- ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന് മധുരമോ, കയ്പോ?
- Mar 25, 2019
ഡൊമിനിക് മാത്യൂ
അണിയറയില്‍ ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന്റെ ബേകിംഗ് തകൃതിയ്യായി നടന്നു കൊണ്ടിരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പല ചേരുവകകൾ കൂടിയും കുറച്ചും പരീക്ഷിച്ചിട്ടും ബിസ്കറ്റിന് വിചാരിച്ചത്ര സ്വാദ് കിട്ടുന്നില്ല .പരീക്ഷിച്ചു, പരീക്ഷിച്ചു, കുക്കും മടുത്തു, ശുഭാപ്തി വിശ്വാസവും പോയി. എന്നാല്‍, ഇതു ഇനി വേണ്ട എന്ന് വച്ചിട്ട് പണി നിര്‍ത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നുമില്ല. നല്ല രുചിയുള്ള ബിസ്കറ്റ് എപ്പോള്‍ കൊണ്ടുവരും എന്ന് പ്രതീക്ഷിച് ഡൈനിങ്ങ് മുറിയില്‍ ഇരിക്കുന്നവരുടെയും ക്ഷമ കെട്ടു.
ഈ സാഹചര്യത്തില്‍ ബ്രെക്സിറ്റ് ന്റെ നാള് വഴികളിലുടെ ഒന്ന് സഞ്ചരിക്കുന്നത് അനുചിതം എന്ന് കരുതുന്നു. നാടിനെ ബ്രെക്സിറ്റ് എന്ന ചിന്തയിലേക്ക് നയിച്ച സാഹചര്യം എന്താണ്. കുറെ നാളുകളായി ,ഒരു നല്ല വിഭാഗം ബ്രിട്ടീഷ്കാര്‍ക്ക്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുന്നത് കൊണ്ട്, പലതും കൈമോശം വന്നു കൊണ്ടിരിക്കുന്നു എന്ന വികാരം സക്തമായിരുന്നു.അതുകൊണ്ട് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരണം എന്ന് അവര്‍ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളിൽ സമ്മര്‍ദം ചെലുത്തിക്കൊണ്ടുമിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ശ്രീ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തില്‍ തിരഞ്ഞടുപ്പിനെ നേരിടുന്ന സാഹചര്യം ഉണ്ടായതു.
പാര്‍ട്ടി നേതാവായ ശ്രീ കാമാരോണ്‍ ഈ ജനവികാരം ശമിപ്പിക്കാൻ, തങ്ങളെ ജയിപ്പിച്ചു ലേബര്‍ പാര്‍ട്ടിയെ തള്ളി ,അധികാരത്തിൽ കൊണ്ടുവന്നാല്‍ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകണമോ വേണ്ടയോ എന്നകാര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു അനുകുല പ്രതികരണം എന്ന പോലെ ആ തെരഞ്ഞെടുപ്പില്‍ കൺസർവേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ വന്നു, ശ്രീ ഡേവിഡ് കാമറോൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ വേണ്ടി മാത്രം ശ്രീ കാമറോൺ ബ്രെക്സിറ്റ് എന്ന പേരില്‍ ഒരു ജനഹിത പരിശോധനക്ക് തയാറായി. ഈ ഹിത പരിശോധനയില്‍ ബ്രെക്സിറ്റ് നു മുന്‍ തൂക്കം കിട്ടുകയില്ലെന്നും റിസള്‍ട്ട് വരുമ്പോള്‍ ബ്രെക്സിറ്റ് തള്ളിപ്പോകുമെന്നും കൺസർവേറ്റിവ് പാർട്ടിയും ഡേവിഡ് കാമറോണും അന്ധമായി വിശ്വസിച്ചു. അതിനാല്‍ ബ്രെക്സിറ്റ് അനുകുല ജനവിധി വന്നാലും തന് പ്രധാന മന്ത്രി ആയി തുടരുമെന്നും പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ റിസള്‍ട്ട് വന്നപ്പോല് അപ്രതീഷിതമായി ബ്രക്സിറ്റ് പക്ഷം നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുന്നതാണ് കണ്ടത്.തന്ത്ര പ്രധാനമായ ഒരു ഹിത പരീക്ഷണത്തിന് മുതിരുമ്പോള്‍ വെറും 50% ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബ്രെക്സിറ്റ് നടപ്പാക്കും എന്നതിന് പകരം, അപകടം മുന്നില്‍ കണ്ടു 60 ഓ 70 ഓ ശതമാനം വോട്ട് ഉണ്ടെങ്കിലെ ബ്രെക്സിറ്റ് അനുവദിക്കൂ എന്ന് നേരത്തെ നിയമം പാസ്സാക്കേണ്ടിയിരുന്നു. കാരണം ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു തീരുമാനം ഒരു ചെറിയ ശതമാനത്തിന്റെ ഭൂരിപക്ഷത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നു.
ബ്രെക്സിറ്റിൽ അവിചാരിത തോല്‍വി നേരിട്ടപ്പോള്‍ സ്വയം വരുത്തിവച്ച അബദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടിട്ടു, ഒരു ഭീരുവിനെപ്പോലെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാഷ്ട്രീയ വനവാസത്തിനു ഒളിച്ചോടുന്നതാണ് നാം കണ്ടത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്തസ്സുള്ള ഒരു നേതാവ് കാണിക്കുന്ന ഒരു പ്രവര്‍ത്തിയായി ഇതിനെ കാണാനാവില്ല.
ബ്രക്സിറ്റ് ജനവിധിക്ക് മുന്നോടിയായി നടത്തിയ നാഷണൽ ഡിബേറ്റുകളിൽ ബ്രക്സിറ്റ് അനുകുലികള്‍ പൊതുജനങ്ങളിൽ അടിസ്ഥാന രഹിതമായ പല പൊള്ളത്തരങ്ങളും സാമ്പത്തിക ലാഭകണക്കുകളും ബ്രെക്സിറ്റ് കൊണ്ട് രാജ്യത്തിന് ഉണ്ടാകും എന്നാ ധാരണ പരത്തി.ഈ ധാരണ ഒരു നല്ല ജനവിഭാഗത്തെ ബ്രെക്സിറ്റ് അനുകുലമായി വോടുചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇതില്‍ പലതും വാസ്തവമല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ബ്രിട്ടന് സ്വപ്നം കണ്ടത് പോലെ ഒരു ബ്രെക്സിറ്റ് കിട്ടിയിരുന്നെങ്കിൽ ഗുണമുണ്ടായേനെ .എന്നാല്‍ അതല്ലല്ലോ ഇപ്പോള്‍ കാണുന്നത്.
ബ്രെക്സിറ്റിന്റെ രണഭൂമിയില്‍, നിന്ന് നയിക്കേണ്ട പട നായകന് ഒളിച്ചോടിയപ്പോൾ പിന്നെ മുന്‍നിരയിലുണ്ടായിരുന്ന പാവം, ശ്രീമതി തെരേസ മേയുടെ ചുമലില്‍ ചുമതല വന്നു പെട്ടു. ബ്രെക്സിറ്റ് അനുകുലി അല്ലാതിരുന്ന അവര്‍ ജനഹിതം മാനിച് ബ്രെക്സിറ്റ്നായി പടപൊരുതി, തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന അസുഖകരമായ കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ “No deal is better than bad deal” എന്ന് തുടരെ വീരവാദം മുഴക്കികൊണ്ടിരുന്നവര് തന്നെ, ഇപ്പോള്‍ ഒരു കാരണവശാലും നോ ഡീൽ വേണ്ടേ വേണ്ട എന്ന് പറഞ്ഞു കരയുന്നു.ബ്രിട്ടന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ, സ്വന്തമായ തീരുമാനങ്ങള്‍ നിരത്തി, യൂറോപ്യൻ യൂണിയനിൽ നിന്നും ബാക്സിറ്റ് നേടിയെടുക്കാം എന്നുകരുതിയവര്‍ ഇന്നു “ഇല്ലത്ത് നിന്ന് പുറപ്പെട്ടു,അമ്മത്ത് ഒട്ട് എത്തിയുമില്ല “ എന്ന അവസ്ഥയിലാണ്. അമിത ആവേശത്താല്‍ ഒരു വലിയ ദുരന്തത്തിലേക്ക് ചിന്താ ശൂന്യനായി നടന്നു കയറിയ അഭ്യാസിയെപ്പോലെ തലയൂരാന്‍ പാടുപെടുകയാണിപ്പോൾ. എങ്ങിനെ കളിച്ചാലും പരിക്ക് ഉറപ്പ്. പരിക്ക് എങ്ങിനെ കുറയ്ക്കാം എന്ന് മാത്രം ചിന്തിക്കേണ്ട അവസ്ഥ.
എന്തൊക്കെയാണ് ജനത്തെ ബ്രെക്സിറ്റിലേക്ക് നയിച്ച വികാരങ്ങള്‍? ബ്രിട്ടന്റെ പരമാധികാരങ്ങളില്‍ യൂറോപ്യൻ യൂണിയൻ കൈകടത്തുന്നു, ഇ.യു .രാജ്യങ്ങള്‍ തമ്മില്ലുള്ള ആളുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ ദുരുപയോഗത്താല്‍ നമുക്ക് വലിയ സാമ്പത്തിക നഷ്ടം, അടിസ്ഥാന സർവീസുകൾക്ക് താങ്ങാനാവാത്ത തിരക്ക്, മൂന്നാം രാജ്യങ്ങളില്‍ നിന്നും യൂറോപ്യൻ യൂണിയൻ വഴി വരുന്ന അനിയന്ത്രിത കുടിയേറ്റം, അതിന്റെ സാമ്പത്തിക ഭാരം, പല ,ഇ.യു നിയമങ്ങലോടുള്ള ബ്രിട്ടന്റെ എതിര്‍പ് . ഒറ്റയ്ക്ക് നിന്നാല്‍ രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകും,ഇങ്ങനെ പലതും.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ വാസ്തവം ഇല്ലാതില്ല. ബ്രിട്ടനെപ്പോലെയുള്ള ചെറിയ ഒരു രാജ്യത്തിന് അനിയന്ത്രിതമായ കുടിയേറ്റം, തത്ഫലമായി ഉണ്ടാകുന്ന സാമൂഹിക, സാമ്പത്തിക ബാധ്യതകൾ മുതലായവ താങ്ങാൻ ബുദ്ധിമുട്ട് വരും. ബ്രെക്സിറ്റ് എന്ന ആശയത്തിലേക്ക് നയിച്ച മറ്റു പല ഘടകങ്ങളും കുറെയെങ്കിലും അതിന്റെ ഉദ്ദേശശുദ്ധിയെ ന്യായീകരിക്കുന്നു.
പക്ഷേ ബ്രെക്സിറ്റ് നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോ അവയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചോ വേണ്ടത്ര യുക്തിസഹമായ ആലോചനകളോ ചിന്തകളോ ഇല്ലാതെ പൊള്ളയായ കണക്കുകൾ നിരത്തി, ജനങ്ങളെ വിശ്വസിപ്പിച്ച്, വോട്ട് ചെയ്യിച്ച് ഭൂരിപക്ഷം നേടിയെടുത്ത മേലാളന്മാർക്ക് പതിമൂന്നാം മണിക്കൂറിൽ മാത്രമാണ്, ബ്രെക്സിറ്റ് നടത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഇത് തികഞ്ഞ ബുദ്ധിശൂന്യത തന്നെ.
ബ്രിട്ടനെ നല്ലൊരു ഡീൽ നൽകി യൂറോപ്യൻ യൂണിയൻ യാത്രയാക്കിയാൽ, ഇത് നല്ലതെന്ന് കണ്ടു ഇതേ പാത പിന്തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാൻ വെമ്പുന്ന മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകും. അതുകൊണ്ട് തന്നെ ബ്രിട്ടന് മാത്രമായി നല്ലൊരു ഡീൽ നൽകാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകും എന്നത് കണ്ടു തന്നെയറിയണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബ്രെക്സിറ്റ് ഉണ്ടോ, നടക്കുമോ, അതോ മറ്റു സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു എന്നേക്കുമായി ബ്രെക്സിറ്റ് ഇല്ലാതാകുമോ എന്നതൊക്കെ പ്രവചിക്കാൻ അസാദ്ധ്യം. ബ്രെക്സിറ്റ് ബ്രിട്ടൻ പ്രതീക്ഷിച്ച രീതിയിൽ നടന്നാൽ, അതുകൊണ്ടു രാജ്യത്തിന് ഗുണമുണ്ടാകുമെന്ന് കരുതിയിരുന്ന ജനത്തിന്റെ ഒരു പ്രതിനിധിയാണ് ഞാനും. എന്നാൽ അത് യാഥാർഥ്യവുമായി വളരെ അകലെയാണെന്ന് സംശയം കൂറുന്നവരുടെ കൂടെയാണ് ഇപ്പോൾ എന്റെയും നില.
ഒന്ന് പറയാതെ വയ്യ, രാഷ്ട്രീയ പാർട്ടികളും ചില നേതാക്കന്മാരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബ്രെക്സിറ്റ് വരുത്തി വച്ചിട്ട്, ഇപ്പോൾ അബദ്ധം പറ്റിയെന്ന് തോന്നുന്ന ജനത്തിന്റെ ‘ബ്രെക്സിറ്റ് ജനഹിതം’ എന്ത് വിലകൊടുത്തും രാജ്യത്തിന് നഷ്ടം വന്നാലും നടത്തിയെടുക്കും എന്ന രാഷ്ട്രീയക്കാരുടെ ‘ജനവാത്സല്യം’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല………
Latest News:
ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
കാൻബെറ: ഇറാനുമായും ഫലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ...ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസ...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സ...'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അ...യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച . ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്
- ‘ബി എം കെ എ’ സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി തുടങ്ങിയവർ അതിഥികളായെത്തും അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസ്സിയേഷൻ’ ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ ‘അഡിസൺ സെൻറർ’ വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ,അത് സൗഹാർദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ‘ബി എം കെ എ’ ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
click on malayalam character to switch languages