1 GBP = 103.87
breaking news

പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം; പരസ്യ പ്രസ്താവന വേണ്ടെന്ന് അമ്മ

പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം; പരസ്യ പ്രസ്താവന വേണ്ടെന്ന് അമ്മ

കൊച്ചി: മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി താരസംഘടനയായ ‘അമ്മ’യുടെ സര്‍ക്കുലര്‍.

വാര്‍ഷിക പൊതുയോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം.

യുക്തിസഹജമായ പ്രശ്‌നങ്ങളില്‍ പരിഹരിക്കാന്‍ പറ്റാത്തത് ഒന്നുമില്ല. എന്നാല്‍ അത് കമ്മിറ്റിയില്‍ പറയുന്നതിന് മുന്‍പ് ഫേസ്ബുക്ക് വഴി ചര്‍ച്ച നടത്തുന്നത് സ്വയം അപഹാസ്യരാക്കുന്നതിനൊപ്പം അമ്മയ്ക്കും സിനിമാ വ്യവസായത്തിനും നഷ്ടം മാത്രമെ ഉണ്ടാക്കൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആഗസ്റ്റ് ഏഴിന് അമ്മയ്ക്ക് കത്തു നല്‍കിയ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നടിമാരെ കൂടാതെ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ഒരു മാധ്യമ വക്താവിനെ നിയമിക്കാന്‍ തീരുമാനിച്ചതായും സര്‍ക്കുലറില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിക്ക് തുടര്‍ സഹായങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ അതു ചോദിച്ചറിയാന്‍ വനിതാ അംഗങ്ങളെ ചുമതലപ്പെടുത്തി.

ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നിവരുടെ രാജിക്കത്ത് ഇ മെയില്‍ വഴി കിട്ടിയെന്നും സര്‍ക്കുലറില്‍ പറയുന്നു. സംഘടനയിലേക്ക് ഇല്ലെന്നു ദിലീപ് പറഞ്ഞ സാഹചര്യത്തില്‍ തുടര്‍നടപടി അപ്രസക്തമായെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more