ലണ്ടൻ: രാവും പകലും ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർ പലപ്പോഴും ജോലിസ്ഥലങ്ങളിൽ അതിക്രങ്ങൾക്ക് ഇരയാകാറുണ്ട്.
ആശുപത്രിയിലെത്തുന്ന രോഗികൾ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നാല്‍ ആരും ഒന്ന് അക്ഷമരാകും. ഇവര്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ആ രോഷം പ്രകടനമാക്കും, ഇത് ചിലപ്പോഴെങ്കിലും അക്രമത്തിലേക്കും തിരിഞ്ഞേക്കാം. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന എന്‍എച്ച്എസിന്റെ അവസ്ഥ സമാനമാണ്. കാത്തിരിപ്പ് മൂലം രോഷാകുലരാകുന്ന രോഗികള്‍ അതിന്റെ കലിപ്പ് തീര്‍ക്കുന്നത് എന്‍എച്ച്എസ് ജീവനക്കാരോടാണെന്ന് മാത്രം. അക്രമങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഇത്തരം രോഗികളെയും, ബന്ധുക്കളെയും അടിച്ചൊതുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി.
കഴിഞ്ഞ 12 മാസത്തിനിടെ അക്രമത്തിന് ഇരയായ ജീവനക്കാരുടെ എണ്ണം ഞെട്ടിക്കുന്ന തോതിലാണ് വര്‍ദ്ധിച്ചത്. ഏകദേശം 15 ശതമാനം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിട്ടു. ഏഴില്‍ ഒരാള്‍ വീതം അക്രമങ്ങള്‍ക്കും ഭീഷണിക്കും പാത്രമാകുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ്. ഹെല്‍ത്ത് സര്‍വ്വീസിലെ ആദ്യത്തെ അക്രമം കുറയ്ക്കാനുള്ള നടപടിക്രമങ്ങളാണ് മാറ്റ് ഹാന്‍കോക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം ലഭ്യമാക്കും. പാരാമെഡിക്കുകള്‍, മുന്‍നിര എ&ഇ ജീവനക്കാര്‍, മെന്റല്‍ ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.
ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന എല്ലാ അക്രമങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്ക് മുന്നിലുള്ള നിബന്ധന. ഇതുവഴി കൃത്യമായ അന്വേഷണം നടക്കുകയും, കുറ്റക്കാരെ വിചാരണ ചെയ്യാനും സാധിക്കും. കാത്തിരിപ്പ് സമയം കൂടുന്നതാണ് അക്രമങ്ങളുടെ വര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണമെന്നാണ് ആരോപണം. ഇതിന് പുറമെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം രോഗികളും, ബന്ധുക്കളും രോഷാകുലരാകുന്നതും കൂടുതലാണ്. മാനസിക പ്രശ്നങ്ങളും, ഡിമെന്‍ഷ്യ പോലുള്ള അവസ്ഥയും ബാധിച്ച രോഗികളാണ് പ്രധാനമായും അക്രമങ്ങള്‍ക്ക് മുതിരുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അക്രമം നേരിടേണ്ടി വരുന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ‘എന്‍എച്ച്എസ് ജീവനക്കാര്‍ തങ്ങളുടെ ജീവിതമാണ് നമുക്ക് വേണ്ടി ഉഴിഞ്ഞുവെയ്ക്കുന്നക്. അവരോട് നടത്തുന്ന രോഷപ്രകടനവും അക്രമവും അംഗീകരിക്കാനാകില്ല’, ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.
click on malayalam character to switch languages