1 GBP = 103.12

കൊവെൻട്രിയിൽ മരണമടഞ്ഞ അരുണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊവെൻട്രിയിൽ മരണമടഞ്ഞ അരുണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊവെൻട്രി: കൊവെൻട്രിയിൽ മരണമടഞ്ഞ അരുണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
ഉദിയൻകുളങ്ങര ഇലങ്കം ലൈൻ അരുണിമയിൽ അഡ്വ മുരളീധരൻ നായരുടെയും കുമാരി ശാന്തിയുടെയും മകൻ യുകെയിൽ മരണപ്പെട്ട സ്റ്റാഫ് നേഴ്സ് അരുൺ എം എസ് (33)ന്റെ മൃതദേഹം 9 വ്യാഴാഴ്ച വെളുപ്പിന് വിമാനത്താവളത്തിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങും. യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റിയൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കും.

കഴിഞ്ഞ ഒരു വർഷമായി കൊവൻട്രി എൻഎച്ച്എസ് ഗവൺമെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അരുൺ കഴിഞ്ഞ 19നാണ് ഹെഡ്ഫോൺ വച്ച് പാട്ട് കേട്ട് ഉറങ്ങുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഭാര്യ ആര്യ എസ് നായർ മകൾ ആരാധ്യ (3 വയസ്സ്) സഹോദരി ആതിര എം എസ്.

വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക് പൊതുദർശനത്തിന് വച്ചശേഷം സംസ്കാരം 8 മണിക്ക് ഉദിയൻകുളങ്ങര ജംഗ്ഷനിൽ ഇലങ്കം ലൈനിൽ വീട്ടുവളപ്പിൽ നടക്കും. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയന്റെ സഹോദര പുത്രനാണ് അരുൺ എം എസ്.

യുക്മയുടെയും കൊവെൻട്രി കേരളാ കമ്യൂണിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ ബിർമിംഗ്ഹാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിൽ പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more