ലണ്ടൻ: വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബ്രെക്സിറ്റ് ചർച്ചകൾ പെട്ടെന്ന് പിന്നോട്ട് നീങ്ങുന്നതായി ബ്രിട്ടൻ. പ്രകോപിതരായ ഫ്രഞ്ച് ലോബി യൂറോപ്യൻ യൂണിയനോട് വൈകി ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അവസാന നിമിഷങ്ങളിൽ പുതിയ നിബന്ധനകളുമായി മുന്നോട്ട് വരികയാണെന്ന് യുകെ ആക്ഷേപമുന്നയിച്ചു.
യൂറോപ്യൻ യൂണിയൻ നിലപാട് പതിനൊന്നാം മണിക്കൂർ കഠിനമാക്കുന്നത് നീണ്ടുനിന്ന ചർച്ചകളെ അസ്ഥിരമാക്കിയതായി പറയപ്പെടുന്നു,
പരിവർത്തന കാലയളവിനുശേഷം ആഭ്യന്തര സബ്സിഡികൾക്കായി ആഭ്യന്തര റെഗുലേറ്ററുടെ പങ്ക് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കൂടുതൽ നിബന്ധനകൾ മുന്നോട്ട് വയ്ക്കുകയാണെന്ന് യുകെ വൃത്തങ്ങൾ അറിയിച്ചു. മുൻ ധാരണകളിൽ നിന്ന് വിഭിന്നമായ നിലപാടുകൾ ഫ്രഞ്ച് ലോബിയുടെ ശക്തമായ ഇടപെടലുകൾ മൂലമാണെന്നും അധികൃതർ കുറ്റപ്പെടുത്തി.
പതിനൊന്നാം മണിക്കൂറിൽ യൂറോപ്യൻ യൂണിയൻ ചർച്ചയിലേക്ക് പുതിയ ഘടകങ്ങൾ കൊണ്ടുവരുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ ഒരു വഴിത്തിരിവ് ഇപ്പോഴും സാധ്യമാണ്, പക്ഷേ ആ പ്രതീക്ഷ കുറയുകയാണെന്ന് യുകെ സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇയു ഉദ്യോഗസ്ഥരോടും നയതന്ത്രജ്ഞരോടും പങ്കു വയ്ക്കാൻ മൈക്കൽ ബർനിയർ വെള്ളിയാഴ്ച ബ്രസൽസിലേക്ക് മടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച, ബ്രസൽസിലെ ഫ്രാൻസിന്റെ അംബാസഡർ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ 11 പ്രതിനിധികൾക്കൊപ്പം ചർച്ചയിൽ ബാർനിയർ ഇയു നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചർച്ചയിൽ ഇയു നെഗോഷ്യേറ്റർ മൈക്കിൽ ബർണിയർക്കായി നീക്കിവച്ചിട്ടുള്ള ചില ചുവപ്പ് നാടകൾ മറികടക്കാൻ ശ്രമിക്കുന്നതായി യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ വ്യാഴാഴ്ച കുറ്റപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു ചർച്ചകളിൽ പുരോഗതിയുണ്ടാകാത്തത്.
ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് രാജ്യത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം സന്ദർശിച്ച ശേഷം മത്സ്യബന്ധന മേഖലകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ്. ഫ്രാൻസും ബ്രിട്ടനും പ്രധാനമായും തർക്കം നിലനിൽക്കുന്നതും ഈയൊരു കാര്യത്തിലാണ്. ബ്രെക്സിറ്റ് ചർച്ചകൾ നിർണ്ണായക ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ഒരു കരാർ സാധ്യമാക്കാമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്.
click on malayalam character to switch languages