മോസ്കോ: ഗ്രൂപ്പ് ഇയിലെ അവസാന മൽസരത്തിൽ അനായാസം സെർബിയയെ മറികടന്ന് ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിെൻറ ജയം. 36ാം മിനുട്ടിൽ പൗളിഞ്ഞോയും 68ാം മിനുട്ടിൽ സിൽവയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.
തുടക്കം മുതൽ തന്നെ അക്രമിച്ച് കളിക്കുകയായിരുന്നു ബ്രസീൽ. നിർണായക മൽസരമാണെന്നതിെൻറ സമർദമൊന്നും ബ്രസീലിനുണ്ടായില്ല. തനത് കളിയുമായി കാനറികൾ കളം നിറയുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. 36ാം മിനുട്ടിൽ ബ്രസീലിെൻറ ആക്രമണം ഫലം കണ്ടു. കുടീഞ്ഞോ നൽകിയ തകർപ്പൻ പാസിൽ നിന്നും പോളിഞ്ഞോ േഗാൾ കണ്ടെത്തി. 58ാം മിനുട്ടിൽ നെയ്മറെടുത്ത കോർണർ കിക്കിൽ നിന്ന് സിൽവ കൂടി ഗോൾ നേടിയതോടെ ബ്രസീൽ ഗോൾ നേട്ടം രണ്ടാക്കി.
പിന്നീട് മൂന്നാം ഗോളിനായി നിരവധി ആക്രമണങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നെയ്മറായിരുന്നു ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. മൈതാനത്ത് മനോഹര നീക്കങ്ങൾ താരം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.
നിർണായക മൽസരത്തിൽ കോസ്റ്റാറിക്കക്കെതിരെ സമനിലയുമായി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ. 31ാം മിനുട്ടിൽ ഡിസാമലിയിലുടെ സ്വിറ്റ്സർലൻഡാണ് ആദ്യം മുന്നിലെത്തിയത്. 56ാം മിനുട്ടിൽ വാട്സണിലുടെ കോസ്റ്റാറിക്ക സമനില പിടിച്ചു. ഇതോടെ ലീഡ് നേടാനുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കനത്തു.
88ാം മിനുട്ടിൽ സ്വിറ്റ്സർലൻഡ് ഇൗ പോരാട്ടത്തിൽ വിജയിച്ചു. ഡ്രമിക്കിെൻറ ഗോളിലുടെ സ്വിറ്റ്സർലൻഡ് മുന്നിലെത്തി. വിജയമുറപ്പിച്ച് മൽസരം തുടരുന്നതിനിടെ കഷ്ടകാലം സെൽഫ് ഗോളിെൻറ രൂപത്തിൽ സ്വിറ്റ്സർലൻഡിനെ പിടികൂടി. സോമറിെൻറ സെൽഫ് ഗോളിൽ കോസ്റ്റാറിക്ക സ്വിറ്റ്സർലൻഡിനൊപ്പമെത്തി. പിന്നീട് ഗോളുകളൊന്നും നേടാൻ ഇരു ടീമുകൾക്കുമായില്ല. ഇതോടെ മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിൻറുമായി ബ്രസീലിനൊപ്പം ഗ്രൂപ്പ് ഇയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ.
ഗോളി നവാസിെൻറ കൈകളിൽ വിശ്വാസമർപ്പിച്ചാണ് കോസ്റ്റാറിക്ക ഇന്ന് മൽസരത്തിനിറങ്ങിയത്. എന്നാൽ, ബ്രസീലുമായുള്ള മൽസരത്തിലെ പോലെ അവസാനം നിമിഷം വരെ ഗോൾ വഴങ്ങാതെ പിടിച്ച് നിൽക്കാൻ നവാസിനായില്ല. പ്രമുഖ താരങ്ങളായ ഗ്രാനിത് ഷാക, ഷെർദാൻ ഷാകീരി, സ്റ്റെഫാൻ ലീച്ചൻസ്റ്റൈനർ എന്നിവർ വിലക്കില്ലാതെ രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലാണ് സ്വിറ്റ്സർലൻഡ് കളിക്കാനിറങ്ങിയത്.
click on malayalam character to switch languages