്‍ സാധാരണഗതിയില്‍ ലോക്കല്‍ അതോറിറ്റി അടിയന്തിരമായി കുട്ടിയുടെ സംരക്ഷണത്തിനായി അടിയന്തിര സംരക്ഷണ ഉത്തരവിന് (Emergency Protection Order) അപേക്ഷവെക്കാനാണ് സാധ്യത.  കാരണം ഇത്തരം ഓര്‍ഡര്‍ ലോക്കല്‍ അതോറിറ്റിക്ക് അടിയന്തിരമായി കുട്ടിയുടെ രക്ഷാകര്‍ത്തൃ ഉത്തരവാദിത്വം നല്‍കുകയും അതുവഴി കുട്ടിയുടെ സംരക്ഷണത്തില്‍ നേരിട്ടിടപെടാനും കഴിയും.  ചില സാഹചര്യങ്ങളില്‍ ഇത്തരം അപേക്ഷ പരിഗണിക്കുമ്പോള്‍ മാതാപിതാക്കളെ ഒഴിവാക്കാറുണ്ട്.

ഇത്തരത്തില്‍ അടിയന്തിര ഉത്തരവുകള്‍ ഇടാന്‍ സാധ്യതയുള്ളത് രണ്ട് കാരണങ്ങളണ്.

കുട്ടിയുടെ മാനസിക/ശരിരിക ആരോഗ്യതിനോ, ജീവനോ അപകടത്തില്‍ ആണെന്നു  ലോക്കല് അതോറിറ്റി കോടതിയെ ബോധ്യപ്പെടുത്തതുകയും, കോടതിയുടെ പരിഗണനയില്‍, ഈ പ്രശ്‌നം അതീവ ഗുരുതരമാണെന്നും കണ്ടെത്തിയാല്‍ കുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഉത്തരവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

 

Disclaimer

Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more