- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
- ‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
- ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയ്ക്ക് ജന്മദിനാശംസകൾ….
- Aug 28, 2021
യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ.യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ.മനോജ് കുമാർ പിള്ളയ്ക്ക് യുക്മ ദേശീയ സമിതി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ദശാബ്ദി പിന്നിട്ട യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെ സമാനതകളില്ലാതെ നയിക്കുന്ന ആരാധ്യനായ, പ്രിയങ്കരനായ പ്രസിഡൻറ് ശ്രീ. മനോജ്കുമാർ പിള്ളയ്ക്ക് യുക്മ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി ദേശീയ സമിതി ഏറ്റവും സ്നേഹപൂർണ്ണമായ ജന്മദിനാശംസകൾ നേരുന്നു. ആയുസും, ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ സമൃദ്ധമായി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു…..
പൊതുരംഗത്ത് യു.കെ മലയാളികള്‍ക്കിടയില്‍ പകരംവയ്ക്കാനില്ലാത്ത സജീവസാന്നിധ്യമാണ് മനോജ്കുമാര്‍ പിള്ള. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറഞ്ഞു നിന്നതിൻ്റെ അംഗീകാരം കൂടിയാണ് യുകെ മലയാളികൾ മനോജിനെ യുക്മയുടെ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്. മനോജിന്റെ കൈയ്യൊപ്പ് പതിയാതെ കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ ഒരു പ്രധാനപരിപാടിയും നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. സ്ഥാനമാനങ്ങളോ പദവികളോ അല്ല മറിച്ച് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനുള്ള അര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ഒരു പൊതുപ്രവര്‍ത്തകനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതയെന്ന് സ്വജീവത്തിലൂടെ തെളിയിച്ച കര്‍മ്മധീരനാണ് മനോജ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻപ്രസിഡൻറുകൂടിയാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളുമായ ഡി. കെ.സി.യുടെ പ്രമുഖ നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് മനോജ്.
യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിയ്ക്കുന്നത്. യുക്മയില്‍ നടപ്പിലാക്കിയ എല്ലാ പ്രധാന പരിപാടികള്‍ക്കും തുടക്കം കുറിയ്ക്കപ്പെട്ടത്ത് അക്കാലത്ത് സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ഇന്ന് അറുന്നൂറോളും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആഗോളതലത്തില്‍ യുക്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ദേശീയ കലാമേളയുടെ തുടക്കവും സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ആദ്യമായി യു.കെയില്‍ കലാമേള നടത്തിയ സൗത്ത് റീജിയന്റെ ചുവട് പിടിച്ചാണ് മറ്റ് റീജിയണുകളും ഈ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. 2010ല്‍ പ്രഥമ ദേശീയ കലാമേള സൗത്ത് റീജിയണിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടക്കത്തിന്റെ പരിഭ്രമം ഒന്നുമില്ലാതെ തന്നെ കായികമേള, കരിയര്‍ ഗൈഡന്‍സ് തുടങ്ങി ഒട്ടനവധി പരിപാടികളാണ് അക്കാലത്ത് സൗത്ത് റീജിയണില്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തുടര്‍ച്ചയായി സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് രണ്ട് ടേം ഭാരവാഹിയാവാതെ തന്നെ യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് പിന്നീട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. യുക്മ സാംസ്ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്മാന് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു.
തിരുവല്ല പാലിയേക്കര വടക്ക് മുളമൂട്ടിൽ രാജശേഖരൻ പിള്ളയുടെയും പ്രസന്നകുമാരിയമ്മയുടെയും മൂത്ത മകനാണ് മനോജ്. ജലജ മനോജാണ് ഭാര്യ. ജോഷിക മനോജ്, ആഷിക മനോജ്, ധനുഷ് മനോജ് എന്നിവർ മക്കളാണ്. സഹോദരങ്ങളായ ശ്രീജിത്ത് പിള്ള, ശാലിനി പിളള എന്നിവർ കുടുംബസമേതം നോർത്ത് വെസ്റ്റ് ലണ്ടനിലെ കോളിംഗ് സെയിലിൽ താമസിക്കുന്നു. ശ്രീജിത്തിൻ്റെ ഭാര്യ രജനി പിള്ള, ശാലിനിയുടെ ഭർത്താവ് ആനന്ദ് നായർ.
ഈ സുദിനത്തിൽ യുക്മയുടെ പ്രിയങ്കരനായ പ്രസിഡൻ്റിന് കുടുംബാംഗങ്ങളുടെയും യുക്മയുടെ പോഷക സംഘടനകളുടെയും സ്നേഹിതർ തുടങ്ങിയവരെല്ലാവരുടേയും പേരിൽ എല്ലാ നന്മകളും ഐശ്വര്യവും നേരുന്നു. യുക്മ ന്യൂസ് ടീമും പ്രസിഡൻ്റിന് ആയുരാരോഗ്യ സൗഖ്യവും നന്മകളും നേർന്നുകൊള്ളുന്നു.
കുമാർ പിള്ളയ്ക്ക് യുക്മ ദേശീയ സമിതി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ദശാബ്ദി പിന്നിട്ട യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെ സമാനതകളില്ലാതെ നയിക്കുന്ന ആരാധ്യനായ, പ്രിയങ്കരനായ പ്രസിഡൻറ് ശ്രീ. മനോജ്കുമാർ പിള്ളയ്ക്ക് യുക്മ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി ദേശീയ സമിതി ഏറ്റവും സ്നേഹപൂർണ്ണമായ ജന്മദിനാശംസകൾ നേരുന്നു. ആയുസും, ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ സമൃദ്ധമായി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു…..
പൊതുരംഗത്ത് യു.കെ മലയാളികള്‍ക്കിടയില്‍ പകരംവയ്ക്കാനില്ലാത്ത സജീവസാന്നിധ്യമാണ് മനോജ്കുമാര്‍ പിള്ള. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറഞ്ഞു നിന്നതിൻ്റെ അംഗീകാരം കൂടിയാണ് യുകെ മലയാളികൾ മനോജിനെ യുക്മയുടെ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്. മനോജിന്റെ കൈയ്യൊപ്പ് പതിയാതെ കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ ഒരു പ്രധാനപരിപാടിയും നടന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. സ്ഥാനമാനങ്ങളോ പദവികളോ അല്ല മറിച്ച് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനുള്ള അര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ഒരു പൊതുപ്രവര്‍ത്തകനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതയെന്ന് സ്വജീവത്തിലൂടെ തെളിയിച്ച കര്‍മ്മധീരനാണ് മനോജ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുൻപ്രസിഡൻറുകൂടിയാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്പ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളുമായ ഡി. കെ.സി.യുടെ പ്രമുഖ നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് മനോജ്.
യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിയ്ക്കുന്നത്. യുക്മയില്‍ നടപ്പിലാക്കിയ എല്ലാ പ്രധാന പരിപാടികള്‍ക്കും തുടക്കം കുറിയ്ക്കപ്പെട്ടത്ത് അക്കാലത്ത് സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ഇന്ന് അറുന്നൂറോളും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ആഗോളതലത്തില്‍ യുക്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ദേശീയ കലാമേളയുടെ തുടക്കവും സൗത്ത് റീജിയണില്‍ നിന്നായിരുന്നു. ആദ്യമായി യു.കെയില്‍ കലാമേള നടത്തിയ സൗത്ത് റീജിയന്റെ ചുവട് പിടിച്ചാണ് മറ്റ് റീജിയണുകളും ഈ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. 2010ല്‍ പ്രഥമ ദേശീയ കലാമേള സൗത്ത് റീജിയണിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടക്കത്തിന്റെ പരിഭ്രമം ഒന്നുമില്ലാതെ തന്നെ കായികമേള, കരിയര്‍ ഗൈഡന്‍സ് തുടങ്ങി ഒട്ടനവധി പരിപാടികളാണ് അക്കാലത്ത് സൗത്ത് റീജിയണില്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനം നടത്തുന്നതിന് തുടര്‍ച്ചയായി സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് രണ്ട് ടേം ഭാരവാഹിയാവാതെ തന്നെ യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് പിന്നീട് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. യുക്മ സാംസ്ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്മാന് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു.
തിരുവല്ല പാലിയേക്കര വടക്ക് മുളമൂട്ടിൽ രാജശേഖരൻ പിള്ളയുടെയും പ്രസന്നകുമാരിയമ്മയുടെയും മൂത്ത മകനാണ് മനോജ്. ജലജ മനോജാണ് ഭാര്യ. ജോഷിക മനോജ്, ആഷിക മനോജ്, ധനുഷ് മനോജ് എന്നിവർ മക്കളാണ്. സഹോദരങ്ങളായ ശ്രീജിത്ത് പിള്ള, ശാലിനി പിളള എന്നിവർ കുടുംബസമേതം നോർത്ത് വെസ്റ്റ് ലണ്ടനിലെ കോളിംഗ് സെയിലിൽ താമസിക്കുന്നു. ശ്രീജിത്തിൻ്റെ ഭാര്യ രജനി പിള്ള, ശാലിനിയുടെ ഭർത്താവ് ആനന്ദ് നായർ.
ഈ സുദിനത്തിൽ യുക്മയുടെ പ്രിയങ്കരനായ പ്രസിഡൻ്റിന് കുടുംബാംഗങ്ങളുടെയും യുക്മയുടെ പോഷക സംഘടനകളുടെയും സ്നേഹിതർ തുടങ്ങിയവരെല്ലാവരുടേയും പേരിൽ എല്ലാ നന്മകളും ഐശ്വര്യവും നേരുന്നു. യുക്മ ന്യൂസ് ടീമും പ്രസിഡൻ്റിന് ആയുരാരോഗ്യ സൗഖ്യവും നന്മകളും നേർന്നുകൊള്ളുന്നു.
Latest News:
ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിര...ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ആ...സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയു...
തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രചരിച്ച വിഡിയോയില്‍ പലസ്തീന് അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതും കാണാം. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് പലസ്തീന് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിയതില്‍ യുവതികള്‍ക്കെതിരെ
click on malayalam character to switch languages