1 GBP = 103.12

ക്രിസ്മസ് അപ്പൂപ്പന്റെ കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി 

ക്രിസ്മസ് അപ്പൂപ്പന്റെ കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി 

 സാന്താക്ലോസിന്റെ ശവകുടിരം തുര്‍ക്കിയില്‍ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍.സാന്താക്ലോസ് എന്നു പേരുള്ള സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് തെക്കന്‍ തുര്‍ക്കിയിലുള്ള ഡിമറിലെ പുരാതന പള്ളിക്കടിയില്‍ നിന്ന് കണ്ടെത്തിയത്.എഡി നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് നിക്കോളാസ് ജനിച്ചതെന്ന് കരുതുന്നത്.ഇവിടെ തന്നെയാണ് ശവകുടിരവും.

പള്ളിക്ക് താഴെ കണ്ടെത്തിയ വിള്ളലുകളില്‍ ഇലക്ട്രോണിക് സര്‍വേ നടത്തിയപ്പോഴാണ് പഴയ ശവകുടിരം ഉണ്ടെന്ന് ബോധ്യപ്പെട്ടത്.വലിയ നാശം സംഭവിക്കാത്ത രീതിയിലാണ് കല്ലറ.19ാം വയസ്സില്‍ വൈദീകനായ നിക്കോളാസ് പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു.11ാം നൂറ്റാണ്ടു വരെ നിക്കോളാസസിന്റെ ഭൗതിക ദേഹം ഡിമറിലെ പള്ളിയിലുണ്ടായിരുന്നു.പിന്നീട് 1087 ല്‍ ഇറ്റാലിയന്‍ നാവികര്‍ തിരുശേഷിപ്പ് തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലെ ബാരിയിലേക്ക് കടത്തികൊണ്ടുപോയി.

ബാരിയിലെ ഡി സാന്‍ നിക്കോള ബസിലിക്കയിലാണ് നിക്കോളാസിന്റെ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വാസം.ഇറ്റാലിയന്‍ നാവികര്‍ കടത്തികൊണ്ടുപോയത് മറ്റൊരാളുടെ അസ്ഥികൂടമാണെന്നും നിക്കോളാസിന്റെ ശവകുടീരം തുര്‍ക്കിയില്‍ തന്നെയാണുള്ളതെന്നും തുര്‍ക്കിയിലെ പുരോഹിതര്‍ പറയുന്നു.ഏതായാലും വിനേദ സഞ്ചാര മേഖലയില്‍ സംഭവം കൂടുതല്‍ കരുത്താകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more