1 GBP = 103.92

കന്യാസ്ത്രീ പീഡനം: നിർണായക തെളിവ് കാത്ത് അന്വേഷണ സംഘം

കന്യാസ്ത്രീ പീഡനം: നിർണായക തെളിവ് കാത്ത് അന്വേഷണ സംഘം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കുരുക്കു മുറുകുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ബിഷപ് പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച കന്യാസ്ത്രീ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ അടങ്ങുന്ന ഫോൺ പൊലിസിന് കൈമാറുമെന്നാണ് വിവരം. ബിഷപ്പിെൻറ അശ്ലീല സന്ദേശങ്ങളും വാട്സ്ആപ് ശബ്ദസന്ദേശങ്ങളും ഫോണിലുണ്ടെന്നാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ നൽകുന്ന സൂചന. ബിഷപ് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളും ഇതിലുണ്ടെന്നും ഇവർ പറയുന്നു. നിലവിൽ മറ്റൊരു ഫോണാണ് പരാതിക്കാരി ഉപയോഗിക്കുന്നത്. പഴയ ഫോൺ കോടനാട്ടുള്ള ബന്ധുക്കളുടെ കൈയിലാണ്.

അതിനിടെ, െവള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം കന്യാസ്ത്രീയുടെ കോടനാെട്ട വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. ആറുമണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ ബന്ധുക്കളും പരാതിയിലെ കാര്യങ്ങൾ ആവർത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു. എന്നാൽ, നിർണായക തെളിവായ ഫോൺ കൈമാറിയിട്ടില്ല. വൈദികരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയിലെ മുഴുവൻ കാര്യങ്ങളും സ്ഥിരീകരിക്കുന്ന തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും ഇത് പൂർത്തിയായ ശേഷമേ  ബിഷപ്പിെൻറ മൊഴിയെടുക്കുന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിഷപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കി മറ്റൊരു പരാതിയുമായി തുറവൂർ സ്വദേശിനിയായ കന്യാസ്ത്രീയുെട പിതാവ് രംഗത്തെത്തി. പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ പരാതി നൽകാൻ തെൻറ മകളെ ബിഷപ് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജലന്ധറിൽനിന്ന് കത്തിലൂെടയാണ് മകൾ ഇക്കാര്യം അറിയിച്ചത്. മദർ സുപ്പീരിയറിെൻറ സാന്നിധ്യത്തിൽ ഭീഷണിപ്പെടുത്തിയാണ് പരാതി ഏഴുതിവാങ്ങിച്ചത്. ഇക്കാര്യം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി ലഭിക്കാനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. നേരേത്ത കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരുന്ന ദിവസം ബിഷപ് കുറവിലങ്ങാട് മഠത്തിൽ എത്തിയെന്ന തെളിവ് ലഭിച്ചിരുന്നു. മറ്റ് കാര്യങ്ങളിലും വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘം. പരമാവധി തെളിവുകൾ ശേഖരിച്ചശേഷം കടുത്ത നടപടികളിേലക്ക് നീങ്ങിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിർദേശം. ഇതാണ് ബിഷപ്പിനെ ചോദ്യംചെയ്യുന്നത് വൈകാൻ കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more