1 GBP = 127.48
breaking news

സാങ്കേതിക തകരാർ: യുകെയിലുടനീളം റദ്ദാക്കിയത് 150ലേറെ വിമാനങ്ങൾ, സർവീസ് നിറുത്തിയത് ആയിരക്കണക്കിന്; എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ

സാങ്കേതിക തകരാർ: യുകെയിലുടനീളം റദ്ദാക്കിയത് 150ലേറെ വിമാനങ്ങൾ, സർവീസ് നിറുത്തിയത് ആയിരക്കണക്കിന്; എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ

ലണ്ടൻ: എയർ ട്രാഫിക് കൺട്രോളിലെ സാങ്കേതിക തകരാർ മൂലം യുകെയിലുടനീളം ഇന്നലെ റദ്ദാക്കിയത് 150 ഓളം വിമാനങ്ങൾ, സർവീസ് നിറുത്തി വച്ചത് ആയിരത്തിലേറെ. സംഭവത്തെത്തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) ദാതാവായ നാറ്റ്സിൽ നിന്ന് വിമാനക്കമ്പനികൾ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികളുൾപ്പെടെ നിരവധിപേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

ബാക്കപ്പ് സിസ്റ്റത്തിലേക്ക് മാറി പ്രശ്നം പരിഹരിക്കാൻ 20 മിനിറ്റ് എടുത്തതായി ക്ഷമാപണം നടത്തിയ നാറ്റ്സ് പറഞ്ഞു. ഈ പിഴവ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ഈസിജെറ്റ് പറഞ്ഞപ്പോൾ റയാനെയറിന്റെ മേധാവികളിൽ ഒരാൾ നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

നാറ്റ്സ് പറയുന്നതനുസരിച്ച്, പ്രശ്നം റഡാറുമായി ബന്ധപ്പെട്ടതാണ്, സുരക്ഷ ഉറപ്പാക്കാൻ വിമാന ഗതാഗതം പരമാധി കുറയ്‌ക്കേണ്ടി വന്നുവെന്നാണ് വിശദീകരണം. സംഭവം സൈബർ സംബന്ധമായതാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ നാറ്റ്സ് മായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

മാർട്ടിൻ റോൾഫിന്റെ നാറ്റ്സിന്റെ തുടർച്ചയായ വീഴ്ചകൾ കാരണം യാത്രക്കാർ വീണ്ടും കാലതാമസവും തടസ്സവും നേരിടുന്നത് അതിക്രൂരമാണെന്ന് റയാൻഎയർ എക്സിക്യൂട്ടീവ് നീൽ മക്മഹോൺ പറഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഒരു പാഠവും പഠിച്ചിട്ടില്ല എന്നും റോൾഫിന്റെ കഴിവില്ലായ്മ കാരണം യാത്രക്കാർ”കഷ്ടപ്പെടുന്നത് തുടർന്നുവെന്നും വ്യക്തമാണെന്ന് മക്മഹോൺ പറഞ്ഞു.

2023 ഓഗസ്റ്റിൽ, യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒരു വലിയ തകരാർ കാരണം 500-ലധികം വിമാനങ്ങൾ റദ്ദാക്കിയത് 700,000-ത്തിലധികം യാത്രക്കാരെ ബാധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more