1 GBP = 103.16

അശ്ലീലചിത്ര നിർമാണം: മുഖ്യപ്രതി ബിബീഷ് പിടിയിൽ

അശ്ലീലചിത്ര നിർമാണം: മുഖ്യപ്രതി ബിബീഷ് പിടിയിൽ

വടകര: അശ്ലീലചിത്ര നിർമാണ കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹ വിഡിയോകളിൽ നിന്ന് സ്ത്രീകളുടെ ചിത്രമെടുത്ത് അശ്ലീല വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചുവെന്നാണ് വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ വിഡിയോ എഡിറ്ററായ കൈവേലി സ്വദേശി ബിബീഷിനെതിരെയുള്ള കേസ്.

സ്ഥാപന ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എന്നാൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. വൈക്കിലശ്ശേരി ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ഐ ഓഫിസിലേക്ക് ജനങ്ങൾ ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ചിൽ വമ്പിച്ച സ്ത്രീപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ബിബീഷിനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്​റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ ഇടുക്കിയിൽ നിന്ന് പിടികൂടിയത്.

ബിബീഷിന്‍റെ പക്കലുള്ള ഹാര്‍ഡ് ഡിസ്‌ക്കില്‍ 45000 സ്ത്രീകളുടെ ചിത്രങ്ങള്‍ ഉണ്ടെന്ന് കരുതുന്നു. ഇതില്‍ നൂറ് കണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളുമുണ്ട്. കല്യാണവീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗവും. ഈ ഹാര്‍ഡ് ഡിസ്‌ക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more