1 GBP = 103.75

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി കന്യാസ്ത്രീയുടെ പരാതി

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി കന്യാസ്ത്രീയുടെ പരാതി

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ പരാതി നൽകിയതിെൻറ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമമെന്ന് കന്യാസ്ത്രീ. ഇതുകാട്ടി ഇവർ വീണ്ടും പൊലീസിൽ പരാതി നൽകി. മോശം സ്ത്രീയാണെന്ന് വരുത്തിത്തീർക്കുന്ന തരത്തിൽ പ്രചാരണം നടത്തുകയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ബിഷപ്പുമായി ബന്ധപ്പെട്ടവരാണെന്നും പറയുന്നു.

കന്യാസ്ത്രീയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവായ മലയാളി വീട്ടമ്മ സുപ്പീരിയര്‍ ജനറലിന് പരാതി നൽകിയിരുന്നു. എന്നാൽ, ഇത് കെട്ടിച്ചമച്ച പരാതിയാണെന്നും കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, പരാതി നൽകിയവരടക്കമുള്ള കന്യാസ്ത്രീകെള അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്.

ജലന്ധർ രൂപതയിൽനിന്നുള്ള വൈദികസംഘം കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട് ചർച്ച നടത്തിയതായാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി ഇവർ കോട്ടയത്ത് തങ്ങുകയാണ്. സീറോ മലബാർ സഭ നേതൃത്വവുമായി ബന്ധപ്പെട്ടും അനുരഞ്ജന നീക്കം നടക്കുകയാണ്. മദർ സുപ്പീരിയർ പദവി തിരിെക നൽകുന്നതടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. കന്യാസ്ത്രീയുമായി നേരിട്ട് ചർച്ച നടത്താനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. എന്നാൽ, കന്യാസ്ത്രീ ഇതുവെര വഴങ്ങാൻ തയാറായിട്ടില്ല.

ഇതിനിടെ ജലന്ധർ രൂപതയിൽനിന്നുള്ള രണ്ട് കന്യാസ്ത്രീകൾ ഞായറാഴ്ച വൈകീട്ട് ഒാഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ ൈവക്കം ഡിവൈ.എസ്.പി കെ. സുഭാഷിനെ കണ്ടു. മദർ സുപ്പീരിയർ സിസ്റ്റർ റെജീനയും മറ്റൊരു കന്യസ്ത്രീയുമാണ് ഡിവൈ.എസ്.പിെയ കണ്ടത്. ഇവർ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മൊഴി നൽകിയതായാണ് വിവരം. േനരേത്ത ഇൗ കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയുടെ പകർപ്പുകളും ഇവർ ഡിവൈ.എസ്.പിക്ക് നൽകി.

പരാതിക്കാരിക്കെതിരെ ഉയർന്ന അവിഹിതബന്ധത്തിൽ അന്വേഷണം നടത്താൻ ബിഷപ് നിർദേശിച്ചിരുന്നതായി ഇവർ പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോൾ ബിഷപ്പിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കാൻ കാരണമെന്നും ഇവർ പൊലീസിനെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more